Pages

Saturday, December 6, 2014

കാത്ത് കാത്തിരുന്ന ആ ഒരുനാൾ വന്നെത്തി .

കാത്ത് കാത്തിരുന്ന ആ ഒരുനാൾ വന്നെത്തി .
നാളെയാണെനിക്ക് പെരുന്നാൾ .
നാളെയാണെനിക്ക്പിറന്നാൾ .
നാളെയാണെനിക്ക് പുതു വത്സരം .
നാളെയാണെനിക്ക് എല്ലാം ..എല്ലാം എല്ലാം ..
കാത്ത് കാത്തിരുന്ന ആ ഒരുനാൾ വന്നെത്തി .
പാറക്കടവിലേക്ക് എനി മണിക്കൂറുകളുടെ വഴി ദൂരം മാത്രം ..
വിമാനത്തിൽ അരികിലെ സീറ്റ് തരപ്പെടുത്തണം .
സ്വന്തം നാടിന്‍റെ  പച്ചപ്പിലേക്ക് 
പറന്നിറങ്ങുന്ന നിമിഷത്തെ 
പറഞ്ഞറിയിക്കാനാവില്ലെനിക്ക്..
തെങ്ങോലത്തുമ്പുകള്‍ 
പച്ച പട്ടുടുത്ത 
കൊച്ചനുജത്തിയെപ്പോലെ വൃശ്ചിക കാറ്റേറ്റ് 

നൃത്തം ചവിട്ടുന്നത് കണ്‍കുളിർക്കെ കാണണമെനിക്ക് .
എൻറെ ഹൃദയം പിടക്കുകയാണ് . 
നാട്ട് വഴികൾ പിന്നിട്ട് വീട്ടിലെത്തുമ്പോൾ .
 ഉമ്മയും അവളും , മക്കളും കാത്തിരിക്കുന്നത് സ്വപ്നം കാണുകയാണ് ഞാൻ .പുരസ്കാര ജേതാവിൻറെ സ്വീകാര്യതയിൽ ഓടി അടുക്കണം എനിക്ക് അവരുടെ 
അടുത്തേക്ക്‌ .  മുണ്ടും മടക്കി കുത്തി സർവ്വ സ്വാതന്ത്ര്യത്തിൽ ഇറങ്ങണം അങ്ങാടിയിലേക്ക് . കൂട്ടുകാരെ കാണണം . ചെറിയ പള്ളി ,വലിയ പള്ളി , എല്ലാം മനസ്സിൽ തെളിയുന്നു . വൃശ്ചിക മാസം . പുലർക്കാലത് പള്ളിയിലെ ബാങ്ക് . തോട്ടിന് അക്കരെയുള്ള അമ്പലത്തിൽ നിന്നും ഉയര്ന്ന് കേൾക്കാമായിരുന്ന .'രക്ഷാ രക്ഷ നമോ നാമോ ഭൂതനാഥ സദാനന്ദാ സര്‍വഭൂത ദയാപര' . എല്ലാം സ്വപ്നത്തിൽ തെളിയുന്നു . കൂടുതൽ എഴുതാൻ പറ്റുന്നില്ല എനിക്ക് . കൈകൾ ആവേശം കൊള്ളുകയാണ് . എല്ലാറ്റിനും വേണമല്ലോ ദൈവ കൃപ . അള്ളാഹു  തുണച്ചാൽ നാളെ ഞാൻ പറന്നെത്തും ഞാൻ പച്ച പട്ടുടുത്ത എൻറെ പ്രിയപ്പെട്ട നാട്ടിൽ . ഇൻഷാ അള്ളാ ....




Wednesday, November 26, 2014

ധും തരികിട തോം ...

പാറക്കടവ് പീഡനം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേ ആയി . മികച്ച വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി കൊച്ചു മകളെ  നല്ല ഫീസ്‌ നൽകി പ്രതീക്ഷയോടെ  പറഞ്ഞയച്ച സ്ഥാപനത്തിൽ നിന്നും കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ വാർത്ത കേട്ട് ഞെട്ടേണ്ടി വന്ന രക്ഷിതാക്കളുടെ കണ്ണ് നീർ തുള്ളികൾ നമെല്ലാം കണ്ടു .   പിന്നീട് യഥാർത്ത പ്രതികളെ രക്ഷിക്കാൻ വേണ്ടി ഡമ്മി പ്രതിയെ സൃഷ്ടിച്ച് പോലീസും , സ്ഥാപന നടത്തിപ്പുകാരും കളിച്ച നാടകം കണ്ട് സമൂഹം ഒന്നടങ്കം ഞെട്ടി . അതും കഴിഞ്ഞ് പരാതി പറഞ്ഞ് പോയതിൻറെ പേരിൽ കുട്ടിയേയും കുടുംബത്തേയും കളിയാക്കി ചിരിച്ച് , അപമാനിച്ച് സ്ഥാപന മേധാവി നടത്തിയ ക്രൂര വിനോദ വാചക കസർത്തുകൾ . കുട്ടിയെ യും കുടുംബത്തേയും ജന മധ്യത്തിലൂടെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി എടുക്കൽ ആഭാസം നടത്തിയ പോലിസ് സേനയുടെ ലജ്ജാ വഹമായ നടപടി .  പിന്നീട് വന്ന വാർത്തകളും ഞെട്ടിപ്പിക്കുന്നവയായിരുന്നു . പീഡന ദിവസം കുട്ടി  നില വിളിച്ച് കൊണ്ട് അർദ്ധ നഗ്നയായിട്ട് ക്ലാസ്സ്‌ റൂമിലേക്ക്‌ ഓടി എത്തിയെന്ന വാർത്ത . ഡെറ്റോൾ ഒഴിച്ച് കുട്ടിയെ കുളിപ്പിച്ച് പീഡന വാർത്ത വീട്ടിൽ പറയരുത് എന്ന് കുട്ടിയോട് പറഞ്ഞ് വിട്ട ക്ലാസ്സ്‌ ടീച്ചറുടെ നടപടി . ഇതൊക്കെയും ഏവരെയും ഞെട്ടിപ്പിക്കുന്ന വാർത്തകൾ തന്നെയാണ് . ഇതൊക്കെ എല്ലാവരും സമ്മതിക്കുന്ന വസ്തുത കളാണെന്നിരിക്കെ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കാൻ ഉത്തരവാദിത്ത പെട്ടവർ മടിച്ച് നിൽക്കുന്നത് എന്ത് കൊണ്ട് എന്ന സംശയം ന്യായമായും ഉയർന്ന് വരുന്നുണ്ട്. പണത്തിനും സ്വാധീനത്തിനും , അടിമപ്പെട്ട് പിഞ്ചു കുട്ടി പീഡനത്തിന് ഇരയാകേണ്ടി വന്ന കേസിന് പോലും ചരമ കുറിപ്പ് എഴുതേണ്ട അവസ്ഥയാണെങ്കിൽ  നാം ലജ്ജിച്ച് തല തായ്ത്തേണ്ടിയിരിക്കുന്നു തീർച്ച . ഇവിടെ പ്രതികരിക്കാൻ ആരുമില്ലേ !! . ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ..??  ജനകീയ പ്രക്ഷോപം നടത്തിയതൊന്നു കൊണ്ട് മാത്രം ഡമ്മി പ്രതിയെ വിട്ട് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതൊയിച്ചാൽ മറ്റൊരു നടപടിയും ഇത് വരെ ഉണ്ടായതായി കണ്ടില്ല . ഡമ്മി പ്രതിയെ അവതരിപ്പിച്ച് യഥാർത്ത കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് യേമാനനെതിരെ ഒരു നടപടിയും എവിടെയും കണ്ടില്ല . ഇനി ഇങ്ങിനെ ഒരു നാടകം നടന്നിട്ടില്ല എന്നാണെങ്കിൽ അത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള കടമ ഭരണ കൂടത്തിനില്ലേ ..??
 കുറ്റ കൃത്ത്യം അറിഞ്ഞിട്ടും മറച്ച് വെക്കാൻ സ്ഥാപനത്തിലെ ചിലർ ശ്രമിച്ച കാര്യം സത്ത്യമായിരിക്കെ അവർക്കെതിരെ ഒരു നടപടിയും വന്നതായി ഇത് വരെ കണ്ടില്ല . തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടായതായി കാണുന്നില്ല .  സ്ഥാപന മേധാവി കുട്ടിയേയും , രക്ഷിതാക്കളേയും അപമാനിച്ച് സംസാരിച്ചതായും , ഈ സംഭവത്തിൽ തികഞ്ഞ അനാസ്ഥ വരുത്തിയതായും , പോലീസ് തന്നെ കണ്ടത്തിയത് കൊണ്ടാണ് സ്ഥാപന മേധാവിക്കെതിരെ പോലിസ് കേസ് എടുത്തത് .  കേസ് എടുത്തിട്ട് ദിവസങ്ങൾ പലത് പിന്നിട്ടിട്ടും യാതൊരു തുടർ നടപടിയും ഇത് വരെ പൊലിസിൻറെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല ..!!  പൊതു സമൂഹത്തിൽ ന്യായമായും ഉയർന്ന് വരുന്ന സംശയങ്ങളാണ് ഇതൊക്കെയും .  തുടക്കത്തിൽ കക്ഷി ഭേദം മറന്ന് , ജാതി , മത വ്യത്ത്യാസം മറന്ന ഒരു കൂട്ടായ്മ മുന്നിട്ടിറങ്ങിയത് തികച്ചും പ്രതീക്ഷ നൽകുന്നതായിരുന്നു . ആ കരുത്തിന് മുന്നിൽ  മുന്നിൽ പകച്ച് പോയ ഭരണകൂടവും , സ്ഥാപന അധികാരികളും ദിവസങ്ങൾ പിന്നിടുമ്പോൾ അണിയറയിൽ വീണ്ടും കരുത്താർജ്ജിക്കുകയാണ് . അതൊരു ചെറിയ ശക്തിയല്ല . കരുത്തുള്ളതാണ് . ആടിനെ അവർ പട്ടിയാക്കാൻ കരുത്തുണ്ട് അവർക്ക് . പൊതു സമൂഹത്തെ കഴുത യാക്കാൻ കരുത്തുണ്ട് അവർക്ക് . പക്ഷെ ഇതൊക്കെ കണ്ടും കേട്ടും പൊതു സമൂഹം കഴുത ആവാൻ നിൽക്കണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .  ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ നാം എപ്പോയാണ് പ്രതികരിക്കുക . കക്ഷി രാഷ്ട്രീയം മറന്ന് , ജാതി മത മതിൽകെട്ടുകൽ മാറ്റിവെച്ച് ഈ അനീതിക്കെതിരെ പ്രതികരിക്കാം . ഒട്ടും താമസിക്കാതെ . ജാഗ്രതെ .





















Monday, September 22, 2014

കലത്തപ്പം ഒർമ്മിപ്പിച്ച ചരിത്രം ..

എല്ലാ ദിവസത്തേതും പോലെ പത്രം വായിക്കാൻ വേണ്ടിയാണ് അന്ന് രാവിലെയും ഞാൻ അങ്ങാടിയിലേക്ക് പോയത് .  ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒതുക്കിയിട്ടിരിക്കുന്ന എല്ലാ പത്രകെട്ടുകളും പൊട്ടിച്ച് ഓരോ പത്രങ്ങളുമെടുത്ത് വായിച്ച് തൽസ്ഥാനത്ത് തന്നെ തിരികെ  വെച്ചു . വീട്ടിൽ പ്രഭാത ഭക്ഷണം തയ്യാറായി കാത്തിരിക്കുന്നുണ്ടാവും . തിരക്കിട്ട് വീട്ടിലേക്കു പോകുന്ന വഴി ഒരു സ്നേഹിതനെ കണ്ടത്തിൽ പിന്നെ തൊട്ടടുത്ത കേരള ഹോട്ടലിലേക്ക് കേറി . ചില്ലലമാരയിൽ കിടന്ന് ചൂടുള്ള കലത്തപ്പം എന്നെ നോക്കി ചിരിച്ചു . ഒട്ടും താമസിയാതെ ചിരിച്ച് കൊണ്ട് ഒന്നെടുത്ത് ഞാൻ അകത്താക്കി . നല്ല സ്വാദ് . അടി ഭാഗം അൽപ്പം കരിഞ്ഞിട്ടുണ്ട് . ചെറിയ കരിയിൽ ഇളം മദുരം കലർന്ന രുചി  പ്രത്ത്യേക സ്വാദ് തോന്നി . ഒന്ന് കൂടി വേണം . രണ്ടാമതൊന്ന് കൂടി എടുക്കാൻ വേണ്ടി ഞാൻ ചില്ലലമാരയിലേക്ക് കൈ കടത്തി . പെട്ടന്ന് ഒരു അലർച്ച. ആരടാ .. അഹങ്കാരി .. തൊട്ട് പോകരുതെന്നെ ..കലത്തപ്പം ഭയാനകമായി എന്നെ നോക്കി പറഞ്ഞു . തൊട്ട് പോകരുതെന്നോ ..? വെരുതെയൊന്നുമല്ലെല്ലൊ .?? ഞാൻ പൈസ കൊടുത്തിട്ടല്ലേ എടുക്കുന്നത് ..?
അതെ പൈസ കൊടുത്തിട്ട് തന്നെ .. നീയൊക്കെ എന്ന് മുതലാ പൈസക്കാരനായത് എന്നെനിക്കറിയാം . പ്രഭാത ഭക്ഷണം എല്ലാം ശരിയായി  വീട്ടിൽ നിന്നെയും കാത്തിരിക്കുന്നു .  പൂതിക്ക്‌ ഒരെണ്ണം നീ രുചിച്ചു . രണ്ടാമതൊരെണ്ണം കൂടി തിന്നിട്ട് വീട്ടിലുള്ള ഭക്ഷണം കുപ്പ തൊട്ടിയിയിലേക്കേറിയാനല്ലേ നിൻറെ പുറപ്പാട് . അഹങ്കാരം പാടില്ല .
ഹൊ .. ഇതൊക്കെ പറയാൻ നീ ആരാ .. നിന്നെയൊക്കെ ഉപദേശിക്കാനുള അർഹത എനിക്കുണ്ട് .  നിനക്കൊന്നും ഓർമ്മയുണ്ടോന്നറിയില്ല . കോഴിക്കോട് വിമാനത്താവളം വരുന്നതിന് മുമ്പ് നിങ്ങളുടെയൊക്കെ പൂർവ്വികർ എത്ര കഷ്ട്ടപ്പാടുകൾ സഹിച്ചാണ് അറബ് നാടുകളിലേക്ക് അന്നം തേടി പോയതെന്ന് . അവർ അന്ന് യാതനകൾ സഹിച്ച് ഒരു ഇടം പാകപ്പെടുത്തിയത് കൊണ്ടാണ് നീയൊക്കെ ഇന്ന് സുഖിക്കുന്നത് . അന്നൊക്കെ രാവിലെ സുബഹി ബാങ്ക് കൊടുത്താൽ പിന്നെ അങ്ങാടി സജീവമാകുമായിരുന്നു . ബോംബെ ബസ്സിലുള്ള യാത്ര . പള്ളിയിൽ സുബഹി നമസ്ക്കാരം കഴിഞ്ഞ് ഉറ്റവരുടെ ഖബറും , പള്ളിമഖ്ബറയും സിയാറത്ത് ചെയ്ത്  എല്ലാം നാഥനിൽ അർപ്പിച്ചുള്ള ആയാത്ര .  പള്ളിയിൽ നിസ്ക്കാരവും , സിയാറത്തും കഴിഞ്ഞ് കൂട്ടം കൂട്ടമായി ആളുകൾ വരുമ്പൊയത്തെക്കും ഞാനും, കട്ടൻ ചായയും തയ്യാറായി നിൽക്കും . കേരള ഹോട്ടലിൽ പിന്നെ തിരക്കായി .  ദിവസവും മൂന്ന് ബസ്സിനെ എങ്കിലും യാത്ര അയക്കാറുണ്ട് . ബോംബെ വഴിയുള്ള യാത്ര അവർക്ക് ദുസ്സഹമായിരുന്നു . ചെറിയ ഒരു ബാഗും തോളിലൊരു തോർത്തുമിട്ട് , ഉറ്റവരോട് യാത്ര പറയുമ്പോൾ അവർ അനുഭവിച്ച വിരഹ വേതന ഒരു പാട് അടുത്തറിഞ്ഞിട്ടുണ്ട് ഞാൻ . മാസങ്ങൾ കഴിഞ്ഞാൽ ഒരു കത്ത് . മാസത്തിലൊരിക്കൽ ഒരു ഫോണ്‍ കാൾ .  ഇന്ന് നിങ്ങൾ മണിക്കൂറുകൾ, കൊണ്ട് പറന്നെത്തുന്നു . ദിവസവും മണിക്കൂറുകൾ ഫോണിലൂടെയും മറ്റും ഉറ്റവരുമായി സല്ലപിക്കുന്നു . എല്ലാം ദൈവം നൽകിയ അനുഗ്രഹം .മറക്കരുതൊരിക്കലും നീ നിൻറെ പൂർവ്വ കാലത്തെ . അഹങ്കരിക്കരുതൊരിക്കലും നീ .  ധൂർത്ത് പാടില്ല . ആവശ്യത്തിന് മാത്രം ചിലവയിക്കുക . ഭക്ഷണം പായാക്കരുത് . ഹൊ ..
ഞാനെല്ലാം മറന്നു പോയി . ..
 പറഞ്ഞതൊക്കെ ശരിയാണ് ... എല്ലാം അംഗീകരിക്കുന്നു കലത്തപ്പമേ ഞാൻ . ഞാൻ വിവരമില്ലാത്തവനാണ്
അള്ളാഹുവേ (ദൈവമേ ) പൊറുത്ത് തരണമേ നീ എനിക്ക് .. ചില്ലലമാരയുടെ അരികിൽ വഴി മുടക്കിയായി നിന്ന എന്നെ സുഹ്ർത്ത് തട്ടി വിളിച്ചപ്പോയാണ് എനിക്ക് സ്ഥല കാല ബോധം വീണത് .







Saturday, August 30, 2014

ഓർമ്മകൾ

ചെറുപ്പത്തിലേ വല്ലതും കണ്ടാൽ അതിലൊക്കെ കേറി ഇടപെട്ട് മുന്നിൽ കേറി നിന്ന് വല്ലതുമൊക്കെ ചെയ്യുക എന്ന ഒരു സ്വഭാവം എനിക്കുണ്ടെന്ന് പണ്ടൊരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു . അങ്ങിനെയായിരുന്നു ഞാൻ . ആ ഒരു സ്വഭാവം എനിക്കുള്ളത് കൊണ്ടാണ് എഫ് ബി യിൽ വല്ലതുമൊക്കെ ഇങ്ങിനെ കുത്തികുറിക്കുന്നതും .
പണ്ടൊക്കെ കല്ല്യാണം എന്നാൽ ഗ്രഹാതുരത്ത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകൾ സമ്മാനിച്ച അനുഭവങ്ങളായിരുന്നു . അത്തായൂട്ട്‌ ( തലേ ദിവസത്തെ രാത്രി നടത്തുന്ന ചടങ്ങ് ) ദിവസത്തെ ചോറ് ബെയ്ക്കൽ കഴിഞ്ഞാൽ ചെറിയ കുട്ടികളൊക്കെ ഉമ്മ ഉപ്പമാരുടെ കൂടെ അവരവരുടെ വീടുകളിലേക്ക് ഉറങ്ങാൻ പോകും .എന്നാൽ അൽപ്പം മുതിർന്ന ഞങ്ങൾ
കുട്ടികൾ കല്ല്യാണ പന്തലിൽ കസേരകൾ നിരത്തിയിട്ടതിന് മുകളിലും , ബഡാപുറത്തുമൊക്കെയായി പന്തലിൻറെ വിരിയൊക്കെ പുതച്ച് കിടന്നുറങ്ങും .  അർദ്ധ രാത്രി  പിന്നിട്ടാൽ കുട്ടനെ അറുക്കും .  വീട്ടുകാരും , അയൽവാസികളും കൂട്ടുകാരും തന്നെയാണ് കുട്ടനെ അറുത്ത് തോല് പൊളിച്ച് ഇറച്ചി പാകത്തിലാക്കിയിരുന്നത് . കുട്ടനെ അറക്കാൻ സഹായിക്കാൻ വേണ്ടി എന്ന് പറഞ്ഞാണ്   ഞങ്ങൾ അത്തായൂട്ട്‌ ദിവസം ഉമ്മാൻറെ പാതി സമ്മതത്തോടെ കല്ല്യാണ വീടുകളിൽ തങ്ങുമായിരുന്നത് .  രാവിലെ ഞങ്ങൾ മുതിർന്ന കുട്ടികൾ ചെയ്യേണ്ട രണ്ട് ജോലികളുണ്ട്  . ഐസിന്‌ പോക്ക് , തൈരിന് പോക്ക് . ഐസ് എടുക്കാൻ നാദാപുരത്തേക്കും , തൈര് വാങ്ങാൻ തലശ്ശേരിയിലേക്കുമാണ്  പോവേണ്ടത് .
തൊട്ടടുത്ത വീട്ടിലെ കല്ല്യാണ ദിവസം . രാത്രിയത്തെ കുതുകുലപ്പാടൊക്കെ കഴിഞ്ഞ് ഞങ്ങൾ ബഡാപ്പുറത്ത് കിടന്ന് ഉറങ്ങുകയാണ് . ഹാജിയാരും കൂടെ വെപ്പുകാരാൻ മമ്മൂക്കയും കൂടെ  തട്ടി വിളിച്ചെപ്പോയാണ് ഞങ്ങൾ ഞെട്ടി ഉണർന്നത് . ഇവിടെ നൂറുകൂട്ടം പണിയും ബെച്ചിട്ട് ഇങ്ങൾ കെടന്നുറങ്ങുകയാണോ ..?? ഒന്ന് എണീറ്റെ .. അഞ്ച് മണി ആയിക്കാണും .. തലശ്ശേരി പോയി ഐസ് എടുക്കണം .  കേട്ടപാടെ ഞാനും സുഹ്ർത്തും ആവേശത്തോടെ പറഞ്ഞു . അത് ഞങ്ങൾ പോവും .  ഇങ്ങള് തലശ്ശേരി പോകാറുണ്ടോ ..?? ഹാജിയാര് ചോദിച്ചു .. ഹ  പിന്നെ അത് ഞങൾ എല്ലാ ദിവസവും പോന്നതല്ലേ ...ചാടി കേറി കിണഞ്ഞ് പരിശ്രമിച്ച് ആ ദൗത്ത്യം ഞങ്ങൾ ഏറ്റെടുത്തു .. ബസ്സിനുള്ള പൈസയും തന്ന് ഹാജിയാര് പറഞ്ഞു .. ഏഴ്‌ മണിക്ക് തൈര് തരാമെന്നാ അവർ ഏറ്റത് . തൈരിനില്ലുള്ള പൈസ ഒക്കെ കൊടുത്തതാ . ഒരു ബില്ലും തന്ന് ഹാജിയാർ ഞങ്ങളെ യാത്രയാക്കി .
ഇന്ന് വരെ തനിച്ച് തലശ്ശേരിക്ക് പോകാത്ത ഞങ്ങൾ മസിലും പിടിച്ച് അൽപ്പം ഗമയിൽ ആറ് മണിയുടെ ബസ്സിൽ തലശ്ശേരിക്ക് പുറപ്പെട്ടു . റോഡരികിലെ കാഴ്ച്ചകൾ കണ്ടും , വിലയിരുത്തിയുമൊക്കെ ഏഴേ മുപ്പതിന് ഞങ്ങൾ സുന്ദരമായി തലശ്ശേരിയിലെത്തി . കടപ്പുറത്ത് മീൻ ചാപ്പക്ക് സമീപമുള്ള കടയിലെത്തി ബില്ല് കൊടുത്തിട്ട് തൈര് തരാൻ പറഞ്ഞു . ഒൻപത് മണിക്ക് മാത്രമേ തൈര് എത്തൂ എന്നവർ പറഞ്ഞു . ഇത് കേട്ട ഞങ്ങൾ സന്തോഷിച്ചു . ആ സമയം വരെ ഞങ്ങൾക്ക് കടല് കാണാം .. തൊട്ടടുത്തുള്ള ഐസ് ഫാക്ടറി കാണാം .. മീൻ ചാപ്പയിലെ അത്ർപ്പങ്ങൽ കാണാം .  ഒൻപതര  വരെ ഞങ്ങൾ കര കാണാ കടലിന് മീതെ മോഹപ്പൂ കുരുവികൾ പറക്കുന്നതൊക്കെ നോക്കി നേരം കളഞ്ഞു . ഒൻപതര മണിക്ക് കടയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഒരു അര മണിക്കൂർ കൂടി കഴിയുമെന്ന് പറഞ്ഞു . പിന്നീട് ഓരോ മിനിട്ടിലും ഇതാ ഇപ്പം ശരിയാക്കി തരാം, ഇപ്പം ശരിയാക്കിത്തരാം  എന്ന് പറഞ്ഞ് പറഞ്ഞ് പത്തര മണിക്കാണ് തൈര് അവർ ഞങ്ങളുടെ കൈയിൽ തന്നത് .  നല്ല ഭാരമുള്ള തൈര് ടബ്ബ വലിച്ചിയച്ച് പാറക്കടവ് ബസ്സിൽ എത്തിച്ച് ഞങ്ങൾ യാത്ര തുടങ്ങി .  ബസ്സ് അൽപ്പ ദൂരം പിന്നിട്ടപ്പോൾ വലിയ ശബ്ദത്തോടെ റോഡരികിൽ നിർത്തി .  ബസ്സിനടിയിലെ ലീഫ് പൊട്ടി റോഡിൽ ഉരസിയ ശബ്ദമാണ് കേട്ടത് . കുറേ പേരൊക്കെ ബസ്സിൽ നിന്ന് ഇറങ്ങി വേറെ വാഹനങ്ങളിൽ തടി തപ്പി . ഞങ്ങളും തൈരും ബസ്സിൽ തന്നെ ഇരുന്നു .വേറെ വാഹനത്തിൽ പോകാനുള്ള കാശും ഇല്ല ഫുത്തിയും ഇല്ലായിരുന്നു ഞങ്ങളുടെ അടുക്കൽ .  വെൽ ഡിങ്ങൊക്കെ കഴിഞ്ഞ് ബസ്സ്‌ യാത്ര പുറപ്പെടാൻ മണിക്കൂറുകളെടുത്തു .ആടി പടി ബസ്സ് പാറക്കടവ് അങ്ങാടിയിലെത്തുമ്പോയത്തെക്കും പന്ത്രണ്ടര  മണി ..!! ബസ്സിൽ നിന്നും ഇറങ്ങിയ ഞങ്ങൾ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു . കല്യാണ വീട്ടിൽ നിന്നും ഭക്ഷണം കഴിഞ്ഞ് വരുന്ന ആളുകൾ വഴിഅരികിലൂടെ നിര നിരയായി നീങ്ങുന്നു ...!!  മനസ്സിൻറെ ഭലം നഷ്ട്ടപ്പെട്ടത് പോലെ തോന്നി തുടങ്ങി . ഏത് നിമിഷത്തിലാ പടച്ചോനെ ഞാൻ ഈ ഈ പണിക്ക് ഇറങ്ങി പുറപ്പെട്ടത് . ആളുകൾ എന്ത് പറയുന്നുണ്ടാവും ..ആകെ ആളുകളുടെ ഇടയിൽ കുറവായല്ലോ .. വായിലെ നാക്ക് ഉള്ളിലേക്ക് ഇറങ്ങി പോന്നത് പോലെ തോന്നി . ഓടി ചെന്ന് ഒരു ഓട്ടോ പിടിച്ച് തൈരുമായി ഞങ്ങൾ കല്യാണ വീടിനെ ലക്ഷ്യമാക്കി നീങ്ങി . കല്യാണ വീടിനടുത്തെതിയതും... അതാ വരുന്നു ഹാജിയാക്കന്മാരും , പുയ്യാപ്പിളയും , നാട്ടുകാരും ഓട്ടോ റിക്ഷയെ ലക്ഷ്യമാക്കി .. ഓട്ടോറിക്ഷ വേഗത കുറച്ചതും , തടിയുണ്ടെങ്കിൽ വെറുംചോറും തിന്നാം എന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ ഓട്ടോറിക്ഷ യിൽ നിന്നും ഇറങ്ങി ഒരൊറ്റ ഓട്ടം . നേരെ വീട്ടിലേക്കു .
കല്യാണവും , ബിരിയാണിയും , പുയ്യാപ്പിള പോക്കും ഒക്കെ മനസ്സിൻറെ ഒരു മൂലയിൽ കുഴിച്ച് മൂടി ഒരു ഒന്നൊന്നര ഉറക്ക് അങ്ങ് ഉറങ്ങി . പിന്നീട് ചിലരൊക്കെ കല്യാണ വീടുകളിൽ കാണുമ്പോൾ പരിഹസിച്ച് കൊണ്ട് എന്നെ നോക്കി പറയും . തൈരിന് ഞമ്മക്ക് ഇവനെ പറഞ്ഞേക്കാം ......ഓർമ്മകൾ .















Saturday, August 23, 2014

ഓർമ്മയിലെ കോൽക്കളി .

"ഒരുവനെ നീ ഗുണം ചെയ്യണേ കളിയിലുള്ളോർക്കും ..
ആറ്റ കുരിക്കളെന്നൊർക്കും
അരുമ കളി ശിഷ്യന്മാർക്കും ...
കളിയിലുള്ള പൈതംമക്കളെ കൈക്കടിക്കല്ലെ" .....

കുരിക്കളുടെ (ഗുരുക്കൾ ) ആശിർവാദത്തോടെ നിലത്ത് വെച്ച കോല് കയ്യിലെടുത്ത് ഓരോ ദിവസവും കളിയുടെ തുടക്കത്തിൽ പാടിയിരുന്ന പാട്ടായിരുന്നു ഇത് .
1980 കളിൽ കോൽക്കളി എന്ന കലയെ നെഞ്ചിലേറ്റിയ ഒരു യുവത്ത്വമുണ്ടായിരുന്നു ഞങ്ങളെ നാട്ടിൽ (പറക്കടവിൽ ). കളിക്കാനുള്ള കോല് ചെത്തിക്കാൻ ആശാരിമാരെ തിരഞ്ഞ് നടന്ന യുവത്ത്വം . കുപ്പിച്ചില്ലുകൊണ്ട്‌ കോല് ചുരണ്ടി മിനുസപ്പെടുത്തി ഭംഗിയാക്കി , അഭിമാനത്തോടെ നോക്കി സംത്രപ്തി അടഞ്ഞ ഒരു യുവത്ത്വം  . മൂന്നടി പൂട്ട്‌ വരെ കളി അറിയാം എനിക്ക് എന്ന് മേനി പറഞ്ഞ് നാടന്നിരുന്ന ഒരു യുവത്ത്വം .
കവുങ്ങ് മുറിച്ച് കൊണ്ട് വന്ന് , ഓല  മേഞ്ഞുണ്ടാക്കി വ്രത്തത്തിൽ നിർമ്മിച്ച പന്തലിൽ കാന്ത വിളക്കിൻറെ വെളിച്ചത്തിലായിരുന്നു കോൽക്കളി പരിശീലിച്ചിരുന്നത് .  "മഗ് രിബ് " നമസ്ക്കാരത്തിനു ശേഷം പള്ളികളിലെ ദർസും കഴിഞ് രാത്രി ഒൻപതോ , പത്തോ മണിക്കാണ് കോൽക്കളി പലപ്പോയും തുടങ്ങിയിരുന്നത്  .  മൂന്നും നാലും മാസം നീണ്ടു നിൽക്കുന്ന പരിശീലനം മാസങ്ങൾക്ക് ശേഷം "കോലെടുപ്പ്" എന്ന ചടങ്ങോടെയായിരുന്നു  അവസാനിച്ചിരുന്നത് . പരിശീലന കാലയളവിൽ കളിയിൽ മികവ് കാണിച്ചവർക്ക് കുരിക്കൾ കോല് നൽകുന്ന ചടങ്ങാണ് കോലെടുപ്പ് . കൊലെടുപ്പ് ദിവസം എല്ലാ കുരിക്കൾമാർക്കും കളി പഠിച്ചവർ ദക്ഷിണ നൽകണം .  അന്നത്തെ ദിവസം  മൈക്കിലൂടെ കളി നാട്ടുകാരെ കേൾപ്പിക്കും . നാട്ടിലെ സ്ത്രീകളും , പുരുഷന്മാരുമടങ്ങുന്ന വലിയ ഒരു സദസ്സ് തന്നെ കളി കാണാൻ കോലെടുപ്പ് ദിവസം വരുമായിരുന്നു .  ഉസ്മാൻ കുരിക്കൾ , അശോകൻ , കുമാരൻ കുരിക്കൾ എന്നിവരാണ് ഓർമ്മയിലെ ഗുരുക്കന്മാർ . വാസുവും , ബാലനും , മൊയ്തുവും തുടങ്ങിചിലർ സ്മരിക്കപ്പെടേണ്ട  കളി യിലെ എല്ലാം തികഞ്ഞവർ ..

പണ്ട് പണ്ടൊരു പായ കപ്പലിൽ കേറി കൊണ്ട് ..
മാലിക്ക് ദീനാരും കൂട്ടരും ..,

ഒരുന്നാൾ ഞാൻ ബർമ്മയിൽ പോയി ...
ഹ തിരക്കിട്ട ബസാറിൻറെ നടു റോട്ടിൽ കുടുങ്ങി ..
ഒരു സുന്ദരി കൈയും മടി വിളിച്ചെന്നെ ..
കുടുക്കിയ കഥ കേൾക്ക് ....,

ഉണ്ട് സഖീ ഒരു കുല മുന്തിരി ..
വാങ്ങിടുവനായി ... നാലണ കൈയിൽ ..,
ഉണ്ട് പ്രിയേ ഖൽബിലൊരാശ ...മുന്തിരി തിന്നിടുവാൻ ..,

ഇങ്ങിനെ നീണ്ട് പോകുന്ന പാടി മനസ്സിൽ പതിഞ്ഞ നല്ല ഗാനങ്ങൾ .

ചൂ ചൂ ചൂണ്ടങ്ങ ...
ചൂണ്ടി പറിക്കും നാരങ്ങ .
ന്നാ ന്നാ നാരങ്ങ ...
 താളം താക്റ താ മില്ലത്തൈ . കളി അവസാനിപ്പിക്കാൻ വേണ്ടി താളത്തിൽ പാടിയ പാട്ട് . ...
എല്ലാം മനം കുളിർപ്പിക്കുന്ന ഓർമ്മകൾ .  സ്നേഹവും , ഐക്ക്യവും , സന്തോഷവും വേണ്ടുവോളം വാരി വിതറിയിരുന്ന കൂട്ടായ്മയുടെ ഓർമ്മകൾ .











Tuesday, July 8, 2014

എന്നാലും ഇത്തിരേം മാണ്ടായിരുന്നു ..

ഒമാനിലെ "വാദിഅൽകബീറിൽ " ജോലി ചെയ്തു വരുന്ന കാലം . ഏതോ ഒരു സംഘടന തൊട്ടടുത്ത ഷരാട്ടൻ ഹോട്ടലിൽ ഞമ്മളെ സാക്ഷാൽ മുതുകാടിൻറെ മാജിക്ക് പരിപാടി സംഘടിപ്പിച്ചു . കാണികളായി ഇന്ത്യക്കാരാണ് കൂടുതലെങ്കിലും ഒമാനികളും ധാരാളം ഉണ്ടായിരുന്നു . പരിപാടി വീക്ഷിക്കാനെത്തിയ  ഒമാനി മന്ത്രിയുടെ മകളെ രണ്ട് ഭാഗമായി ഓതിവെച്ച് ഒരു ഭാഗംഉപ്പാക്കും  , മറ്റൊരു ഭാഗം ഉമ്മാക്കും കൊടുത്തു . താമസിയാതെ തന്നെ രണ്ട് ഭാഗവും ഒന്നിപ്പിച്ച് ചിരിക്കുന്ന മകളെ ഉപ്പാനെ ഏൽപ്പിക്കുകയും ചെയ്തു ഈ  . ഒരു റിയാൽ നോട്ട്‌ കൊണ്ട് ആയിരക്കണക്കിന് റിയാൽ ..!! അറബികളെല്ലാം അമ്പരന്നു . അറബികൾക്ക്‌ ആകെ മൊത്തം ടോട്ടൽ സംശയം . പിറ്റേ ദിവസം കടയിൽ ഷവർമ്മ വാങ്ങാൻ വന്ന അറബിക്ക് ഞാൻ കൊടുത്ത അമ്പത് റിയാലിൻറെ ബാക്കി അറബി സൂക്ഷിച്ച് എണ്ണി കണക്കാക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ലേഷ് .?? ഇന്ത കുല്ലു നഫർ ഹറാമി . ഞാൻ വീണ്ടും ചോദിച്ചു . ലേഷ് .?? ഇന്നലെ ഞങ്ങൾ കണ്ടതാ ഒരു ഹിന്ദി ഒരു റിയാൽ കൊണ്ട് ആയിരം റിയാൽ ഉണ്ടാക്കുന്നത് . നിങ്ങളെ സൂക്ഷിച്ച് നോക്കിയില്ലെങ്കിൽ ഇങ്ങൾ ഞാളെ പറ്റിക്കും .. ഹഹ  ഞാൻ ചിരിച്ചു . പിറ്റേ ദിവസം ദുബായിൽ നടന്ന ഫെസ്റ്റിവൽ നേരുക്കെടുപ്പിൻറെ ഫലം വന്നു . എങ്ങിനെയെങ്കിലും രക്ഷപ്പെടുമെന്ന വിശ്വാസത്തിൽ ധാരാളം അറബികളും നേരുക്കെടുപ്പിൻറെ കൂപ്പണ്‍ എടുത്തിരുന്നു . എന്നാൽ പ്രൈസ് അധികവും മലയാളികൾക്ക് . അറബികൾ പറഞ്ഞു . ഇങ്ങൾ കുല്ലും  ഹറാമികൾ തന്നെ . ഇങ്ങൾ കൂപ്പണ്‍ എടുത്തിട്ട് നാട്ടിൽ കൊണ്ട് പോയി ആ മുതുകാടിനെ കൊണ്ട് മന്ത്രിപ്പിക്കും . എന്നിട്ട് കൊണ്ടുപോയി പെട്ടിയിലിടും . പിന്നെ പ്രൈസ് ഇങ്ങൾക്കെല്ലാതെ വേറെ ആർക്കെങ്കിലും കിട്ടുഒ ....!! ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീമും ഒമാനിലെ ഏതോ ഒരു ക്ലബ്‌ ടീമും തമ്മിൽ മത്സരം നടന്നു . സാധാരണ കളി നടന്നാൽ അഞ്ചോ  ആറോ ഗോളിന് ഇന്ത്യൻ ടീം തോൽക്കലാണ് പതിവ് . ഈ മത്സരത്തിൽ മൂന്ന് ഗോളിന് ഇന്ത്യ വിജയിച്ചു . ഇത് കണ്ട അറബികൾ വിളിച്ചു പറഞ്ഞു . ഹാദാ കൂറ ഹറാമി മന്ത്രിച്ച് കൊണ്ട് വന്നതാ . അത് കൊണ്ടാണ് കൂറ (ബാൾ ) നേരെ ഞമ്മളെ പോസ്റ്റിലേക്ക് വരുന്നത്  . അറബികൾ ഗ്രൌണ്ടിലേക്ക് ഇറങ്ങി . കൂകി വിളിച്ചു . ഹഹ ഹഹ .
അല്ല ഇതിപ്പം ബ്രസീലിൻറെ കളി കണ്ടപ്പോൾ ഓർമ്മ വന്നതാ .. എഴ് ..ഒന്ന് ..!!
ജർമ്മനി വല്ല മന്ത്ര വാദവും  നടത്തിയിയോ ഈ ബ്രസൂക്കയിൽ .  ആര്ക്കറിയാം .. ബല്ലാത്തൊരു തോൽക്കലായിപ്പോയി ഇത് .








Friday, June 20, 2014

ഓർമ്മയിലെ കുന്നത്ത് കുഞ്ഞമ്മദ്ക്ക ....


ചിലരുമായുള്ള ചില നല്ല നിമിഷങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും മായാതെ മനസ്സിൽ തങ്ങും ....
ഇന്ത്യയും , പാക്കിസ്ഥാനും , തമ്മിൽ വാശിയേറിയ മത്സരം നടക്കുകയാണ് . കുഞ്ഞൂപ്പ ഖത്തറിൽ നിന്നും കൊണ്ട് വന്ന ഫുട്ബാൾ കൊണ്ടുള്ള ഹാൻഡ് ബോൾ ആണ് കളി . പാക്കിസ്ഥാനും , ഇന്ത്യയും തമ്മിലുള്ള മത്സരമെന്ന് മനസ്സിൽ കരുതി വീടിൻറെ പിന്നാമ്പുറത്തെ ചുവരിൽ ബാൾ കൊണ്ട് തട്ടി കളിക്കുക . ഒരു ചാൻസിൽ നിലത്ത് വീയാതെ ഏറ്റവും കൂടുതൽ തവണ പന്ത് തട്ടുന്ന ടീം വിജയിക്കും . വാശിയേറിയ മത്സരത്തിനിടെ പന്ത് പോയി വീണത് കുഞ്ഞമ്മദ്ക്ക , ജനതാ സെമ്മും , നീലവും , ചേർത്ത് കലക്കി വെച്ച ബക്കറ്റിനു മുകളിൽ . കലക്കി വെച്ച ജനതാസെം മുറ്റത്താകെ പരന്നു ..... പേടിച്ചോടിയ ഞാൻ പിന്നീട് അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെടാൻ മൂന്ന് ദിവസമെടുത്തു .  നടന്നതൊന്നും കാര്യമാക്കാതെ അദ്ധേഹം പല തമാശകൾ പറഞ്ഞ് എന്നെ വീണ്ടും മെരുക്കിയെടുത്തു . അന്നൊക്കെ വീട്ടിൽ വെള്ള വലിച്ചത് ( ജനതാ സെമ്മും , നീലവും , ചേർത്ത് ചുവരിൽ പൂശുക ) കുഞ്ഞമ്മദ് ക്ക യായിരുന്നു . കുഞ്ഞമ്മദ് ക്ക ജോലി തുടങ്ങിയാൽ , അയാളുടെ കൂടെ കൂടി ഞാൻ എൻറെ ജോലിയും തുടങ്ങും . അദ്ദേഹം കാണാതെ ചിരട്ടയിൽ ജനതാ സെം എടുത്ത് കല്ലിലും , തെങ്ങിലുംമൊക്കെയായി ഞാനും അടിച്ച് തുടങ്ങും . നല്ല തമാശകൾ പറഞ്ഞ് , സൗമ്യമായ  പെരുമാറ്റത്തിലൂടെ അന്ന് എൻറെ മനസ്സ് കവർന്ന കുഞ്ഞമ്മദ്ക്ക നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു . വർഷങ്ങൾ പിന്നിട്ടപ്പോൾ കുഞ്ഞമ്മദ് ക്ക ഓർമ്മയിൽ നിന്ന് മറഞ്ഞു പോയിരുന്നു . ഇന്ന് മരണ വാർത്ത അറിഞ്ഞതിൽ പിന്നെയാണ് ഓർമ്മ വന്നത് . ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച കുഞ്ഞമ്മദ് ക്കാക്കും , ഞങ്ങൾക്കും , നീ സ്വർഗ്ഗം നല്കണേ നാഥാ .....

Saturday, June 14, 2014

കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ ....



കുട്ടിക്കാലത്തെ റംസാൻ നാളുകൾ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുക്കുമ്പോൾ ഗ്രഹാദുരത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകളാണ് മനസ്സിൽ കടന്ന് വരുന്നത് .
"റജബ്" മാസം ഇരുപത്തി ഏഴ് കഴിയുന്നതോട് കൂടി തന്നെ റംസാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്ക് മനസ്സിൽ തുടക്കം കുറിക്കും . പിന്നെ വീട്ടിൽ റംസാൻ മാസത്തെ ചിലവുകളെ കുറിച്ചും ,വേണ്ട തയ്യാറെടുപ്പുകളെ കകുറിച്ചും , ഒക്കെയുള്ള ചർച്ചകൾ തുടങ്ങുകയായി .റംസാൻ മാസം അടുത്തെത്തിയ കാര്യം ഗൾഫിലുള്ള ഉപ്പയെ, ഉമ്മ കത്തിലൂടെ ഓർമ്മപ്പെടുത്തും . സാധാരണ മാസങ്ങളിൽ നിന്നും വിഭിന്നമായി റംസാൻ മാസത്തിലുള്ള നിത്യ ചിലവിൻറെ വർധന ഉപ്പയെ ഉണർത്തലാണ് ഈ ഓർമ്മപ്പെടുത്തലിന്റെ ലക്ഷ്യം .
ഒരുക്കങ്ങൾ പ്ര വൃ ത്തി പഥത്തിൽ കൊണ്ടുവരുന്നത് ഒരു പത്ത് പതിനഞ്ച് ദിവസം മുമ്പാണ് . വ്യക്തമായി പറഞ്ഞാൽ "ബാറാഅത്ത്" രാവ് കഴിയുന്നതോടെയാണ്‌ .ബറാഅത്ത് രാവിൽ എല്ലാ വീടുകളിലും കറി (പായസം ) ഉണ്ടാക്കും . അരി അരച്ച് പിടിയുരുട്ടി നേന്ത്ര പഴവും പരിപ്പും തേങ്ങാ പാലും ചേർത്തുണ്ടാക്കുന്നതാണ് കറി .ബറാഅത്ത് ദിവസം ബന്ധു വീടുകൾ സന്ദർശിക്കൽ പതിവായിരുന്നു . ഞങ്ങൾ കുട്ടികൾ കൂട്ടം കൂട്ടമായി ബന്ധു വീടുകൾ സന്ദർശിക്കുമായിരുന്നു.
.
റംസാൻ മാസത്തേക്കുള്ള ചിലവ് കാശ് വീട്ടില് കിട്ടിയാൽ പിന്നെ അങ്ങാടിയിൽ പോയി ഒരു മാസത്തേക്കുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് കൊണ്ട് വരും . റംസാൻ മാസത്തേക്ക് ആവശ്യത്തിനുള്ള ധാന്യങ്ങളെല്ലാം തൊട്ടടുത്ത ഫ്ലോർ മില്ലിൽ കൊടുത്ത് പൊടിപ്പിച്ച് കൊണ്ട് വന്ന് ഭദ്രമായി സൂക്ഷിച്ചു വെക്കും . വീട് മണ്ണാൻവല ( മാറാല ) ഒക്കെ കളഞ്ഞു കഴുകി വൃത്തിയാക്കും . ഇതിൽ മണ്ണാൻവല തൂത്തുവാരൽ മിക്ക സമയത്തും എന്റെ ജോലിയായിരുന്നു .സ്ത്രീകൾ മണ്ണാൻവല(മാറാല ) തൂത്ത് വാരിയാൽ അത് പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന ഒരു വിശ്വാസം നിലനിൽക്കുന്നത് കൊണ്ട് ആ ജോലി എല്ലായിപ്പോയും വീട്ടിലെ ആണുങ്ങൾക്കുള്ളതാണ്. വീട്ടുപകരനങ്ങളെല്ലാം കഴുകി വൃത്തിയാക്കും . ചെമ്പ് പാത്രങ്ങളെല്ലാം പൂശാൻ കൊടുക്കും .മണ്‍ പാത്രങ്ങളൊക്കെ മെഴുകി വൃത്തിയാക്കും . മുറം വെള്ളില എന്ന ഇല ഉപയോഗിച്ച് മെഴുകി എടുക്കും .ഇരിക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച പീഠം ,ബെഞ്ച്‌ ,എന്നിവയെല്ലാം പാറോത്തിന്റെ ഇല ഉപയോഗിച്ച് തേച്ച് വൃത്തിയാക്കി മിനുക്കി വെക്കും .
ഇന്നത്തേതിനെ അപേക്ഷിച്ച് ധൂർത്തും ,ധാരാളിത്തരവും വളരെ കുറവായിരുന്നു അന്ന് . ഗൾഫിൽ നിന്നും കൊടുത്തയച്ച TANG പൊടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് മിക്ക ദിവസവും നോമ്പ് തുറക്കാനുള്ള പാനീയം തയ്യാറാക്കുന്നത് . അത് ഇല്ലെങ്കിൽ ചെറുനാരങ്ങ കൊണ്ടും . വളരെ ചുരുക്കം വീടുകളിൽ മാത്രമേ അന്ന് REFIGERATOR ഉണ്ടായിരുന്നുള്ളൂ .ഐസ് നു വേണ്ടി അവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുമായിരുന്നു .ഫ്രഷ്‌ ജൂസ് അടിക്കാൻ മിക്സിയും നോക്കി പല വീടുകളും കേറിഇറങ്ങിയത് ഓർമ്മവരുന്നു . 

കുഞ്ഞിപ്പത്തിൽ ആണ് നോമ്പ് കാലത്തെ പ്രധാന വിഭവം . രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞു വന്നാൽ പോള എന്ന പ്രത്ത്യേക വിഭവവും കാണും .ചിലപ്പോയോക്കെ ജീരക കഞ്ഞിയും . പ്രത്ത്യേക നോമ്പ് തുറ ഉള്ള ദിവസം പ്രത്ത്യേകവിഭവങ്ങളും ഉണ്ടാവും . ഉള്ളി വട ,പരിപ്പ് വട ,കോഴി അട ,ഉന്നക്കാഴ,സമ്മൂസ ,ബ്രെഡ്‌ വാട്ടിയത് ,തുടങ്ങി പലതും .എന്നാൽ ഇന്നത്തെ പോലെ ധാരാളിത്തം വളരെ കുറവായിരുന്നു .

ആദ്യമാദ്യമൊക്കെ അത്തായ സമയത്ത് എണീറ്റ് വല്ലതും കഴിക്കലിൽ ഒതുങ്ങുന്നതായിരുന്നു എൻറെ നോമ്പ് . പിന്നീട് പത്ത് മണി നോമ്പായും , അര നോമ്പായും , പിന്നീട് മുഴു നോമ്പായും പുരോഗമിച്ചു . ചില നോമ്പുകൾ വീട്ടിലറിയാതെ തൊട്ടടുത്ത മാവിലെ മാങ്ങയിലും , പറമ്പിലെ കിണർ വെള്ളത്തിലും അവസാനിച്ചിട്ടുണ്ട് .

ആദ്യത്തെ പത്ത് മിക്കവാറും വീട്ടിൽ തന്നെ ഉണ്ടാവും . എന്നാൽ രണ്ടാമത്തെ പത്ത് ദിവസം പ്രത്ത്യേക നോമ്പ് തുറയുടെ പത്താണ്‌ . പുതിയാപ്പിള മാരെ നോമ്പ് തുറപ്പിക്കൽ രണ്ടാമത്തെ പത്തിലാണ് .ബന്ധു വീടുകളിൽ നോമ്പ് തുറക്കാൻ പോകുന്നതും രണ്ടാമത്തെ പത്തിലാണ് .നോമ്പ് തുറക്കാൻ പോയാൽ വീട്ടുകാർ സകാത്തിൻറെ പൈസ തരും . അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ നോമ്പിന്റെ പൈസ കിട്ടുന്ന വീട്ടിൽ നോമ്പ് തുറക്കാൻ പോകാനാണ്കുട്ടികളായ ഞങ്ങൾക്ക് താൽപര്യം കൂടുതൽ . പൈസയുടെ മൂല്യത്തെക്കാളും ,എണ്ണത്തിൽ കൂടതൽ ഉണ്ടാവുക എന്നതിനോടായിരുന്നു കുട്ടികളായ ഞങ്ങൾക്ക് താൽപര്യം .

നോമ്പ് ഇരുപതു കഴിഞ്ഞാലാണ് സ്കൂളിലും മദ്രസയിലും നടന്ന പരീക്ഷയുടെ ഫലം വരുന്നത് . ആ ഒരു ടെൻഷൻ മനസ്സിലു ണ്ടാവുമെകിലും പെരുന്നാളിൻറെ വരവോർത്തുള്ള സന്തോഷം എല്ലാ ടെൻഷൻ കളെയും ഇല്ലാതാക്കും .പെരുന്നാളിന്റെ പുതു വസ്ത്രം വാങ്ങുന്നതും തുന്നാൻ കൊടുക്കുന്നതും ഒരു സന്തോഷം തന്നെയാണ് . ഒരു മുണ്ട് ,ഒരു ഷർട്ട് ,ഒരു ഉറുമാൽ എന്നിവയാണ് പെരുന്നാൾ വസ്ത്രങ്ങൾ . കിട്ടിയ നോമ്പിൻറെ കാശിന്റെ കണക്കു നോക്കി ചില പെരുന്നളിനോക്കെ ഒരു ചെരുപ്പും . ചെറിയ പെരുന്നാളിന് വാങ്ങിയ വശ്ത്രങ്ങൾ തന്നെയാണ് ബലി പെരുന്നാളിനും പലപ്പോയും ഉപയോഗിച്ചു പോന്നത് .ചെറിയ പെരുന്നാൾ കഴിഞ്ഞാൽ അലക്കി തേച്ചു സൂക്ഷിച്ചു വെക്കുകയാണ് പതിവ് .

റംസാൻ മാസത്തിലെ ചില പ്രത്ത്യേക ദിവസങ്ങളിൽ പള്ളികളിൽ കാരക്ക വിതരണവും , നേന്ത്രക്കായ വിതരണവും ഉണ്ടാവുമായിരുന്നു .ഇരുപത്തി ഏഴിന്റെ നോമ്പ് പള്ളിയിൽ നിന്ന് തുറക്കണമെന്നാണ്കണക്ക് .അന്നേ ദിവസം വീട്ടിൽ നിന്നും പറിച്ച ഇളനീരുമായിട്ടാണ് പള്ളിയിൽ നോമ്പ് തുറക്കാൻ പോവുക .അന്നത്തെ ദിവസം വീട്ടിലെ ആവശ്യത്തിനും , പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടിയുമുള്ള ഇളനീർ പറിച്ചു തരുന്ന കടമ പറമ്പിലെ തെങ്ങ് കഴറ്റക്കാരന്റെതാണ്. അത് അയാൾ അന്ന് രാവിലെതന്നെ പറിച്ച് തരും .നോമ്പ് തുറക്കാൻ പള്ളിയിൽ പോയാൽ പിന്നെ മഗ് രിബ് നമസ്ക്കാരം കഴിഞ്ഞു ഖബർ സിയാറത്ത് ചെയ്യും .വളരെ ദൂരങ്ങളിൽ നിന്ന് പോലും ഖബർ സിയാരത്തിനു ആളുകൾ ഇരുപത്തി ഏഴാം രാവിൽ പള്ളിയിൽ എത്തുമായിരുന്നു .പള്ളിക്കാടുകൾ ഖബർ സിയാറത്തിന് എത്തുന്നവരെ കൊണ്ടും , യാസീൻ ഓതാൻ വേണ്ടി എത്തുന്ന മുസലിയാൻ മാരെ കൊണ്ടും നിറയും .പത്തു രൂപ വരെ കൊടുത്ത് യാസീൻ ഓതിച്ചത് എനിക്ക് ഒരമ്മയുണ്ട്.യാസീൻ ഓതിക്കൊടുത്ത് കാശുണ്ടാക്കാൻ പാടുപെടുന്ന മുസലിയാക്കന്മാരുടെ വലിയ കൂട്ടങ്ങൾ തന്നെ അന്ന് കാണാമായിരുന്നു .
റംസാൻ മാസമായാൽ പിന്നെ രാത്രി അങ്ങാടി സജീവമാകും . അങ്ങാടിയിൽ കച്ചവടത്തിനായി എത്തുന്ന ആളുകളുടെ തമാശകൾ കേട്ട് നിൽക്കൽ നല്ല ഹരമാണ് .തറാവീഹ് നമസ്ക്കാരം ഒഴിവാക്കി കച്ചവടക്കാരുടെ തമാശകൾ ഒരുപാട് കേട്ട് നിൽക്കുമായിരുന്നു .വാഴു ഗുളിക , മുണ്ട് ,തോർത്ത് , പാൽക്കായം ,പാൽപ്പൊടി ,അങ്ങിനെ പലതും വിൽക്കുന്നവർ . പെരുന്നാൾ അടുത്തുവരുമ്പോൾ തെരുവ് കച്ചവടക്കാരും കൂടിവരും .



പെരുന്നാൾ ദിവസം തേങ്ങാ ചോർ ആണ് വീട്ടിൽ പാകം ചെയ്യുക .വർഷങ്ങൾ പിന്നിട്ടപ്പോൾ അത് നെയ്ച്ചോർ ആയി പരിണമിച്ചു. പിന്നീട് അത് ബിരിയാണിയിലേക്കും . പെരുന്നാൾ ദിവസത്തേക്ക് അരക്കിലോ ഇറച്ചി വാങ്ങാൻ വേണ്ടി കലന്തനിക്കാൻറെ ഇറച്ചി കടക്കു മുന്നിൽ മണിക്കൂറുകളോളം തിക്കി തിരക്കിയത് ഓർമ്മയുണ്ട് .പെരുന്നാൾനിസ്ക്കാരം കഴിഞ്ഞാൽ പിന്നെ എല്ലാ ബന്ധു വീടുകളിലും കേറി ഇറങ്ങും . പെരുന്നാൾ ദിവസം വീട്ടില് പുതിയാപ്പിള ഉണ്ടെങ്കിൽ അയാളെ ക്ഷണിക്കാൻ പോവുക എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു . വീട്ടിലെ ആണ്‍കുട്ടികളാണ്പുതിയാപ്പിളയെ ക്ഷണിക്കാൻ പോകേണ്ടത് . പുതിയാപ്പിളയെ ക്ഷണിക്കാൻ പോയി പെരുന്നാൾ ദിവസം മുഴുവനും അവിടെ കളഞ്ഞു കുളിക്കാൻ വിധിക്കെപെട്ട ഒരു പാട് അളിയന്മാരെ അന്ന് കാണാമായിരുന്നു .പെരുന്നാൾ ദിവസം സന്ദർശിക്കാൻ പോയ വീടുകളിൽ നിന്ന് ഉള്ളി യും പഞ്ചസാര യും ഇട്ടു തയ്യാറാക്കിയ വെള്ളം കുടിച്ചത് ഓർക്കുന്നു . ചില വീടുകളിൽ നിന്നൊക്കെ തേങ്ങാ ചോറും .
പെരുന്നാൾ ദിവസം അന്യ മതക്കാർക്ക് പെരുന്നാൾ കാശ് കൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു .പെരുന്നാൾ കാശിനു വേണ്ടി അവർ വീടുകളില കേറി ഇറങ്ങുന്നത് അന്ന് കാണാമായിരുന്നു .

Tuesday, May 20, 2014

ഓർമ്മയിലെ രണ്ടാമത്തെ ബ്ളി ...

ഓർമ്മയിലെ രണ്ടാമത്തെ  ബ്ളി ...

ബ്ളി ((വരൻറെ കൂടെ വധുവിൻറെ വീട്ടിലേക്ക് സൽക്കാരത്തിന് പോക്ക് )

കല്യാണ ദിവസം പുതിയാപ്പിളയുടെ (വരൻറെ )കൂടെ , പുയ്യറ്റിയാരുടെ (വധു ) വീട്ടിലേക്ക് പോയാൽ അവിടെ വിളമ്പുന്ന കോളിൻറെ (ഭക്ഷണം)  അവസ്ഥ നോക്കി ഞങ്ങൾ വിലയിരുത്തുമായിരുന്നു പലപ്പോയും രണ്ടാമത്തെ ബ്ളി യുടെ സാധ്യത . അന്ന് അവിടെ ബിരിയാണി  മാത്രമാണ് വിളമ്പി യതെങ്കിൽ രണ്ടാമത്തെ ബ്ളി യുടെ സാധ്യത വളരെ കൂടുതലാണ് . അതല്ല ബിരിയാണിയുടെ കൂടെ കോഴി പൊരിച്ചതും , പഴങ്ങളും കൂടെ ഉണ്ടെങ്കിൽ രണ്ടാമത്തെ ബ്ളി ക്ക് പലപ്പോയും  സാധ്യത കുറവാണ് .  അന്നത്തെ ദിവസം വെറും ചായ മാത്രമായാലും സാരമില്ല രണ്ടാമത്തെ ബ്ളി വേണമേ എന്നായിരുന്നു  ഞങ്ങളന്ന്  ആഗ്രഹിച്ചിരുന്നത് . കല്യാണ ദിവസം പുതിയാപ്പിളയുടെ കൂടെ ചെറിയ കുട്ടികൾ മുതൽ , ഇടത്തരക്കാർ വരെ എണ്ണം നോക്കാതെ എല്ലാവരും  പോവുമെങ്കിൽ , രാണ്ടാമത്തെ ബ്ളിക്ക് തിരഞ്ഞെടുത്ത കുട്ടി പ്രായം വിട്ട് യുവത്ത്വത്തിലേക്ക് കടക്കുന്ന ആളുകളാണ് കൂടുതലും പോയിരുന്നത് .
കല്യാണ ദിവസം കഴിഞ്ഞ് രാണ്ടോ മൂന്നോ ദിവസത്തിന് ശേഷം രാത്രിയായിരികും രണ്ടാമത്തെ ബ്ളി . പുതിയാപ്പിളയും , വധുവിൻറെ ആങ്ങള (അളിയൻ ) ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ ആളുകളുടെയും വീട് കേറി ക്ഷണിക്കണമെന്നാണ് കണക്ക് .  തൊട്ടടുത്ത വീട്ടിലെ രണ്ട് വയസ്സ് പ്രായം കുറവുള്ള കുട്ടിയെ ക്ഷണിക്കാതെ തന്നെ തേടി രണ്ടാമത്തെ  ബ്ളി യുടെ   ക്ഷണം വന്നപ്പോൾ  ഞാനൊരു ആളായി എന്ന ഒരു തോന്നൽ പലപ്പോയും മനസ്സിലേക്ക് കടന്ന് വരുമായിരുന്നു . രണ്ടാമത്തെ ബ്ളി ദിവസം വൈക്കുന്നേരം മഗ്റിബ് നമസ്ക്കാര ശേഷം കുളിച്ചൊരുങ്ങി , തേച്ച് മിനുക്കിയ മുണ്ടും , കുപ്പായവും (ഷർട്ട് ) , ഒരു വാച്ചും , ധരിച്ച് , കൈയിൽ ഒരു ടവ്വലുമായി , മനസ്സിൽ ഞാനൊരു കാര്യക്കാരനായി എന്ന ഗമയോടെ പുതിയാപ്പിളയുടെ വീടിലെത്തും . മുഴുവനാളുകളും എത്തി കഴിഞ്ഞാൽ പിന്നെ ജീപ്പിൽ പുതിയാപ്പിളയുടെ കൂടെ പതിയറ്റിയാരുടെ വീട്ടിലേക്ക് പുറപ്പെടലായി. അൽപം മുതിർന്നവർ മുന്നിലത്തെ സീറ്റിൽ , പ്രായം അൽപ്പം കുറഞ്ഞവർ പിന്നിലുമിരുന്ന്  യാത്ര പുറപ്പെടും . കൂട്ടത്തിൽ അൽപ്പം കുരുത്തക്കേട്‌ കൈ മുതലായുള്ളവർ പലപ്പോയും ജീപ്പിന് പിന്നിൽ തൂങ്ങി നിന്നായിരിക്കും യാത്ര .
വധുവിൻറെ വീട്ടിലെത്തിയാൽ പിന്നെ എല്ലാരും നേരെ അറയിലേക്ക് . അറയിൽ തിക്കും തിരക്കും . അറയിൽ ഒരുക്കിയിട്ടുള്ള ഒരുക്കങ്ങളെ ക്കുറിച്ചുള്ള വിലയിരുത്തൽ . മധുരമിട്ട് തയ്യാറാക്കിയ പാനീയ വിതരണം നടത്തുന്നതിനിടക്ക് ഒരു വലിയ വട്ടയിൽ സിഗരറ്റ് വിതരണം . സിഗരിറ്റിനായുള്ള പിടി വലി . പലരും രണ്ടും മൂന്നും കൈക്കലാക്കി കീശയിലേക്ക്‌ തള്ളും . ഇതൊക്കെ കഴിഞ്ഞാൽ പിന്നെ ഭക്ഷണ സൽക്കാരം . പുതിയാപ്പിളയുടെ ആളുകൾ ആയത് കൊണ്ട് തന്നെ പ്രത്യേക പരിഗണ കിട്ടുമായിരുന്നു . ഉൽസാഹങ്ങലിലൊന്നും പങ്കെടുക്കാതെ നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കാമെന്നതാണ് ആകർഷണം  . പലപ്പോയും ബിരിയാണി , കോഴി പൊരിച്ചത് , അല്ലെങ്കിൽ ബീഫ് പൊരിച്ചത് , പഴങ്ങൾ എന്നിവയായിരിക്കും ഭക്ഷണം . ബിരിയാണി ക്ക് ഉള്ളിൽ ഒരു കോഴി മുട്ടകൂടി ചില സൽക്കാരങ്ങളിൽ കിട്ടിയപ്പോൾ പലരും ആശ്ചര്യത്തോടെ യായിരുന്നു  വരവേറ്റത് . കോഴി മുട്ട കൂടി വെച്ച് ബിരിയാണി  വിളമ്പിയ ബ്ളി യെ അടി പൊളിബ്ളിയെന്ന് വിലയിരുത്തി പലപ്പോയും . ഭക്ഷം കഴിച്ച് കഴിഞ്ഞാൽ പിന്നെ ഓരോ ജീപ്പിലും വരുമ്പോൾ ഉണ്ടായിരുന്നവർ തിരിച്ചെത്തിയാൽ മടക്ക യാത്ര . എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടെ ലഭിച്ച ഭക്ഷണത്തെ കുറിച്ചുള്ള , സ്വീകരണത്തെ കുറിച്ചുള്ള ഉമ്മാൻറെ അന്വേഷണം . വിവരിച്ച് കഴിഞ്ഞാൽ കേട്ട് നിൽക്കുന്ന ഉമമാൻറെ മുഖത്ത് സന്തോഷം .എൻറെ മകന് ഇന്നെങ്കിലും മനസ്സ് നിറച്ച് , വയറു നിറയെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം . പിറ്റേ ദിവസം അങ്ങാടിയിൽ ഫിതിന ബെഞ്ചിൽ ഇരുന്ന് തലേ ദിവസത്തെ ബ്ളി യെ കുറിച്ചുള്ള വിലയിരുത്തൽ ചർച്ച . എല്ലാമിന്ന് ഓർമ്മകൾ മാതം . മനസ്സിന് കുളിരേകുന്ന ഓർമ്മകൾ മാത്രം . 








Sunday, May 11, 2014

മരുക്കാട്ടിലെ വിധി .......



നേരം വെളുക്കാൻ ഇനി എത്ര സമയം കാത്തിരിക്കണം ......?? മമ്മാലിക്ക ക്ഷീണിച്ച കണ്ണുകൾ മുകളിലേക്കുയർത്തി. ഏകദേശം രാവിലെ ആറ് മണിയായിക്കാണുമെന്ന് അയാൾ കണക്കു കൂട്ടി . അങ്ങിനെയെങ്കിൽ ഓഫീസുകൾ പ്രവർത്തിച്ച്  തുടങ്ങാൻ ഇനി ഒരു മണിക്കൂർ കൂടി കാത്തിരുന്നാൽ മതി .ചുറ്റുപാടും വെറുതെയൊന്ന്  കണ്ണോടിച്ച് ശേഷം മമ്മാലിക്ക ഇരുമ്പ് ജാലികളിൽ തല ചാരി തളർന്ന് കിടന്നു .പുറത്ത് വെളിച്ചം വന്നു തുടങ്ങാൻ അയാൾ കൊതിച്ചു . ജയിലിനകത്ത്  ചുറ്റും യാതൊരു അല്ലലും കൂടാതെ കിടന്നുറങ്ങുന്ന നിരവധി കുറ്റവാളികളെ നോക്കി അയാൾ നെടുവീർപ്പിട്ടു . കൂടുതലും ഇറാനികളാണ് . കൊലപാതകികൾ , പെണ്‍വാണിഭക്കാർ, മയക്ക് മരുന്ന് വിൽപ്പനക്കാർ  അങ്ങിനെ പലതരത്തിലുള്ള കുറ്റവാളികൾ . സമയമറിയാൻ ഒരു മാർഗ്ഗവുമില്ല .ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ പുകിലുകളാണ് .എല്ലാം കണ്ടും കേട്ടും  ഭയന്ന് വിറച്ച് മമ്മാലിക്ക നന്നേ ക്ഷീണിച്ചിരുന്നു .
നാട്ടിൽ നിന്ന് പരിചയക്കാരനായ ഒരാൾ കൊണ്ട് വന്ന പ്രമേഹത്തിനുള്ള നാടാൻ ഗുളികകളുമായി  ദുബായിലുള്ള പെങ്ങൾ കദീജാനെ കാണാൻ ഇറങ്ങിയാതായിരുന്നു ഇന്നലെ  അയാൾ . വല്ലവരുടെയും പക്കൽ  കൊടുത്തയച്ചാൽ മതിയെന്ന് കദീജ പറഞ്ഞതാണ് . വേണ്ട അവളെ കണ്ടിട്ട് മാസങ്ങളായി . നേരിട്ട് കൊണ്ട് പോയി കൊടുക്കാം . പ്രമേഹം തനിക്ക് വലിയ ഭുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കദീജ വിളിച്ച് പറഞ്ഞപ്പോൾ അയാൾ തന്നെയാണ് വിലങ്ങാടുള്ള നാടൻ വൈദ്യൻറെ അടുത്ത്  തൻറെ മകനെ പറഞ്ഞയച്ച് ആ ഗുളിക വാങ്ങിച്ച് വരുത്തിയത് .
ഇരുപത്തി എട്ട് വർഷമായി അയാൾ ഖസബിൽ ഒരു ചെറിയ കട നടത്തി ജീവിച്ച് പോന്നു . മുതലാളി ആയില്ലെങ്കിലും വല്ലവൻറെയും തൊഴിലാളി ആവണ്ടല്ലോ എന്ന് കരുതിയത് കൊണ്ട് മാത്രമാണ്  വലിയ മെച്ചമൊന്നുമില്ലെങ്കിലും ഇത്രയും കാലം അയാൾ ഈ കടയുമായി മുന്നോട്ട് പോയത് . ഇഹ്റാമിൻറെ തുണി , ടൈഗർ ബാം ,തൊപ്പി , തസ്ബീഹ് മാല , തുടങ്ങിയ അല്ലറ ചില്ലറ സാധനങ്ങളാണ് അയാൾ കടയിൽ വിറ്റിരുന്നത് . അഞ്ചു നേരത്തെ നിസ്ക്കാരം ജമാഅത്തായി നിർവ്വഹിച്ച് ബാക്കി വരുന്ന സമയത്ത് മാത്രമേ ഇന്ന് വരെ അയാൾ കട തുറന്നിട്ടുള്ളൂ .
അന്നും ളുഹർ നിസ്ക്കാരം കഴിഞ്ഞാണ് ആ ഗുളികകളുമായി അയാൾ കടയും പൂട്ടി കദീജാനെ കാണാൻ ഒരു പരിചയക്കാരൻറെ വണ്ടിയിൽ ദുബായിലേക്ക് പുറപ്പെട്ടത്‌ . തിബത്ത് ചെക്ക് പോസ്റ്റിൽ സാധാരണ നടക്കാറുള്ള പരിശോധനകൾക്ക് ശേഷം വണ്ടിയിൽ കേറാൻ നോക്കിയ  സമയത്താണ് പ്രത്യേക പരിശോധനക്ക്  എന്ന പേരിൽ കുറച്ച് പോലീസുകാർ അയാളുടെ സഞ്ചി പരിശോധന നടത്തിയത് . ഗുളിക കണ്ടതോടെ പോലീസുകാർ ഇത് വല്ല നിരോതിധ  വസ്തുവുമാകെമെന്നും  വിശദമായി പരിശോധിക്കണമെന്നായി . പോലീസ് അയാളെയും കൂട്ടി നേരെ തൊട്ടടുത്ത പോലീസ് ഓഫീസിലേക്ക് . ഇത് അയൂർവേദ  മരുന്നാണെന്നും  ഞാൻ അത്തരക്കാരനല്ലെന്നും താണ്  , കേണ് , അയാൾ അപേക്ഷിച്ചു നോക്കി . ഇല്ല ഒരു ദയയും  ആരും കാണിക്കുന്നില്ല . തൻറെ സത്യസന്ധത യിൽ വിശ്വാസമർപ്പിച്ച് അയാള് ക്ഷമയോടെ ഇരുന്നു . മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഒരു തടിയൻ മിസ്‌രി മൂന്ന് കുപ്പികളിൽ വിവിധ നിറങ്ങളിലുള്ള ലായനിയുമായി അയാളുടെ അരികിലേക്ക് വന്നു . മൂന്ന് ഗുളികകൾ എടുത്ത് ലായനികളിൽ നിക്ഷേപിച്ചു . അൽപ്പ സമയം കാത്തിരുന്ന് ലായനികളുടെ നിറവ്യത്യാസം നിരീക്ഷ ശേഷം അയാൾ വിധി എഴുതി . ഈ ഗുളികകൾക്ക്  നിരോധിത  വിഭാഗത്തിൽ പെട്ട മയക്ക്‌ മരുന്നുമായി സാമ്യമുണ്ട് , ഇത് എത്രയും പെട്ടന്ന് വിശദ പരിശോധനക്ക് അബുദാബി യിലേക്ക് അയക്കണം . ഫലം വരുന്നത് വരെ ഇയാളെ റാസ്അൽഖൈമ ജയിലിലേക്ക് മാറ്റണം  ...!!
അങ്ങിനെയാണ് അയാൾ റാസ്അൽഖൈമ ജയിലിലെത്തുന്നത് . ഇന്ത്യയിൽ ഭീകരവാദികളെ കൊണ്ട് പോകുന്നത് പോലെയാണ് അയാളെ അവർ ജയിലിലേക്ക് കൊണ്ട് പോയത് .
പല്ല് വേദന സഹിക്കാൻ പറ്റാതെ ഒരു മൂലയിലിരുന്ന് കരയുന്ന ഒരു ഇറാനിയെ അയാൾ ശ്രദ്ധിച്ചു .അയാളുടെ കരച്ചിൽ കേൾക്കാൻ ആരുമില്ല . പുറത്ത് വെളിച്ചം കണ്ടു തുടങ്ങിയതോടെ ഇറാനി ഇരുമ്പ് അഴികൾ പിടിച്ച് കുലുക്കി ശബ്ദമുണ്ടാക്കി തുടങ്ങി . ശബ്ദം കേട്ട് ഒരു പോലിസ് കാരൻ ഇരുമ്പ് അഴികൾക്കരികിലേക്ക് വന്നു . കാര്യം അന്വേഷിച്ചു . ഇറാനി  പല്ല് വേദനക്കുള്ള ഗുളിക  ആവശ്യപ്പെടുന്നതിനിടക്ക് അയാൾ തൻറെ കാര്യം എന്തായി എന്ന് പോലിസ് കാരനോട് ചോദിച്ചു . ഇന്ന് വെള്ളിആഴ്ച്ച യാണെന്നും , ഇന്നും നാളെയും ഇവിടെ അവധി ആണെന്നും , മാറ്റന്നാളെ വല്ലതും നടക്കൂ എന്നും പറഞ്ഞ് പോലീസു കാരാൻ പോയി മറഞ്ഞു .
യാ അള്ളാ .. ഇനിയും രണ്ട് ദിവസം കൂടെ ഇതിനകത്തോ ..?? അയാൾ തളർന്ന് പോയി .
അവിടെ ഉള്ളവരൊക്കെ ഉണർന്ന് തുടങ്ങി . കുബ്ബൂസും , ചീസും , കട്ടൻ ചായയും കൊണ്ട് ഒരാൾ വന്നു . ഇറാനികൾ ഓടി ചാടി കുബ്ബൂസിനും , ചായക്കും വേണ്ടി അടി കൂടുന്നു .  ഭക്ഷണത്തോട് അയാൾക്ക്‌ വിരക്തി തോന്നി . ദിഖ്റും, സ്വലാത്തുമൊക്കെയായി അയാൾ സമയം തള്ളി നീക്കി . താൻ ചെയ്ത നല്ല കാര്യങ്ങളുടെ , നന്മയുടെ , ഫലം ശരിക്കും അനുഭവിച്ച മണിക്കൂറുകൾ . അയാൾ ചെയ്ത നല്ല കാര്യങ്ങൾ പലപ്പോയും അയാൾക്ക്‌ മനക്കരുത്ത്  നൽകി . ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല .. എനിക്ക് ഒരു വലിയ ആപത്ത്  ഒന്നും വരില്ലെന്ന് അയാളുടെ  മനസ്സ് മന്ത്രിച്ചു ..പുറത്ത്  എന്താണ് നടക്കുന്നത് ..?? എനിക്ക് വേണ്ടി വല്ലവരും അന്വേഷിക്കുന്നുണ്ടോ ..?? വല്ല ഇടപെടലുകളും നടക്കുന്നുണ്ടോ ..??  വീട്ടിലറിഞ്ഞാൽ എന്തായിരിക്കും സ്തിഥി . യാ അള്ളാഹ് നീ കാത്ത് രക്ഷിക്കണേ ...അയാളുടെ മനസ്സ് ആളി കത്തിക്കൊണ്ടിരുന്നു . ശരീരം നന്നേ ക്ഷീണിച്ചത് പോലെ അനുഭവപ്പെടുന്നു .
പലതും ചിന്തിച്ച് കൊണ്ട് മൂന്ന് ദിവസം അയാൾ കഴിച്ച് കൂട്ടി . മൂന്നാം ദിവസം പള്ളി മിനാരത്തിൽനിന്ന് മധുരമുള്ള ബാങ്കു വിളി കേട്ടാണ് അയാൾ മയക്കത്തിൽ നിന്നുണർന്നത് . ശരീരമാകെ ഞരമ്പുകൾ വലിഞ്ഞ് പൊട്ടുന്ന പോലെ വേദന . തളർന്ന കണ്ണുകൾ മേൽപ്പോട്ടുഴർത്തി അയാൾ പ്രാർഥനയിൽ മുഴുകി .തന്നെ രക്ഷിക്കാൻ വല്ല വാതിലും തുറക്കപ്പെടുമെന്ന പ്രതീക്ഷയോടെ അയാൾ പ്രാർഥനയിൽ മുഴുകി .
കുറെ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു . ഒരു പോലീസു കാരൻ അയാളുടെ അടുത്തേക് വന്നു . യാ അള്ളാ .. പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു . ഇതിലും വലിയ മറ്റേതോ ജയിലിലേക്കാണോ എന്നെ കൊണ്ട് പോകാനോരുങ്ങുന്നത് .അയാൾ മനസ്സിൽ പ്രാർത്ഥനയുമായി പോലീസു കാരൻറെ പിന്നാലെ നടന്നു .  പുറത്ത് എത്തിച്ച അയാളെ കൊണ്ട് പോയത് പോലിസ് ഹെഡ് ഓഫീസ് എന്ന ബോർഡു വെച്ച കെട്ടിടത്തിലെക്കാണ് .അവിടെ ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്നു തോന്നിക്കുന്ന ആൾ ഒരു കടലാസ് അയാൾക്ക്‌ നേരെ നീട്ടി . അറബി അറിയാവുന്നത് കൊണ്ട് തന്നെ അയാൾ പെട്ടന്ന് തന്നെ അത് വായിച്ചു . കുരുമുളകും , ഇഞ്ചിയും , തുടങ്ങി പേരറിയാത്ത ഒരു കൂട്ടം പച്ച മരുന്നുകൾ മാത്രം അടങ്ങിയ ഗുളികയാണ് ആ ഗുളിക എന്ന പരിശോതനാ ഫലം . ..!!
നിങ്ങൾക്ക് പുറത്ത് പോകാം .... കേട്ട പാടെ അയാൾ പുറത്തേക്ക് ഓടി . ബന്ധുക്കളും , സ്നേഹിതരുമായ നിരവധി ആളുകൾ അയാളെ സ്വീകരിക്കാനുണ്ടായിരുന്നു .. സ്വാതന്ത്രയത്തിൻറെ ശുദ്ധ വാഴു അയാൾ നീട്ടി വലിച്ച് ശ്വസിച്ചു . സ്വാതന്ത്ര്യത്തിൻറെ വലിയ വില മനസ്സിലാക്കിയാ അയാൾ പള്ളിയിൽ പോയി നാഥനെ സ്തുദിച്ച് പള്ളിയിൽ നിന്നിറങ്ങുമ്പോൾ നിറയെ മാലാഖമാർ പാറിക്കളിക്കുന്ന ഒരു സ്വർഗത്തിൽ എത്തിയ പോലെ മമ്മാലിക്കാക്കു തോന്നി .......
















Wednesday, April 30, 2014

കടല വിറ്റ് നടന്നിരുന്ന ഞാൻ .....

കടല വിറ്റ് നടന്നിരുന്ന ഞാൻ .....

മനസ്സിൽ  ഭക്തിയും , ഭയവും ഒരുപാട് വാരി കോരി നൽകുന്നതായിരുന്നു അന്നൊക്കെ പാറക്കടവ് വലിയ പള്ളിയിലെ വെള്ളി ആഴ്ച്ചത്തെ കുതുബ . പള്ളിക്കൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ബാങ്ക് വിളി , തുടർന്ന് കണാരാണ്ടി അമ്മദ് മുസ്ലിയാരുടെ ഈണത്തിൽ നീട്ടി വലിച്ചുള്ള കുതുബ . "യാ മഹാശിറൽ
മുസ്ലിമീന റഹിമകുമു ള്ളാ ......... ഊസീക്കും ഇബാദള്ളാഹി വ ഇയ്യാഹ  ബി തക് വ ള്ളാ .....കേൾക്കുമ്പോൾ ഉള്ളം കോരി തരിക്കുമായിരുന്നു . ജുമഅക്ക്   ശേഷമുള്ള പ്രാർത്ഥനകേട്ടിരുന്നപ്പോൾ  പലപ്പോയും കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട് . അന്നൊക്കെ നാൽപ്പത് ദിവസം വരെ നീണ്ട് നിൽക്കുന്ന മതപ്രഭാഷണ പരമ്പര നടക്കുമായിരുന്നു . രാത്രി കാലങ്ങളിൽ അർദ്ധ രാത്രി പിന്നിടുന്നത് വരെ നടക്കുമായിരുന്ന വഅള് പരമ്പര മനസ്സിൽ ഭക്തിയും , ഭയവും , വേണ്ടുവോളം പകർന്ന് നൽകുമാരുന്നു . വഅള്  തുടങ്ങുന്നതിന് മുമ്പ് മൂന്നും നാലും പേർ ചേർന്ന് നടത്തുന്ന ദിഖ്ർ, മൗലീദ് പാരായണം , ആശ്ചര്യത്തോടെയും , ഭക്തിയോടെയും കേട്ട് നിന്നിട്ടുണ്ട് . പ്രത്യേക ഈണത്തിൽ നീട്ടി വലിച്ചുള്ള മൗലീദ് പരയാണം കേട്ട് തുടങ്ങിയാൽ പിന്നെ വീടുകളിൽ നിന്നും ആളുകൾ കുടുംബ സമേതം   , ചൂട്ടും കത്തിച്ച് വഅള് നടക്കുന്ന സ്ഥലത്തേക്ക് നീങ്ങി തുടങ്ങും ."മൗലായ സല്ലിവാ സാ ....... നബി (സ അ ) യുടെ ജനനവും , മരണവും (വഫാത്ത് ) , നരകവും , സ്വർഗ്ഗവും .... തുടങ്ങി ഇസ്ലാമിൻറെ സകല ചരിത്രവും വിവരിച്ച് നാൽപ്പത് ദിവസം പൂർത്തിയാക്കുന്നതോടെ വഅള്  അവസാനിക്കും . നാൽപ്പതാമത്തെ ദിവസം വഅള് നടത്തിയ ആളെ ( അമ്മദ് മുസ്ലിയാരെ ) പുതിയാപ്പിളയായി  ആനയിച്ച് കൊണ്ട് വരുന്നതും കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . പൂത്തിരി കത്തിച്ചും , ദഫ്ഫും , കോൽക്കളിയും ഒക്കെ ആയി സ്വീകരിച്ച് ആനയിക്കുന്നത് കാണാൻ ആവേശത്തോടെ പലപ്പോയും കാത്തിരുന്നിട്ടുണ്ട്  . ചെക്ക്യാട് വയലിൽ പീടികക്ക് സമീപമായിരുന്നു പലപ്പോയും വഅള് നടന്നിരുന്നത് . അധികാരി കുഞ്ഞമ്മദ് ക്കയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമാണെന്ന്  തോന്നുന്നു ഓർമ്മയിൽ പലപ്പോയും വഅള് നടത്തിയ അമ്മദ് മുസ്ലിയാരെ സ്വീകരിച്ച് ആനയിക്കൾ ആരംഭിക്കുക . നിലക്കടല വറുത്ത് വിൽക്കുന്ന കുട്ടികളെ  ഒരു പാട് കാണുമായിരുന്നു അവിടങ്ങളിൽ  . കടല വിൽക്കുന്ന കുട്ടികളിൽ ഒരിക്കലെങ്കിലും ഞാനും ഒരുവനായത് ഓർമ്മ വരുന്നു .തട്ട് കച്ചവടക്കാർ . തരി കാച്ചി വിൽക്കുന്ന നാട്ടുകാർ , നല്ല തണുപ്പ് കാലത്താണ്  പലപ്പോയും വഅള് പരമ്പര നടന്നിരുന്നത് . ഓംപ്ലേറ്റ് വിൽപ്പനക്കാരുടെ കൊയ്ത്ത് കാലം . നല്ല രുചിയാണ് പലപ്പോയും ആ ഓംപ്ലേറ്റ് നൽകിയിരുന്നത് ..മനസ്സിന് കുളിര് പകരുന്ന വഅള് പരമ്പര നമുക്ക് അന്യമായിരിക്കുന്നു ..







Wednesday, April 23, 2014

"പച്ചക്കറി മി തോടാ ബീഫ് ഹോയേഗാ ക്യാ മുഷ്കിൽ ഹെ"....??


മിക്കവാറും എല്ലാ ദിവസവും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഒരു കട്ടൻ ചായയും കുടിച്ചാണ് ഞാൻ പ്രവർത്തിച്ച് തുടങ്ങാറ് . എന്നാൽ ഇന്ന് രാവിലെ "ബലദിയ "( ദുനിയാവിലെ മഹ്ഷര ) വരെ ഒന്ന് പോകാനുള്ളത് കൊണ്ട് രാവിലെ ഒമ്പത് മണിക്ക് തന്നെ റൂമിൽ നിന്നിറങ്ങി . നല്ല ഉറക്ക ചടവുള്ളതിനാൽ  ഒരു ചായ കുടിച്ചിട്ടാവാം ബലദിയ യിലേക്കുള്ള പോക്ക് എന്ന് കരുതി തൊട്ടടുത്ത ബംഗാളി നടത്തുന്ന ചായ ക്കടയിലേക്ക് കേറി . ഒറ്റ നോട്ടത്തിൽ നല്ല കടുപ്പക്കാരായ നാല് പേർ ഭക്ഷണത്തിനായി ടാബിളിൽ ഇരിക്കുന്നുണ്ട് . ഒറ്റ നോട്ടത്തിൽ തന്നെ അവർ ഗുജറാത്തികളാ ണെന്നും മാംസാഹാരങ്ങളുടെ മുഖ്യ ശത്രുക്കളാണെന്നും മനസ്സിലായി . എൻറെ ചായ കിട്ടുന്നതിന് മുമ്പ് തന്നെ അവരുടെ ഭക്ഷണം ടാബിളിൽ എത്തി . പിന്നീട് എൻറെ എൻറെ ചായയും . അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഞാൻ ചായ കുടിയും തുടർന്നു . പെട്ടന്ന് അവർ ദേഷ്യത്തോടെ ബംഗാളിയെ അടുത്തേക്ക്‌ വിളിച്ചു . ഹരേ ഭായ് ...
ഹം ലോക് സബ്ജി കേലിയെ ബോല . ഏ ക്യാഹെ .. പച്ചക്കറിയിൽ കിടക്കുന്ന ബീഫിൻറെ ഭാഗം ചൂണ്ടി കാണിച്ച് കൊണ്ട് അവർ ബംഗാളിയോട് ചൂടാവുന്നു. ബംഗാളി അവരോടായി പറഞ്ഞു ..ഹേ .. ഭായി .. ഏ ഹംലോഗ് ടേസ്റ്റ് കേലിയേ സബ്ജി മേ തോടാ ബീഫ് ദാൽത്താഹെ . നിങ്ങൾ സബ്ജി കാ പൈസ മാത്രം തന്നാൽ മതി . ഗുജറാത്തികളുടെ ചൂട് ഒന്ന് കൂടി കൂടി . പൈസാ കാ ബാത്ത് നഹിഹെ .. ഹം ലോഗ് പക്കാ വെജിട്ടേറിയൻ ഹെ . തും ക്യോം  ഞങ്ങൾക്ക്  ബീഫ് ദിയാ ..വാക്ക് തർകം മൂത്തു ..  സംസാരത്തിൻറെ കടുപ്പം  കൂടി .ബംഗാളി എന്നെ നോക്കി കൊണ്ട് പറഞ്ഞു . സബ്ജി മി തോടാ ബീഫ് ഒയേഗ ക്യാ മുഷ്കിൽ ഹെ .  തോടാ ബീഫ് കായേഗ ഏ ലോഗ് മർ ജായേഗാ .. 
ഇത് കേട്ട ഗുജറാത്തികൾ കൂടെ സംസാരം എന്നെ നോക്കി ക്കൊണ്ടായി . ഞങ്ങൾ പക്കാ പച്ചക്കറിക്കാരാണ് , പിന്നെ ഏ ക്യോം ഞങ്ങൾക്ക് ബീഫ് ദിയാ.. .ബംഗാളി വീണ്ടും തുടർന്നു . ഇവിടെ ബംഗാളികൾ പച്ചക്കറി മേ കുറച്ച് കൂടുതൽ ബീഫ് കിട്ടാൻ വേണ്ടി അടി കൂടുന്നു . ഈ ലോഗ് കോ സബ്ജി  തോടാ ബീഫ് ദിയാ .  ഇത് ഇപ്പം ഇത്ര വലിയ കുറ്റമാണോ ..??
ബഹളം കേട്ട് തൊട്ടടുത്ത് നിന്ന രണ്ട് അറബികൾ വിഷയത്തിൽ ഇടപെട്ടു . രണ്ട് ഭാഗവും പറയുന്നത് കേട്ട് അറബികൾ വിധി പറഞ്ഞു . രുചി കൂട്ടാൻ വേണ്ടി പച്ചക്കറിയിൽ കുറച്ച് ബീഫ് ഇടുന്നു , അതിൽ ഒരു തെറ്റുമില്ല . ദാഹിൽ സബ്ജി കുറച്ച് ലഹം ഹല്ലി ടേസ്റ്റ് ഈജി മസ്ബൂത്ത് .ഷൂ മുഷ്കിൽ . അതിലെന്താ ഇത്ര വലിയ തെറ്റ് .
ഇത് കേട്ട ഗുജറാത്തികൾ സ്വന്തം  പല്ല് കടിച്ച് പൊട്ടിച്ച് കൊണ്ട് പുറത്തേക്ക് ..വണ്ടി സ്റ്റാർട്ട് ചെയ്ത് ടയറും കത്തിച്ച് മുന്നോട്ടേക്ക് .. ഞാൻ ചിരിച്ച് കൊണ്ട് ബലദിയയിലേക്കും .







Friday, April 18, 2014

എന്ത് പറ്റി മലയാളികൾക്ക് ..??

എന്ത് പറ്റി മലയാളികൾക്ക് ..??

മകൾ , ഭർത്താവ് , അമ്മായി അമ്മ , എന്നിങ്ങനെ മൂന്നു പേരെ കൊന്നിട്ട് , കാമുകിയുമായി സ്വസ്ഥമായി ജീവിക്കുക ...!! ബല്ലാത്ത ആഗ്രഹം ..!! അതും വിദ്യാ സമ്പന്നരായ യുവതീ യുവാക്കൾ ..!!
എന്ത് പറ്റി മലയാളികൾക്ക് ..??
400 രൂപക്ക് വേണ്ടി ഒരാളെ കൊല്ലുക ..!!
റബ്ബർ തർക്കത്തിൽ ഒരാളെ വെട്ടി കൊല്ലുക . മലയാളികൾ മൃഗ തുല്യരവുകയാണോ ..??
അഞ്ചു പേരെ കൊന്ന കല്ലാച്ചിയിലെ ഹമീദിനെ ഓർത്ത്‌ പോയി . അന്ന് കല്ലാച്ചിയിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം . പരീക്ഷ അടുത്തതിനാൽ രാവിലെ ഏഴ് മണിക്ക് ക്ലാസ് തുടങ്ങും . ക്ലാസ്സ്‌ തുടങ്ങുന്നതിന് മുമ്പ് ചേലക്കാടുള്ള ഉമ്മാൻറെ അനുജത്തിയുടെ വീട്ടിൽ ഒരു മരുന്ന് എത്തിക്കാനുള്ളത് കൊണ്ട് രാവിലെ അഞ്ചേ മുപ്പതിന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു . പറക്കടവിൽ നിന്ന് വടകരക്ക് കൊപ്ര കൊണ്ട് പോകുന്ന ലോറിയിൽ നാദാപുരത്ത് എത്തി . നാദാപുരം സ്റ്റാൻഡിൽ നിൽക്കുന്ന  സമയത്താണ് ആ വാർത്ത കേട്ടത് ..!!  കല്ലാച്ചിയിൽ അഞ്ച് പേരെ ഒരാൾ വെട്ടി കൊന്നിരിക്കുന്നു ..!! പേടിച്ചാണെങ്കിലും കല്ലാച്ചിയിലേക്ക് ബസ്സ്‌ കേറി . ആളുകൾ എത്തി തുടങ്ങുന്നേ ഉള്ളൂ . പുന്നക്കൽ അഹമ്മദും , ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും കടന്നു വന്നു . അൽപ്പ സൊൽപ്പം രാഷ്ട്രിയ പ്രവർത്തനം നടത്തിയിരുന്ന കാലമായിരുന്നതിനാൽ പുന്നക്കൽ അഹമ്മദിൻറെ കൂടെ നേതാവ് ചമഞ്ഞ് കൊല നടന്ന വീട്ടിനകത്തേക്ക്‌ കടന്നു . കേറിയല്ലോ എന്നായിപ്പോയി . മാസങ്ങൾ എടുക്കേണ്ടി വന്നു ആ ഭീകര കാഴ്ച മനസ്സിലേൽപിച്ച ഞെട്ടെലിൽ നിന്ന് മോചിതനാവാൻ . മുന്നിലെ കോലായിൽ ബഡാ പുറത്ത് കുത്തേറ്റു രക്തത്തിൽ കുളിച്ച് നില്ക്കുന്ന ഉപ്പാപ്പ ..!! അകത്ത് മറ്റുള്ള മൂന്ന് പേർ . അവസാനം അടുക്കളയിൽ അമ്മി കല്ല്‌ കൊണ്ട് തലക്കടിയേറ്റ് തല തകർന്ന് കിടക്കുന്ന ഉമ്മ ...!! പള്ളിയിലും മറ്റുമായി പലപ്പോയും കാണാറുള്ള ആ ഉപ്പാപ്പ , മറ്റുള്ള എല്ലാവരും പരിചയമുള്ളവർ . വിശ്വസിക്കാൻ പാട് പെട്ടു .  മനുഷ്യന് ഇത്ര വലിയ ക്രൂരതക്ക് കഴിയുമോ എന്ന് ഇരുന്ന് ചിന്തിച്ച ദിവസങ്ങൾ . ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ അന്ന് മനസ്സിൽ ഉടലെടുത്തു . ആംബുലൻസുകൾ നിര നിരയായി കടന്നു പോയി . പോലീസ് അന്വേഷണം , പോലിസ് നായ യുടെ മണം പിടിച്ചുള്ള ഓട്ടം . ദിവസങ്ങൾക്ക് ശേഷം ഹമീദ് പിടിക്കപ്പെടുന്നു . കോടതിയിൽ ഹാജരാക്കൾ . ക്രൂരനെ കാണാൻ കല്ലാച്ചിയിൽ ജന സാഗരം ...

ഓർമ്മയിലെ നടുക്കുന്ന സംഭവം . 







Sunday, April 13, 2014

തറവാട്ട് പേര് ......

തറവാട്ട് പേര് ......

പറമ്പിൽ ഒരു ആൽ മരം വളർന്ന് പന്തലിച്ച്നിൽക്കുന്നത് കൊണ്ടാണ്   അബുവിൻറെ  താമസ സ്ഥലത്തിന് " ആലുംമൂട്ടിൽ" എന്ന് പേര് വന്നത് . പണ്ടൊക്കെ ആ പേര് അയാൾക്ക് അഭിമാനം നൽകിയ   തറവാട്ട് പേരായിരുന്നു . പിന്നീടാണ് അയാൾ പണക്കാരനായത് . അങ്ങിനെയിരിക്കെ അയാൾക്ക് തോന്നി . ഹെ ഇതെന്ത് പേര് .? പേരൊന്ന് മാറ്റണം . ഒരു പുതിയ പേര് വേണം . ആദ്യം ആൽ മരം മുറിച്ച് മാറ്റണം . അയാൾ പറമ്പിലെ ആൽ മരം മുറിച്ച് മാറ്റി . പിറ്റേ ദിവസം മുതൽ നാട്ടുകാർ വിളിച്ചു തുടങ്ങി . "മുറിയാലും മൂട്ടിൽ അബു" . ഹൊ മുടിഞ്ഞ ഒരു ആൽ മരം . ഈ ആൽ മരം എന്നെയും കൊണ്ടേ പോകൂ . ദേഷ്യത്തോടെ പറമ്പിലെ ആൽ മരം നിന്ന സ്ഥലത്ത് പോയി ആൽ മരത്തിൻറെ വേരടക്കം നിന്ന സ്ഥലം തന്നെ കുഴിച്ചെടുത്ത് മാറ്റി . പിറ്റേ ദിവസം മുതൽ നാട്ടുകാർ വിളിച്ചു തുടങ്ങി . "കുഴിആലും മൂട്ടിൽ അബു"  (കുയ്യാലും മൂട്ടിൽ അബു )......
എവിടെയൊക്കെ എത്തിയാലും മറക്കരുത് നാം നമ്മുടെ പൂർവ്വ കാലം .
ഈ പാഠം മനസ്സിലുള്ളത് കൊണ്ടാണ് "കുറുക്കന്മാളിയിൽ "എന്ന എൻറെ വീട്ട് പേര് ഞാൻ മാറ്റാത്തത് ..

Saturday, March 29, 2014

മറക്കില്ലൊരിക്കലും ഞാൻ എൻറെ പൂർവ്വ കാലത്തെ


ഈ അടുത്ത് നാട്ടിലേക്ക് അവധിക്ക് പോയ സഹ മുറിയൻ ഹൈദരാബാദ് കാരൻ , സ്നേഹിതൻ മാർക്ക് സമ്മാനിക്കാൻ വേണ്ടി വാങ്ങിച്ച വാച്ച് കണ്ടപ്പോയെ  ഊഹിച്ചു ഞാൻ അവരുടെ ജീവിത നിലവാരം .നമ്മുടെ നാട്ടിൽ തൊണ്ണൂകളിൽ ഓടിയ വാച്ച്.  ഇന്ന് വെറുതെ കുട്ടികൾക്ക് കളിക്കാൻ കൊടുത്താൽ അവർക്ക് പോലും സ്വീകരിച്ചെന്ന് വരില്ല . ഇന്നലെ അവൻ അവൻറെ കല്യാണ ഫോട്ടോ അയച്ച് തന്നു . കണ്ടപ്പോൾ എല്ലാം പൂർണ്ണമായി ..!! ആടും ,പശുവും , ഓടി കളിക്കുന്ന ചെറിയ വീട്ടിൽ അട്ടിയിട്ട കുറേ ചാക്കുകൾക്ക് ഇടയിൽ ചമ്രം പടിഞ്ഞിരിക്കുന്ന മണവാട്ടി . തൊണ്ണൂറുകളിൽ നമ്മുടെ നാട്ടിൽ ഓടിയ ചൂരിദാർ ., ഒന്നും പറയേണ്ട .. ഞാൻ ഓർത്ത്‌ പോയി .. യാ അള്ളാഹ് നമ്മൾ എത്ര ഭാഗ്യവാൻമാർ . നമ്മുടെ ജീവിത നിലവാരം എത്ര ഉയർന്ന് പോയി . നമ്മൾ എത്ര പെട്ടന്നാ ഇത്ര മാറിയത് . പക്ഷെ നമ്മൾ ആരും ഓർക്കുന്നില്ല നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ചുക്കി ചുളിഞ്ഞ വറുതിയുടെ കാലമെന്ന് . ഇന്ന് നമുക്ക് ദൈവം നൽകിയ ഈ വലിയ അനുഗ്രഹങ്ങൾ നമുക്ക് മനസ്സറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്നുണ്ടോ ..?? ഇല്ല അതല്ലേ സത്യം . കാരണം നമ്മൾ ഇതിലും വലിയതിന് പിന്നാലെ ഓടുകയാണ് . ഒരു അനുഗ്രഹം നമുക്ക് ലഭിക്കുമ്പോൾ , അതിലും വലുത് ആഗ്രഹിച്ച്, ലഭിച്ച അനുഗ്രഹത്തിൻറെ സുഖം നാം ആസ്വദിക്കാതെ പോകുന്നു .
അങ്ങാടിയിലെ ചായ ക്കടയിൽ നിന്നും രണ്ടും മൂന്നും വട്ടം ചായ ഉണ്ടാക്കി ഉപേക്ഷിക്കുന്ന ചായപ്പൊടി പ്രത്യേക പാത്രത്തിൽ ശേഖരിച്ച് വീട്ടിൽ  കൊണ്ട് പോയി ചായ ഉണ്ടാക്കി കുടിച്ചിരുന്ന ഒരു കാലം എൻറെ ഉപ്പ ഓർമ്മിച്ചെടുത്ത് പറഞ്ഞ് തന്നത് ഓർമ്മ വരുന്നു . ചക്കയും , ചേമ്പും , ചേനയും , മാത്രം കഴിച്ച് ദിവസങ്ങൾ തള്ളി നീക്കിയ കഥകൾ . മഴക്കാലത്ത് ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന കഥകൾ ..
ഉള്ളി അരിഞ്ഞിട്ട് പഞ്ചസാരയും ചേർത്ത് കലക്കിയ വെള്ളം കൊടുത്ത് അധിതിയെ സൽക്കരിച്ച ഓർമ്മ കൊല്ലം പെരുത്ത് ആയിട്ടുണ്ടാവില്ല കടന്ന് പോയിട്ട് .  നോമ്പ് കാലത്ത് നോമ്പിൻറെ പൈസ വാങ്ങാൻ വേണ്ടി എത്ര വീടുകൾ നമ്മളിൽ പലരും കയറി ഇറങ്ങിയിട്ടുണ്ട് . കിട്ടുന്ന പൈസ ഒക്കെ ചേർത്ത് വെച്ച് എത്ര പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങിച്ചിട്ടുണ്ട് . ചെറിയ പെരുന്നാളിന് വാങ്ങിച്ച മുണ്ടും , കുപ്പായവും , ഉറുമാലും , അന്ന് ഒരു ദിവസം ഉപയോഗിച്ച് വലിയ പെരുന്നാൾ ദിവസത്തേക്ക് ഉപയോഗിക്കാൻ മാറ്റി വെക്കാറുണ്ടായിരുന്നില്ലേ .. ഒരു പെരുന്നാൾ ദിവസം ഉപയോഗിച്ച പുതിയ മുണ്ടിൽ വാടകയ്ക്ക് എടുത്ത സൈക്കിളിൽ നിന്ന് ഗ്രീസ് പുരണ്ടതും , അത് ഉമ്മ കാണുന്നത് ഭയന്ന് രാത്രി വൈകും വരെവീട്ടിലേക്കു പോകാതെ ഇട വഴിയിൽ കുത്തി ഇരുന്നതും , ഉമ്മ വന്ന് അത് സാരമില്ല എന്ന് പറഞ്ഞ് സമാദാനിപ്പിച്ച് കൂട്ടി കൊണ്ട് പോയതും ഓർമ്മ വരുന്നു . വീട്ടിൻറെ പിന്നാമ്പുറത്തുള്ള കരുവമ്പ് (കറിവേപ്പില ) മരത്തിൽ നിന്നും പറിച്ചെടുത്ത കറിവേപ്പില അങ്ങാടിയിലെ ഹോട്ടലുകളിൽ കൊടുത്ത് രണ്ട് ഉറുപ്പിക വാങ്ങിച്ചതിന് ശേഷമായിരുന്നു അന്ന് മദ്രസയിലേക്ക് പോയിരുന്നത് . ഒരു കൈയിൽ ഹോട്ടലിൽ കൊടുക്കാനുള്ള പാലും , മറ്റേ കൈയിൽ പുസ്തകങ്ങളുമായി എത്ര കാലം മദ്രസ്സയിൽ പോയിട്ടുണ്ട് . വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ , അവധി ദിനങ്ങളിൽ , വീട്ടിലെ പശുവിന് തിന്നാനുള്ള പുല്ല് പറിച്ച് കൊണ്ട് വരണമായിരുന്നു .  യാ അള്ളാ ...... എത്ര പെട്ടന്ന്  എത്ര വലിയ മാറ്റം നമ്മുടെ നാടിന് , നമ്മുടെ ജീവിത ശൈലിയിൽ വന്നു . എത്ര നന്ദി ചെയ്യണം നാം നാഥന് . ഐ ഫോണിനും , ലാപ്ടോപ്പിനും മുന്നിലിരിക്കുമ്പോൾ മറക്കില്ലൊരിക്കലും ഞാൻ എൻറെ പൂർവ്വ കാലത്തെ . വറുതിയുടെ ചുക്കി ചുളിഞ്ഞ ആ പൂർവ്വ കാലത്തെ . നാഥന് സ്തുധി ഒരായിരം സ്തുധി . അൽ ഹംദുലില്ലാഹ് .



















Friday, February 28, 2014

പൊക്ക്ണേട്ടൻ

പൊക്ക്ണേട്ടൻ

തൊട്ടടുത്ത പള്ളിയിൽ നിന്നും , സുബഹി ബാങ്ക് വിളികേട്ടാൽ പിന്നെ  ഒട്ടും താമസിക്കാതെ  പൊക്ക്ണേട്ടൻ തൻറെ ചായ ക്കടയുടെ , നിരപ്പലകകൾ എടുത്ത് മാറ്റി  , ചായ പാത്രം അടുപ്പിൽ കേറ്റി വെച്ച് തീ കൊളുത്തും  . വീട്ടിൽ നിന്നും ചീരു തയ്യാറാക്കിനൽകുന്ന  കലത്തപ്പം , മുറിച്ച് ഭാഗങ്ങളാക്കി , ചില്ലളമാരയിൽ അടുക്കി വെക്കും . അപ്പൊയെക്കും തെങ്ങ് കയറ്റക്കാരും , കണ്ടം കൊത്താൻ(പറമ്പ് കിളക്കാൻ ) പോകുന്നവരും , കെട്ട്കാരുമായ എല്ലാരും എത്തി തുടങ്ങും . പൊക്ക്ണേട്ടൻറെ ചായയും , കാലത്തപ്പവുമാണ് ഇവർക്കൊക്കെ ഓരോ പുതിയ ദിവസത്തിലേക്കുമുള്ള  ഊർജ്ജം പകർന്നിരുന്നത് .സാധാരണ അങ്ങിനെയാണ് . പക്ഷെ ഇന്ന് എന്തോ പൊക്ക്ണേട്ടനെ കാണുന്നില്ല . സുബഹി  ബാങ്ക് വിളി കഴിഞ്ഞു . ആളുകൾ എത്തി തുടങ്ങി . അല്ലെടോ ഇയാൾക്ക് ഇതെന്ത് പറ്റി . ആളുകൾ പരസ്പ്പരം ചോദിക്കാൻ തുടങ്ങി . ഓനോട്‌ ഒറങ്ങി പോയിട്ടുണ്ടാവും ,അല്ലാണ്ട് ഒൻ ഏട പൊവുആനാ , കൂട്ടത്തിൽ ഒരാൾ പറഞ്ഞു . പലരും പല അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു  . എല്ലാരുടെയും ശ്രദ്ധ പൊക്ക്ണേട്ടൻ സാധാരണ നടന്ന് വരാറുള്ള ആ ഇട വഴിയിലേക്കാണ്‌..അതാ വരുന്നു ..!! പൊക്ക്ണേട്ടൻ.. ഓടി കിതച്ചോണ്ട് ..!! കൈയിൽ കലത്തപ്പ കെട്ടും തൂക്കി കൊണ്ട് ..!!
"അല്ല പൊക്ക്ണാ ഇഞ്ഞെന്താ  ഇത്തിര താമസിച്ചേ" ..??
പറമ്പിൽ തെങ്ങ് കേറ്റിക്കാൻപോവാനോരുങ്ങി  വന്ന കലന്തൻ ഹാജി ചോദിച്ചു .
"അതെന്ത് പറയാനാ . മാപ്പിളേ" , "പൊരേന്നിങ്ങ്  ഇറങ്ങിയാതേ  ഉള്ളൂ" .. "ഒരു പത്ത് നൂറു നായിക്കൾ" (പട്ടി )...!!
"ഇങ്ങളെന്താ  ഈ പറേന്നെ ..!! നൂറ് നായിക്കൾ ഒന്നിച്ചോ" ..?? തെങ്ങ് കയറ്റക്കാരനായ രാജൻ ചോദിച്ചു .
"അല്ല ഒരു പത്ത് ഐമ്പതെണ്ണം "..
"ഐമ്പത് നായിക്കളൊ" ...?? "കെട്ട് കാരനായ അബൂട്ടി ചോദിച്ചു" .
"അല്ല ഒരു അഞ്ചു പത്തെണ്ണം" ..
"ഇഞ്ഞെന്താ ഈ പറേന്നെ" .!!  "എന്നിട്ട് ഞാള് ആരും കണ്ട്ക്കില്ലാലോ" ..?? കുമാരേട്ടൻ  ചോദിച്ചു . ,  "ഞാൻ ചണ്ടി(ചപ്പ് ചവറുകൾ " ഒച്ചപ്പെടുന്നത് കേട്ട്ക്ക്"..  "രണ്ട് മൂന്നെണ്ണം എന്തായാലും ഉണ്ടാവും "... "ഒറപ്പാ" ..






Wednesday, February 26, 2014

ആണ്ട് മാസവും , അമ്പിടാടൻറെ യാസീൻ ഓത്തും

നാട്ടിലേക്ക് വിളിച്ചാൽ ഇപ്പം എല്ലാ ദിവസവും കേൾക്കുന്നത് ആണ്ട്നേർച്ചയുടെ ചോറിൻറെ വിശേഷങ്ങളാണ് . പാറപ്പൊയിൽ സ്രാമ്പിയിൽ ആണ്ടായിരുന്നു ഇന്ന് , ഇന്നലെ ഫലാഹിൽ , നാളെ പോമ്മൽ സ്രാമ്പിയിൽ, മറ്റന്നാൾ ചോയിതോട്ടുങ്ങൾ .... ഇറച്ചി ചോറ് ... നെയ്‌ചോറ് ... ചോറോട് ചോറ് ..ഒരു ആണ്ട് മാസ ഓർമ്മയിലേക്ക് ............................................................................................................................................................

ആണ്ട് മാസം പിറന്നാൽ പിന്നെ അമ്പിടാടന് നേരമുള്ള ദിവസം എന്നാണോ അന്നേ ദിവസമായിരിക്കും എന്റെ വീട്ടിലെ ആ ചെറിയ ആണ്ടു നേർച്ച . ആണ്ട് നേർച്ച എന്ന് പറഞ്ഞാൽ യാസീൻ ഓതി ദുആ ഇരക്കൽ .
ആ ദിവസം രാവിലെ എണീറ്റ്‌ ഇറച്ചി വാങ്ങാൻ പോകണം . വൈകുന്നേരം ആയാൽ കുഞ്ഞിപ്പത്തിൽ പരത്തുന്ന തിരക്കിലായിരിക്കും ഉമ്മയും ഇച്ചാച്ച മാരും . "മഗ് രിബ്   "   നമസ്ക്കാരം  കഴിഞ്ഞാൽ പിന്നെ ഇറച്ചിയും , കുഞ്ഞിപ്പത്തിലും , അടുപ്പിനു മകളിലേക്ക് കേറും . അതോടെ ഇറച്ചിയുടെ കൊതിയൂറുന്ന  മണം നാടാകെ പാറി നടക്കും . ആ ഇടക്കായിരിക്കും  കൈ വിളക്കും പ്രകാശിപ്പിച്ച് , വളഞ്ഞ കാലുള്ള  കാക്കാ കുടയും ചൂടി , മുട്ട് വരെ എത്തുന്ന ഒരു കമീസും , മുണ്ടും ധരിച്ച് "അമ്പിടാടൻ" വന്നു കേറുന്നത് . വളഞ്ഞ കാലുള്ള കുട എറയിൽ തൂക്കിയിട്ട് കോലായിലെ  ബഡാപുറത്ത് കേറി ഇരുന്ന് അയാൾ ആദ്യം ആവശ്യപ്പെടുന്നത് മുറുക്കാൻ പെട്ടിക്കായിരിക്കും . മുറുക്കാൻ പെട്ടി എത്തിയാൽ പിന്നെ എത്രയും പെട്ടന്ന് കൂട്ടത്തിൽ നല്ല ഒരു വെത്തില എടുത്ത് ഞെട്ട് കളഞ്ഞ് , തലയിൽ തുടച്ച് മിനിസപ്പെടുത്തി , നൂറും (ചുണ്ണാമ്പ് )അടക്കയും , പുകയിലയും , കൂട്ടി  മുറുക്കാൻ  ആരംഭിക്കും . മാറി നിന്ന്  എല്ലാം കൌതുകത്തോടെ വീക്ഷിക്കുന്ന എന്നെ നോക്കി അയാള് ചോദിക്കും .. അല്ല ഇബ്രാഹി മോനെ .. നിനക്ക് പാട്ട് കേള്ക്കണോ .. ഞാൻ പറയും ആ കേൾക്കണം അയാൾ പാടാൻ തുടങ്ങും ..
ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട് ..
കൈത ക്കുണ്ടില് വെച്ചിട്ടുണ്ട് ..
അപ്പം തന്നാൽ ഇപ്പം പാടും ...
ചക്കര തന്നാൽ നാളെ പാടും .. അപ്പവും ഇല്ല ചക്കര യും ഇല്ല . ആണ്ടും , മൌലിദും  ഒരുപാട് കഴിഞ്ഞ് പൊയെന്നല്ലാതെ "അമ്പിടാടൻ" പാട്ട് പാടിയതില്ല  ...അൽപ്പ സമയത്തെ തമാശകൾക്കൊടുവിൽ  അയാൾ , വീട്ടിനകത്തേക്ക് നോക്കി ചോദിക്കും .. "എന്നാ പിന്നെ തുടങ്ങുഅ അല്ലെ കുനിപ്പാത്തൂ" ..
  "ങ്ആ ..യാസീൻ ഓതി ദുആരന്നാൽ മതി" . "ഈ മാസം തന്നെയാ ഉപ്പ മരിച്ചതും" . "യാസീൻ ഓതി എല്ലാർക്കും കൂടി അങ്ങ് ദുആരന്നോളി" .ഇച്ചാച്ച പറയും
അതോടെ ഫാത്തിഹ വിളിച്ച് ദുആ ഇരന്ന് യാസീൻ ഓത്ത് തുടങ്ങുകയായി.

"യാസീൻ വൽ ഖുർആനിൽ ഹക്കീം"..."ഇന്നക ലമിനൽ മുർസലീന അലാ സിറാത്തിം മുസ്തകീം" .......ഓതി കൊണ്ടിരിക്കെ വെറ്റില മുറുക്കാൻ നീര് മുറ്റത്തേക്ക്‌  നീട്ടി തുപ്പി ക്കൊണ്ട് അമ്പിടാടൻ ചോദിക്കും  .. അല്ല കുനിപ്പാത്തൂ  , ഇബിടത്തെ ഇബ്രായി  പോയിറ്റ് രണ്ട് കൊല്ലം കഴിഞ്ഞില്ലേ ..?? , ഓൻ എപ്പയാ ബെര്ന്നത് ..
ബെല്ല്യ പെരുന്നാളിനേക്ക് ബെരൂന്നാ പറഞത് ..അകത്തെ  വാതിലിൻറെ മറയത്ത് നിന്നും ഇച്ചാച്ച  മറുപടി കൊടുക്കും .
 എന്നാല് ഇഞ്ഞ് ഓനോട്‌ ബെരുമ്മം ഞമ്മക്ക് വേണ്ടി ഒരു കൈ ബെളക്ക് കൊണ്ടേരാൻ പറയണം . ഇരുട്ടത്ത് എല്ലാടിയും പോകാൻ അത് നല്ലതാ .
"തൻസീലൽ അസീസിറഹീം . ലി തുൻദിറ കൗമൻ മാ ഉൻദിറ ആബാഉഹും" ........തുടരവേ "അമ്പിടാടൻ"  വീണ്ടും ചോദിക്കും
അല്ല കുനിപ്പാത്തൂ ...
ഇബിടത്തെ ഐച്ചു (ആയിശു ) പെറാൻ ആയില്ലേ ..?? ഓക്ക് ഇത് തേഞ്ഞ മാസല്ലേ ..??
തേഞ്ഞ മാസാ .. പത്ത് പൈഞ്ച് ദിവസോങ്കുടിയേ ഉള്ളൂ .. ഇങ്ങള് ദുആ രക്കണം ഇച്ചാച്ച പറയും .
അമ്പിടാടൻ യാസീൻ ഒത്ത് വീണ്ടും തുടരും ..
"വ  ദല്ലൽനാഹാ ലഹും ഫ മിൻഹാ റകൂബുഹും വ മിൻഹാ യഹ്കുലൂൻ" .............
"ഇബിടത്തെ ഇബ്രായി എത്തിര കാലായി പോക്ക് തൊടങ്ങീറ്റ്,ഓൻ  ഇതുവരെ ഒന്നും ഉണ്ടാക്കീട്ടില്ല ല്ലേ" ..??
"ഇല്ല ഇങ്ങിനെ ചെലവങ്ങ് കയിഞ്ഞോഉം ..ബേറെ ഒന്നും ഉണ്ടാക്കീക്കില്ല "...................
"വ ഇലൈഹി തുർജഹൂൻ" ....
അൽ ഫാത്തിഹ .........
അടുക്കളയിൽ നിന്നും ബസ്സിയുടെ  (പ്ലേറ്റ് ) ശബ്ദം കേട്ട് തുടങ്ങും . ഒപ്പം മനസ്സും , ഉന്മേഷം വെച്ചു തുടങ്ങും ..
ഫാത്തിഹ ഓതി ദുആ ഇരന്നു കഴിഞ്ഞാൽ പിന്നെ ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ . കുഞ്ഞിപ്പത്തിലും , ഇറച്ചിക്കറിയും .ഭക്ഷണ ശേഷം വിട വാങ്ങൽ ദുആ .. ദുആ കഴിഞ്ഞാൽ പിന്നെ ഇച്ചാച്ച അകത്തെ വാതിലിൻറെ മറയത്ത് നിന്നും കൈ നീട്ടി അമ്പിടാടന് കൊടുക്കാനുള്ളത് കൊടുക്കും . അത് വാങ്ങി നീള കുപ്പായാത്തിന്റെ കീശയിൽ ഇട്ട ശേഷം , ഇറയത്തു തൂക്കിയിരുന്ന , കാക്കാ കുടയും എടുത്ത് , കൈവിളക്കും പ്രകാശിപ്പിച്ച് അമ്പിടാടൻ അടുത്ത കേന്ദ്രത്തെ ലക്ഷ്യമാക്കി നീങ്ങും ..
ആ എളിമയുടെ .. സ്നേഹത്തിൻറെ , ഗ്രഹാതുരത്വത്തിന്ൻറെ പ്രതീകം , മിന്നാ മിനുങ്ങുകളുടെ , വെട്ടത്തിനിടയിലൂടെ ദൂരെ പോയി മറിയും ..







Monday, February 10, 2014

ഉപ്പാപ്പാൻറെ പെട്ടിയും ഞാനും ...


പ്രായാധിക്യത്താൽ അത്തും പിത്തും പറഞ്ഞ് കൊണ്ടേയിരിക്കുന്ന ഉപ്പാപ്പാനെയാണെനിക്ക് ഓർമ്മയുള്ളത് . മനോഹരമായി പണിതീർത്ത ഒരു താങ്ങ് വടിയും , വെറ്റില മുറുക്കാൻ പെട്ടിയും , മുറുക്കാൻ ഇടിക്കാനായുള്ള ചെറിയ ഒരു ഉരലും ,ഒരു ഇരുമ്പ് ഉലക്കയും , കൂടാതെ ചെമ്പ് തകിട് കൊണ്ട് മനോഹരമാക്കിയ ഒരു ചെറിയ പെട്ടിയുമൊക്കെയായി വീടിൻറെ ചായ്പ്പിൽ കഴിച്ചു കൂട്ടുന്ന ഉപ്പാപ്പ . ചെമ്പ് തകിട് കൊണ്ട് മനോഹരമാക്കിയ  ആ പെട്ടി ഉപ്പാപ്പ  എപ്പോയും വളരെ ഭദ്രമായി സൂക്ഷിച്ചു വെക്കും .ആ പെട്ടി ആരെങ്കിലും തൊടാൻ ചെന്നാൽ ഉപ്പാപ്പ അവരോടു ദേഷ്യപ്പെടും .  ആ സൂക്ഷിപ്പ് കണ്ടത് കൊണ്ട് തന്നെ കുട്ടിയായ ഞാൻ പെട്ടി കൈക്കലാക്കാൻ പലപ്പോയും ശ്രമങ്ങൾ നടത്തിയിട്ടുണ്ട് . എല്ലായിപ്പൊയും ഉപ്പാപ്പ യാൽ ഞാൻ പിടിക്കപ്പെടും . പെട്ടി എടുക്കാൻ തുനിയുന്ന എന്നെ കണ്ടാൽ ഉപ്പാപ്പ ഇങ്ങിനെ പറയും .." "മറിയേ" (മറിയം എൻറെ ഉമ്മ ) അൻറെ പെട്ടിയാറ്റം ഇൻറെ മോൻ തൊട്ട്ക്ക്ണ്ണ്ടെങ്കിൽ  ഓനെ ഞാൻ അടിക്കുഏ  .(എൻറെ പെട്ടിയെങ്ങാനും നിൻറെ മകൻ തൊട്ടാൽ അവനെ ഞാൻ അടിക്കും) . അത് തുറന്ന് നോക്കാനുള്ള അതിയായ  ആഗ്രഹം മനസ്സിലുണ്ടെങ്കിലും ഉപ്പാപ്പാൻറെ ജാഗ്രത അതിനൊരു തടസ്സമായി .
അങ്ങിനെയിരിക്കെ ഒരു ദിവസം ഉപ്പാപ ഇഹലോക വാസം വെടിഞ്ഞു . നൂറ്റി അഞ്ചിലോ മറ്റോ ആണ് ഉപ്പാപ്പ ഇഹലോകം വെടിഞ്ഞത് . കുട്ടി ആയതു  കൊണ്ട് തന്നെ മരണം എന്ന യാഥാർത്ഥ്യത്തിൻറെ ഘൗരവം ഞാൻ ഉൾകൊണ്ടിരുന്നില്ല . മരണ ദിവസവും , കണ്ണോക്കും , ദുആരകലും , കഴിഞ്ഞു . വീട്ടിൽ നിന്ന് ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയി . അനാഥമായി കിടക്കുന്ന പെട്ടിയും , ഉരലും , ഉലക്കയുമൊക്കെ ,കാണുമ്പോൾ ഞാൻ ഉമ്മയോട് ചോദിക്കും . ഉമ്മാ ഉമ്മാ ഇനി ഉപ്പാപ്പ വരില്ലേ.. ??. "ഉപ്പാപ്പ മരിച്ചു പോയില്ലേ മോനേ ,,?ഉപ്പാപ്പ ഇനി വരില്ല" എന്ന് ഉമ്മ പറഞ്ഞു തരും . ഉപ്പാപ്പ ഇനി വരില്ലെന്നറിഞ്ഞത് കൊണ്ടും ,മരണമെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടും പെട്ടി തുറക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിട്ടും ഞാൻ പുറത്ത് പ്രകടിപ്പിക്കാതെ ദിവസങ്ങൾ ഞാൻ പിടിച്ച് നിന്നു .
ദിവസങ്ങൾക്ക് ശേഷം ഞാൻ പെട്ടി തുറക്കാനുള്ള ആഗ്രഹം ഉമ്മാൻറെ മുന്നിലേക്കിട്ടു  . ഉമ്മാ ഉമ്മാ ..
ഉപ്പപ്പാൻൻറെ ആ പെട്ടി ഞാൻ തുറന്നോട്ടെ ..??

" അയിലൊന്നും ഉണ്ടാഊലാനേ"  "ഇനിക്ക് പെരാന്തുണ്ടോ" , "ഉപ്പാപ്പാൻറെ കൊണ്ടാട്ക്കല് കണ്ടിട്ടാ " " അനക്കെന്താ ഇഞ്ഞ് തുറന്നോയിക്കൊ " ഉമ്മ പറഞ്ഞു .
( അതിൽ ഒന്നും ഉണ്ടാവൂല , ഇനിക്ക് ബ്രന്തുണ്ടോ ,ഉപ്പപ്പാൻറെ സൂക്ഷിപ്പ് കണ്ടിട്ടാണോ .?? എനിക്കെന്താ നീ തുറന്ന് നോക്കിക്കോ ..)
കേട്ട പാടെ ഞാൻ ഓടി പോയി പെട്ടി തുറക്കാൻ ശ്രമിച്ചു . താക്കോൽ തുരുമ്പെടുത്തത് കൊണ്ട് എത്ര ശ്രമിച്ചിട്ടും പെട്ടി തുറക്കാൻ പറ്റുന്നില്ല . കുറെ ശ്രമിച്ചു നോക്കി . തുറക്കാൻ പറ്റുന്നില്ല . പെട്ടി തുറക്കാനുള്ള ശ്രമം  പരാജയപെട്ടപ്പോൾ ഉമ്മയോട് സഹായം അഭ്യർത്തിച്ചു . ഉമ്മയും കുറേ ശ്രമിച്ചു നോക്കി . തുറക്കാൻ പറ്റുന്നില .
"എന്നാ പിന്നെ ഇഞ്ഞ് അങ്ങാടിയിലെ കൊല്ലൻറെട്ത്ത് കൊണ്ടോയി നോക്ക് "  "ഓനിങ്ങ് തൊറന്നു തരും "..( എന്നാൽ പിന്നെ നീ അങ്ങാടിയിലെ കൊല്ലൻറെ അടുത്ത് കൊണ്ട് പോയി നോക്ക് , അവൻ തുറന്ന് തരും ) ഉമ്മ പറഞ്ഞു .
കേട്ട പാടെ പെട്ടിയുമെടുത്ത് ഞാൻ അങ്ങാടിയിലേക്ക്ഓടി  .
ഓടി കിതച്ച് ഞാൻ പാറക്കടവ് അങ്ങാടിയുടെ തുടക്കത്തിൽ പൊറുക്കൻ പീടികയിലെ കൊള്ളുമ്മൽ (പറമ്പ് ) അന്നുണ്ടായിരുന്ന കൊല്ലൻറെ കടയിലെത്തി . നിർഭാഗ്യമെന്ന് പറയട്ടെ കട പൂട്ടിയിരിക്കുന്നു .  മരപ്പലകകൾ കൊണ്ട് അടിച്ചുണ്ടാക്കിയ ചെറിയ വാതിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു . അകത്ത് ഇരുമ്പ് ചുട്ടെടുക്കാൻ വേണ്ടി തയ്യാറാക്കിയ ചൂളയിൽ നിന്ന് തീ പുകയുന്നുണ്ട് . കട പൂട്ടിയിട്ട് അധിക നേരമായിട്ടില്ലെന്ന് ചൂളയിലെ തീ കണ്ടതിൽ നിന്നും ഞാൻ മനസ്സിലാക്കി .
" അപ്പണത്തെക്കും ഈ ബലാല്  എടിയാ പോയത് " ( അപ്പൊയത്തെക്കും ഈ ബലാല് എവിടയാ പോയത് ) മനസ്സിൽ പിറുപിറുത്ത് കൊണ്ട് ഞാൻ പെട്ടിയുമായി റോഡിലേക്കിറങ്ങി . പാറക്കടവ് വലിയ പള്ളിക്കടുത്തുള്ള കുഞ്ഞ്യേറ്റിക്ക യുടെ (ബവുന്നപൊയിൽ ) പലഹാരക്കടയിൽ ചിലപ്പോയൊക്കെ ബന്നും , റസ്ക്കും, വാങ്ങിക്കാൻ പോയപ്പോൾ , കൊല്ലൻ അവിടെ ഇരുന്നു കുഞ്ഞ്യേറ്റിക്കയുമായി സൊറ പറയുന്നത് കാണാറുള്ളത്‌ ഓർമ്മയിൽ വന്നു .  ഏതായാലും അവിടെ ഒന്ന് അന്വേഷിക്കാം ... പെട്ടി തുറക്കാനുള്ള അത്ത്യാഗ്രഹം മനസ്സിലൊതുക്കി ഞാൻ നേരെ ബാക്കറിയിലേക്ക് ഓടി . ഓടി കിതച്ച് ബാക്കറി യിലെത്തിയ ഞാൻ കുഞ്ഞ്യേറ്റിക്കയൊട് കൊല്ലനെ കുറിച്ച് ചോദിച്ചു .
അല്ല കുഞ്ഞ്യേറ്റിക്കാ ..
ഇങ്ങൾ കൊല്ലനെ കണ്ടോ ..??

ഇല്ലെടോ ഒനിന്നിങ്ങോട്ട്‌ മന്ന്ക്കില്ല ..( അവൻ ഇങ്ങോട്ട് വന്നിട്ടില്ല ).
കുഞ്ഞ്യേറ്റിക്ക പറഞ്ഞു .
ഇത് കേട്ട ഞാൻ നിരാശയോടെ അവിടെ നിന്നും തിരിച്ചിറങ്ങാൻ നേരത്ത് കുഞ്ഞ്യേറ്റിക്ക എന്നോട് ചോദിച്ചു ..
അല്ലെടോ .. ഇനിക്കെന്താ ഓന ക്കൊണ്ട് ഇത്തിര അത്ത്യാവശ്യം .(നിനക്കെന്താ അവനെ കൊണ്ട് ഇത്ര അത്യാവശ്യം )

അത് .. ഉപ്പാപ്പാൻറെ ഒരു പെട്ടി ഉണ്ടേനും .  അത് തൊറക്കാൻ പറ്റുന്നില്ല .ഓനെ ക്കൊണ്ട് തൊറപ്പിക്കനായിരുന്നു .ഞാൻ പറഞ്ഞു .

ഇഞ്ഞ് ആ പെട്ടി ഇങ്ങെടുക്ക്‌
ഞാനൊന്ന് നോക്കട്ടെ .

പെട്ടി ഞാൻ കുഞ്ഞ്യേറ്റിക്ക യുടെ കൈയിലേക്ക്‌ കൊടുത്തു .
കുഞ്ഞ്യേറ്റിക്ക താക്കോലിട്ടു ശ്രമിക്കേണ്ട താമസം പെട്ടി തുറന്നു ...!!
ഇത് തുറപ്പിക്കാനാണോ ഇഞ്ഞ് കൊല്ലനെ നോക്കി നടന്നത് .. എന്നും പറഞ്ഞ് പെട്ടി എൻറെ കൈയിലേക്ക്‌ തന്നു .. ഞാൻ ആശ്ചര്യത്തോടെ പെട്ടിയിലേക്ക് നോക്കി ..!! പത്ത് പതിനഞ്ചു ഓട്ട മുക്കാൽ ( അന്ന് പ്രഭല്യത്തിൽ ഇല്ലാത്ത നാണയം ) , കാണാൻ ഭംഗിയില്ലാത്ത രണ്ട് മോതിരക്കല്ല് , ഒരു ചരട് .എന്നിവ . മാത്രം ..!! ഞാൻ മനസ്സിൽ ആഗ്രഹിച്ച ഒന്നുമില്ല പെട്ടിയിൽ ..!!
എൻറെ മുഖത്ത് പ്രകടമായ നിരാശ ,കുഞ്ഞ്യേറ്റിക്ക മനസ്സിലാക്കി .. ഭരണിയിൽ നിന്നും ഒരു ബിസ്കറ്റ് എടുത്ത് എനിക്ക് തന്നിട്ട് കുഞ്ഞ്യേറ്റിക്ക പറഞ്ഞു .. "ബ്എം ,പെടക്കുഎം ചെയ്യാതെ , ബേഗം പൊരെലേക്കു പോട് , ഇബ്രാഹി മോനെ " ( വീയുകയും , പിടക്കുകയും , ഒന്നും ചെയ്യാതെ ബേഗം വീട്ടിലേക്കു പോട്ഇബ്രാഹിംൻറെ മകനെ  )....
ഇങ്ങോട്ട് വന്ന ആവേശം ഒന്നും തിരിച്ച് പൊക്കിനില്ലായിരുന്നു .. ഇത്രയും സുഗമമായിട്ടു തുറക്കാൻ പറ്റുമായിരുന്ന പെട്ടി തുറക്കാൻ വേണ്ടി കൊല്ലനെ തിരഞ്ഞ് പോയതിലുള ജാള്യത ,  രണ്ടാമതായി ഞാൻ മനസ്സിൽ കരുതിയത് ഒന്നും പെട്ടിയിൽ ഇല്ലാതെ പോയതിലുള്ള നിരാശ .. വീട്ടിലെത്തിയ എന്നെ കണ്ട ഉമ്മാക്കും മനസ്സിലായി എൻറെ സങ്കടം .. ഒരു രണ്ട് രൂപ എനിക്ക് സമ്മാനിച്ചിട്ട് ഉമ്മ എന്നെ ആശ്വസിപ്പിച്ചു ..രണ്ട് രൂപ കിട്ടിയതോടെ ഞാൻ  എല്ലാം മറന്നു . രണ്ട് രൂപയ്ക്ക് അന്ന് ഒരു പാട് മിട്ടായി കിട്ടുമായിരുന്നു .
കുഞ്ഞ്യേറ്റിക്ക പിന്നീട് എന്നെ എവിടെ കണ്ടാലും ചോദിക്കും ... "അല്ല ഇബ്റായി മോനെ" .. "പെട്ടി ഒന്നും ഇല്ലേ തൊറക്കാൻ" .ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ഞാൻ ഓടി മറയും . അവസാനമായി കുഞ്ഞ്യേറ്റിക്ക അസുഖം ബാധിച്ച് കിടപ്പിലായപ്പോൾ , അൽപ്പം കൂടി മുതിർന്ന ഞാൻ സന്ദർശിക്കാൻ പോയിരുന്നു . അപ്പോയും കുഞ്ഞ്യേറ്റിക്ക എന്നോടായി ചോദിച്ചു .."അല്ല ഇബ്റായി മോനെ .. പെട്ടി ഒന്നുമില്ലേ തുറക്കാൻ "...
...................................................................................................................................................................................... അന്നത്തെ ആ ഞാനാ ഇന്നത്തെ ഈ ഞാ  ____________ ____________ ൻ