Pages

Saturday, April 16, 2011

ഫേസ് ബുക്ക് കോര്‍ണര്‍ സദാ സജീവം ..

നരിക്കാട്ടെരി അബ്ദുള്ളയും ഫേസ് ബുക്കില്‍ കേറാനുള്ള പുറപ്പാടിലാണുള്ളത് എന്നാണറിയാന്‍  കഴിഞ്ഞത് .ഫേസ് ബുക്ക്‌ പറക്കടവിലും പരിസര പ്രദേശങ്ങളിലും ഇപ്പോള്‍ ഒരു തരങ്കമാണ്. കല്യാണ വീട്ടിലും , മരണ വീട്ടിലും , ചുരുക്കി പറഞ്ഞാല്‍ നാലാള്‍ കൂടുന്ന എല്ലായിടത്തും സംസാര വിഷയം ഫേസ് ബുക്ക് തന്നെ .ഒമാനിലും ലിബിയയിലും മറ്റും സര്‍ക്കാര്‍  വിരുദ്ധ പ്രക്ഷോപം തട്ടി കൂട്ടിയത് ഫേസ് ബൂക്കിലൂടെയാണെന്നാണ് കേട്ടറിവ് . ഇത് പോലെയാണ് ഇന്ന്‍ പാറക്കടവും  . പോന്നാണ്ടി ലത്തീഫ് എം എല്‍ എ ആയതും ഉമ്മത്തൂരിലെ ചിലര്‍ എം പി ആവാന്‍ പോകുന്നതും ചര്‍ച്ച ചെയ്തത് ഫേസ് ബൂക്കിലൂടെ . ചര്‍ച്ചകള്‍ ചിലപ്പോള്‍ അടി പിടിയില്‍ കലാശിക്കുമോ എന്ന് പോലും തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടായി. 
ഇതൊക്കെ കേട്ടറിഞ്ഞു ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുറക്കാന്‍ ഓടി നടക്കുന്നവരുടെ എണ്ണവും കൂടി . ഇത് ഇമ്മിണി വല്യ ബോക്കാണോ എന്ന്‍ ഒരു പിടിയും കിട്ടാത്തവര്‍ ചോദിക്കുമ്പോള്‍ , ഇത് ഏതു കടയിലാ കിട്ടുക എന്നും ചിലര്‍ . കാലത്തിന്റെ ഒരു പോക്ക് എന്ന്‍ പറഞ്ഞു നെടുവീര്‍പ്പിടുന്നവരയും  കാണാം . പത്ര ഫോട്ടോ ഗ്രാഫര്‍ ഫോട്ടോ എടുക്കുമ്പോള്‍ പത്രത്തില്‍ പടം വാരാന്‍ വേണ്ടി തിക്കിത്തിരക്കുന്നത്  പോലെ ഫേസ് ബുക്കില്‍ മെമ്പറായ ചിലര്‍ ഫോട്ടോ എടുക്കുമ്പോള്‍ ബുക്കില്‍ വരാന്‍ വേണ്ടി തിക്കി ത്തിരക്കുന്ന   ചിലരയെങ്കിലും നമുക്ക് കാണാം . ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുറക്കാന്‍ തുനിയുന്നവരെ സഹായിക്കാന്‍ പറക്കടവില്‍ ഒരു ഫേസ് ബുക്ക്‌ കോര്‍ണരും പ്രവര്‍ത്തിക്കുന്നു .
 പാറക്കടവിലെ  ഇന്‍ഡോ അറബ് ട്രാവല്‍സ് ആണ് ഇതിനായി പ്രവര്‍ത്തിക്കുന്ന കോര്‍ണര്‍ . ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുറക്കാന്‍ വേണ്ടത് അക്കൗണ്ട്‌ പ്രാവര്‍ത്തികമായാല്‍ ആ സമയത്ത് അവിടെ കൂടിയവര്‍ക്ക് ഒക്കെ ഒരു ചായയും ഒരു കടിയും .
 നിരവധി ആളുകളാണ് അക്കൗണ്ട്‌ തുറക്കാനായി ഇവിടെ എത്തുന്നത് . അക്കൗണ്ട്‌ തുറക്കാനുള്ള ഉത്സാഹം തുറന്നതിനു ശേഷം പലരിലും കാണുന്നില്ലെന്ന് കോര്‍ണറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരാതി . അക്കൗണ്ട്‌ തുറക്കുന്നതിനു പുറമേ ഹജ്ജ് ഫോറം പൂരിപ്പിക്കള്‍ , അപേക്ഷകള്‍ പൂരിപ്പിക്കല്‍ , തുടങ്ങിയ മറ്റു സേവന പ്രവര്‍ത്തനങ്ങളും, ഇവിടെ ലഭ്യമാണ് . ആളുകള്‍ക്ക് സേവനം എന്നല്ലാതെ സ്ഥാപനത്തിന് യാതൊരു മിച്ചവും ഇല്ലെന്നു സ്ഥാപന ഉടമക്ക് പരാതി ഉണ്ടെങ്കിലും , അക്കൗണ്ട്‌ തുറക്കാന്‍ എത്തുന്നവരുടെ തിരക്കിനു ഒരു കുറവും ഇല്ല . മിച്ചമില്ലാത്ത സ്ഥാപനം അടച്ചു പൂട്ടുമോ എന്ന ഭയം ഫേസ് ബുക്ക് മെമ്പര്‍മാരില്‍ നല്ലോണം ഉണ്ട് താനും . സിന്ധു ജോയിക്ക് കിട്ടയതിനെക്കാലും വലിയ സ്വീകരണം ( അത്ര വേണോ ..???) ചില സ്ഥലങ്ങളില്‍ ഫേസ് ബുക്ക് ജനകീയ നേതാക്കള്‍ക്ക് ലഭിച്ചതായും സാക്ഷ്യ പത്രം . ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും അക്കൗണ്ട്‌ തുറക്കാന്‍ മൂലയുടെ സഹായം തേടുന്നു എന്നത് ഒരു കൌതുകം . നാടോടുമ്പോള്‍ കൂടെ ഓടണം എന്നല്ലേ ചൊല്ല് . ഞങ്ങള്‍ ഒട്ടും പിന്നിലല്ല . ഫേസ് ബോക്കിനു ജയ് ഒരായിരം ജയ് . ഫേസ് ബുക്ക് മൂലയ്ക്ക് ജയ് . ഒരായിരം ജയ്. അവിടെ ജോലി ചെയ്യുന്ന മുഹമ്മദു മാര്‍ക്ക് ജയ് .

  

Thursday, April 14, 2011

ഒരു കറക്കി ക്കുത്ത് . നിങ്ങള്‍ക്കുമാവാം

വോട്ടെല്ലാം പെട്ടിയില്‍ വീണു . ഇനി ഒരു മാസം പ്രാര്‍ഥനയുടെ കാലമാണ് .  ഉറക്കം വരാത്ത രാത്രികളാണ് ഇനി ഒരു മാസക്കാലം ഇടതു വലതു മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ക്കും , നേതാക്കള്‍ക്കും  . ഈ വോട്ടര്‍മാര്‍ ആരുടെ പിടലിക്കിട്ടാണ് കുത്തിയത് എന്ന്‍ ആര്‍ക്കറിയാം .?? പുറമേക്ക് എല്ലാര്‍ക്കും ശുഭ പ്രതീക്ഷ ഉണ്ടെങ്കിലും ഓരോരുത്തരുടെയും നെഞ്ചിടിപ്പ് അവര്‍ക്കെ അറിയൂ. ഏതായാലും ഫലമറിയാന്‍ ഒരു മാസം കാത്തിരിക്കണം . ഇത് കമ്മീശന്‍ ജനങ്ങളോട് കാണിച്ച കടന്ന കൈ ആയിപ്പോയി എന്നൊരു അപിപ്രയം ഇല്ലാതയല്ല . ഒരു ആഴ്ച ഓ കെ . ഒരു മാസം . ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നവന്‍ ഹോട്ടലിലെ ടാബിളില്‍ താളം പിടിച്ചു നേരം പോക്കുന്നത് പോലെ ഇനി എങ്ങിനെയാണാവോ ഒരു മാസം പോയിക്കിട്ടുക .
രണ്ടു മുന്നണികളും ശുഭ പ്രതീക്ഷയിലാണ് . ഇവര്‍ പറയുന്നത് പോലെ ജയിക്കണമെങ്കില്‍ കുറഞ്ഞത്  ഇരുന്നൂറ്റി നാല്‍പതു സീറ്റ് എങ്കിലും വേണ്ടി വരും . 
ഒരു മാസം ഉള്ളത് കൊണ്ട് ഗണിക്കാതെ പാറക്കടവ് ഡോട്ട് കൊമിനും വയ്യ .
അത് കൊണ്ട് തന്നെ ഡോട്ട് കോം നടത്തിയ സര്‍വേ ഫലം പുറത്തു വിടുകയാണ് 
യു ഡി എഫ് - 78 (ഇത് മതിയോ അതോ കൂട്ടണോ ?)
കോണ്‍ഗ്രസ്‌ - 43 ( കിട്ടുവായിരിക്കും അല്ലേ)
മുസ്ലിംലീഗ് - 19 (കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ)
കേരള കോണ്‍ഗ്രസ്‌ - 11 (തത്ക്കാലം ഇത് മതി)
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 5 

എല്‍ ഡി എഫ് - 62 ( ചിരിക്കരുത്.. ഡോട്ട് കോമിന്റെ ഒരു കണക്കാ  )
സി പി എം - 41 (വി എസ് അകത്തുണ്ട്)
സി പി ഐ - 15 (പാവങ്ങളാണ്.. ജീവിച്ചു പൊയ്ക്കോട്ടെ )
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 6 

ഡോട്ട് കോമിന്റെ പ്രേക്ഷകരില്‍ അധികമാളുകളും ലീഗുകാരായതിനാല്‍ നാല് സീറ്റ്‌ എതാണെന്ന ചോദ്യം ഡോട്കോമിന് നേരെ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല . മത്സരിച്ച എല്ലാ സീറ്റും ജയിക്കണമെന്നാണ് ആഗ്രഹം . പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല അങ്ങിനെ പ്രവചിക്കാന്‍ . 

കുറ്റിയാടിയില്‍ സൂപ്പി രക്ഷപ്പെടുമെന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തോന്നിയിരുന്നില്ലെങ്കിലും , പ്രചരണം ചൂടുപിടിച്ചതോടെ ആ തോന്നല്‍ ചെറിയ തോതില്‍ മാറിയിരുന്നു . പോളിംഗ് ശതമാനം നോക്കുമ്പോള്‍ സൂപ്പിയുടെ വിജയം ഉറപ്പായി എന്നാ തോന്നുന്നത് . 
പിന്നെ മുനീര്‍ .

അത് ജയിച്ചേ മതിയാവൂ . കാരണം മുനീറും വേണ്ടേ ലീഗിന് . ചിത്രം വരക്കാനും , പാട്ട് പാടാനും , പുസ്തകമെഴുതാനും പിന്നെ ആരുണ്ടാവും ...????
മഞ്ഞളാം കുഴി അലി 

അത് അഭിമാനത്തിന്റെ പ്രശ്നമാ . അലി ജയിച്ചേ മതിയാവൂ . ജയിക്കും . തീര്‍ച്ച . ചുരുക്കി പറഞ്ഞാല്‍ എല്ലാരും ജയിക്കണം .
നിങ്ങളുടെ അപിപ്രായം നിങ്ങള്‍ക്കും രേഖപ്പെടുത്താം . ഫലം വരുന്ന ദിവസം ടൂര്‍ പോകരുതെന്ന് മാത്രം . ശരിയായി പ്രവചിക്കുന്നവര്‍ക്ക് ഡോട്ട് കോം പാരിതോഷികം  നല്‍കുന്നതായിരിക്കും. നിങ്ങളുടെ പ്രവചനം കമന്റ്സ് കോളത്തില്‍ രേഖപ്പെടുത്തുക .  
 

Wednesday, March 30, 2011

ഇന്ത്യന്‍ ടീമിന് പാറക്കടവ് ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍


വേള്‍ഡ് കപ്പ്‌ സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ച   ഇന്ത്യന്‍ ടീമിന്  പാറക്കടവ് ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . പാക്കിസ്താന്‍ പ്രധാന മന്ത്രി മുതല്‍ നമ്മുടെ പ്രധാന  മന്ത്രി അടക്കം , സോണിയ ഗാന്ധിയും ,മകന്‍ രാഹുലും ,നേരില്‍ കാണാന്‍ വന്ന കളിയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത പുലി അല്ല പുപ്പുലികള്‍ക്ക്‌ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങള്‍ . 


സമ്മദിച്ചു മക്കളെ സമ്മദിച്ചു ഇങ്ങള്‍ ബാല്ലതൊരു കളി തന്ന്യാ കളിച്ചത് .ഒരു ഒന്നൊന്നര കളി . ഇന്ത്യാ കീ ജൈ . ക്രിക്കറ്റ്‌ കളിച്ച ഇങ്ങക്ക് ജയ് . ഒരായിരം ജയ് 


ഉമ്മന്‍ ചാണ്ടി വന്നു സംസാരിച്ചു മടങ്ങി

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറക്കടവില്‍ വി എം ചന്ദ്രന്റെ  തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിച്ചു മടങ്ങി . ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് കളി നടക്കുന്നുണ്ടായിരുന്നിട്ടും അതിനെ ഒക്കെ അവഗണിച്ചു പറക്കടവില്‍ എത്തിയ ആയിരങ്ങളെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി അഭിസംഭോധന ചെയ്തു.


മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മായിന്‍ ഹാജി സംസാരിച്ചു കൊണ്ടിരിക്കെ പെടുന്നനെ വേദിയിലെത്തിയ  ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത് 


കഴിഞ്ഞ അഞ്ചു വരഷങ്ങള്‍ക്ക് മുമ്പ്  കേരളത്തിലെ ജനങ്ങള്‍ക്ക്‌ പറ്റിയ ഒരു തെറ്റിന്റെ ഫലമാണ്  ഇന്ന്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നത് . ഇടതു പക്ഷത്തിന്റെ പ്രലോഭനങ്ങളില്‍ വിശ്വസിച്ചു അന്ന്  ജനങ്ങള്‍ അങ്ങിനെ ചെയ്തു . എന്നാല്‍ അതിനു കേരളം കൊടുക്കേണ്ടി വന്നത് വിലപ്പെട്ട അഞ്ചു വര്‍ഷമാണ്‌ . കേരളത്തിന്റെ മുഖ്യ മന്ത്രി ഇന്ന്‍ പറയുന്നത്  യു ഡി എഫ് നേതാക്കളെ ജയിലില്‍ അടക്കുമെന്നാണ്. എന്തെ നാല് കൊല്ലവും ഒന്‍പതു  മാസവും കഴിഞ്ഞിട്ടും ജയിലില്‍ അടക്കാതിരുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍  തെറ്റ് ചെയ്‌താല്‍ കാണാതിരിക്കുന്ന  മുഖ്യ മന്ത്രി കേരളത്തിനു അപമാനമാണ് . കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോള്‍ , പട്ടിണി പാവങ്ങളുള്ള ഇന്ത്യയില്‍ എന്തിനു മൊബൈല്‍ ഫോണ്‍ എന്ന്  ചോദിച്ചു അതിനെ എതിര്‍ത്തവര്‍ ഇന്ന്‍ രണ്ടും മൂന്നും മൊബൈല്‍ ഫോണുമായാണ് നടക്കുന്നത് . ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ് . അതിനോടപ്പം നമുക്കും കുതിക്കണം . വിലക്കയറ്റം കൊണ്ട് കേരളം പൊറുതി മുട്ടുകയാണ് . 
ആക്രമ രാഷ്ട്രിയം കൊണ്ട് ജനങ്ങള്‍ക്ക്  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്  ഇന്ന്‍ .പോലിസ് സ്റ്റേഷന്‍ സഖാക്കള്‍ കൈയേറുന്നു .പൊതു ജനങ്ങള്‍ക്ക്‌ ഒരു നിയമം സഖാകള്‍ക്ക് മറ്റൊരു  നിയമം എന്ന സ്ഥിതിയാണ് ഇന്ന്‍ കേരളത്തില്‍ പത്രക്കാരെ പോലും അവര്‍ തല്ലി ഓടിക്കുന്നു . ഇതിനൊക്കെ ഒരു മാറ്റം വേണം അത് കൊണ്ട് യു ഡി എഫ് സ്ഥാനാര്‍ഥി വി എം ചന്ദ്രനെ വിജയിപ്പികണമെന്നു ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു .


 ചടങ്ങില്‍ എം സി മായിന്‍ ഹാജിയെ ക്കൂടാതെ  , ബീരാന്‍ കുട്ടി , പണാറത്ത് കുഞ്ഞി മുഹമ്മദ്‌ , ശാദുലി , പുന്നക്കല്‍ അഹമ്മദ്‌ , സി വി കുഞ്ഞി കൃഷ്ണന്‍ , സി കെ സുബൈര്‍, തുടങ്ങി യു ഡി എഫിന്റെ പല നേതാക്കളും സംസാരിച്ചു .


അതിനിടെ ഉമ്മതൂരില്‍ നിന്നും വിമത സ്ഥാനാര്‍ഥിയായി പത്രിക കൊടുത്ത ലത്തീഫ് പത്രിക പിന്‍വലിച്ചെന്ന വാര്‍ത്ത യു ഡി എഫ് പ്രവര്‍ത്തകരില്‍ സന്തോഷമുളവാക്കി .


യോഗത്തില്‍ വി എം ചന്ദ്രനെ ഉമ്മന്‍ ചാണ്ടി പൊതു ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി 





Tuesday, March 22, 2011

വോട്ടു തേടി സ്ഥാനാര്‍ഥി എത്തി

വോട്ടു തേടി യു ഡി എഫ്  നാദാപുരം മണ്ഡലം സ്ഥാനാര്‍ഥി വി. എം . ചന്ദ്രന്‍ പാറക്കടവ് ടൌണിലെത്തി .  രണ്ടു മണിക്കൂറോളം പാറക്കടവ് ടൌണില്‍ വോട്ടു അഭ്യര്‍ഥിച്ചു നടന്നു . എല്ലാ കടകളിലും കേറി വോട്ടു ചോദിച്ചു മടങ്ങി .

മറ്റു മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ എത്തുന്നതിനു മുമ്പ് ആദ്യമായി ടൌണില്‍ എത്തിയ സ്ഥാനാര്‍ഥിക്ക് നല്ല സ്വീകരണമാണ്  കിട്ടിയത് . ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി എത്തുന്നതിനു മുമ്പ് , ഇതുവരെ സ്ഥാനാര്‍ഥി പ്രക്യപനം ഔദ്യോകികമായി നടക്കാത്ത യു  ഡി എഫിന്റെ സ്ഥാനാര്‍ഥി ടൌണില്‍ പര്യടനം നടത്തിയത് പ്രവര്‍ത്തകരിലും , നാട്ടുകാരിലും , ആവേശമുണര്‍ത്തി.


കാക്കട്ട് സ്വദേശിയായ ചന്ദ്രന്‍ ഡി സി സി സെക്രട്ടറിയാണ് . ടൌണില്‍ കാണുന്നതല്ലാം പരിചയക്കാരാണെന്ന് ചന്ദ്രന്‍ . എന്നാല്‍ ചന്ദ്രനെ പരിചയം കുറവാണെന്ന് നാട്ടുകാര്‍ . സൗമ്യ സ്വഭാവിയാണെന്ന് ചിലര്‍ . യു ഡി എഫ്  നേതാക്കള്‍കൊപ്പം കണ്ണില്‍ കണ്ടവരോടൊക്കെ വോട്ടു ചോദിച്ചു വി എം ചന്ദ്രന്‍ മടങ്ങി.


ലീഗ് ഹൗസിന് പിന്നില്‍ വോളി ബോള്‍ കളിക്കുന്നവരോടും സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു.









കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന്  സ്ഥാനാര്‍ഥിയുടെ കൂടെ കൂടിയവര്‍ വാദിക്കുമ്പോള്‍ ചന്ദ്രന്‍ എന്ന കക്കട്ടുകാരന്‍ സൗമ്യനായി വോട്ടു ചോദിക്കുന്നു . നാദാപുരത്തുകാര്‍  ഈ തവണ തന്നെ തുണക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്ന് സ്ഥാനാര്‍ഥി പറഞ്ഞു  . 

Friday, March 4, 2011

സി. പി. എം, സി . പി. ഐ. തമ്മില്‍ തല്ല്. മുള സംസ്കരണ ഫാക്ടറി പൂട്ടി . യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

സി. പി. എം,  സി . പി. ഐ. തമ്മില്‍ തല്ല്. മുള സംസ്കരണ ഫാക്ടറി പൂട്ടി . യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. വളയത്തെ പൂങ്കുളത്ത്‌ സ്ഥാപിച്ച മുള സംസ്കരണ ഫാക്ടറിയില്‍ സി പി ഐ മണ്ഡലം നേതാവിന്റെ മകള്‍ക്ക് ജോലി നല്‍കിയതിനെ തുടര്‍ന്ന് ഫാക്ടറിയുടെ ഓഫീസുകള്‍ ഡിഫിക്കാര്‍ ഇന്നലെ പൂട്ടി. ഇതില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറക്കടവില്‍ പ്രതിഷേധ പ്രകടനം നടത്തി .

രാവിലെ ഒമ്പതരയോടെ തൊഴിലാളികള്‍ എത്തിയപ്പോള്‍ ഏതാനും ഡിഫിക്കാര്‍ ഫാക്ടറിയുടെ രണ്ടു മുറികളും മറ്റൊരു പൂട്ട്‌ ഉപയോഗിച്ച് പൂട്ടുകയായിരുന്നു . ഇവിടുത്തെക്ക് കറണ്ട് എത്തിച്ചിരുന്ന ട്രാന്‍സ്ഫോമാറിന്റെ ഫ്യൂസും ഇവര്‍ ഊറി കൊണ്ട് പോയി . ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു . സി പി ഐ മണ്ഡലം നേതാവ് എം ടി ബാലന്റെ മകളെയാണ് പ്രധാന തസ്തികയിലേക്ക് നിയമിച്ചത് .ജോലിക്കെത്തിയ പെണ്‍കുട്ടിയെ ഡിഫിക്കാര്‍ തടയുകയായിരുന്നു . ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി തിരക്കിട്ട് തുറന്ന മുള ഫാക്ടറി തമ്മില്‍ തല്ല് കാരണം പൂട്ടിയത് ജനങ്ങളില്‍ പരിഹാസമുളവാക്കി. പാറക്കടവില്‍ നടന്ന പ്രകടനത്തില്‍ നിരവധി യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

വികസന വിരോധി ശൈനിംഗ് മന്ത്രി ബിനോയ്‌ വിശ്വത്തെ ഒറ്റപ്പെടുത്തുക , തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങി കേട്ടു. ജുമാ നമസ്കാരത്തിനു ശേഷം പാറക്കടവ് ടൌണില്‍ നടന്ന പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കള്‍ നേത്രത്വം നല്‍കി. തുടര്‍ന്ന് ടൌണില്‍ നടന്ന പൊതുയോഗത്തില്‍  മണ്ഡലം ലീഗ് സെക്രട്ടറി പുന്നക്കല്‍ അഹമ്മദ്‌ സംസാരിച്ചു.

മണ്ഡലത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകടനം നടന്നു . നാദാപുരത്ത്  പോലീസ്‌ ആക്റ്റ് നിലനില്‍ക്കുന്നതിനാല്‍ പ്രകടനം നടന്നില്ല .

Thursday, March 3, 2011

ഈ നിലവിളി കേള്‍ക്കാന്‍ ആരുമില്ലേ .....???

നാദാപുരത്തെ ന്യൂനപക്ഷം കരയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളധികമായി . കുട്ടികള്‍ ഭയത്തോടെ നിലവിളിക്കുന്നു . കുഞ്ഞിനു ജന്മം നല്‍കിയ ഉമ്മമാര്‍ തന്റെ കുട്ടിയുടെ ഭാവിയോര്‍ത്ത് വ്യസനിക്കുന്നു. എങ്ങും ഒരു ഭയം . പരാതിപ്പെടാന്‍ ഒരിടമില്ല. പരാതി കേള്‍ക്കാന്‍ നിയോഗിച്ച പോലീസ് ഒരു വിഭാഗത്തിന്റെ പരാതി കേള്‍ക്കുന്നില്ല . തിരിച്ചടിക്കാത്തവനുമായി തല്ലുകൂടാന്‍ എന്താ ഒരു രസം എന്ന ചൊല്ലിനെ വെല്ലുവിളിച്ചു കൊണ്ടാണ് സിപിഎം കാര്‍ നാദാപുരത്ത് ആക്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നത് .മാസങ്ങളായി ഓരോ ദിവസവും പത്തും പതിനഞ്ചും  എന്ന തോന്നില്‍ ഒരു വിഭാഗത്തിന്റെ വീടുകള്‍ സിപിഎം കാരാല്‍ ആക്രമിക്കപ്പെട്ടു  കൊണ്ടിരിക്കുന്നു . എന്തിനുള്ള പുറപ്പാടാണ് എന്ന്  ആര്‍ക്കും അറിയില്ല . കൊള്ളക്ക് വേണ്ടി കോപ്പ് കൂട്ടുന്നു . പാറക്കടവ് നാദാപുരം മേഖലകളില്‍ നിന്നും പുറത്തു പോയ എല്ലാ വണ്ടികളും രാത്രി തിരിച്ചു വരുന്നത്  സിപിഎം കാരാല്‍  തകര്‍ക്കപ്പെട്ട നിലയിലാണ് . ഒരു പ്രൊകൊപനവുമില്ലതയാനു ഇവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നോര്‍ക്കണം . പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ  , സൂപ്പിമാരെ , കൊല്ലാന്‍ ശ്രമിച്ചിട്ടും പ്രതികരിക്കാന്‍ ശ്രമിക്കത്തവക്ക് നേരെ പിന്നെയും പിന്നെയും ആക്രമം. കേള്‍ക്കാന്‍ അറപ്പുള്ള, ആരയും പ്രോകൊപിപ്പിക്കുന്ന തരത്തിലുള്ള വാചക കസര്‍ത്തുകള്‍ . എല്ലാം കേട്ടും സഹിച്ചും പ്രോകൊപിതരാകാതെ നില്കുന്നവര്‍ക്ക് നേരെ പിന്നെയും പിന്നെയും ആക്രമം . ഇതിന്റെ പിന്നില്‍ എന്തോ ഒരു ലക്ഷ്യമുണ്ട്





.
"പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും" എന്നു പറയുന്ന അഭ്യന്തരനും, ബോംബു നിര്‍മാണം കുടില്‍ വ്യവസയമാക്കിയ കമ്മ്യൂണിസ്റ്റ്‌ അനുയായികളും, അക്രമം അഴിച്ചു വിട്ടു അഴിഞ്ഞാടുന്ന സഖാക്കളുമാണ് നാദാപുരത്തെയും കണ്ണൂരിലെയും ഇന്നത്തെ അവസ്ഥക്ക് കാരണം...വെറുതെ ഇരിക്കുന്നവരെ ആയുധമെടുപ്പിക്കുന്നത് സഖാക്കള്‍ തന്നെ.. അള മുട്ടിയാല്‍ ചേരയും കടിക്കും. ഇപ്പോഴത്തെ ഈ സംഘര്‍ഷവും ബോംബേറും തുടങ്ങിയതും സഖാക്കള്‍ തന്നെ.. തലേ ദിവസം CPM നടത്തിയ വീട്ടിനു നേരെയുള്ള ബോംബേറും അക്രമങ്ങളും, ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കി. അതിലെ അന്വേഷണം ഈ സംഭവത്തോടെ പോലീസും മുക്കി... നാദാപുരത്തെ ജനങ്ങളില്‍ വിശിഷ്യ മുസ്ലിം സമൂഹത്തില്‍ അരക്ഷിദാവസ്ഥ സൃഷ്ട്ടിക്കുന്നതിലും സംഘപരിവാറിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നതിലും CPM-ന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരിവാര്‍ ശക്തികളുടെ സാന്നിധ്യവും അവിടെ പ്രകടമല്ല. ഉണ്ടെങ്കില്‍ തന്നെ മുസ്ലിമ്കളുമായി അവര്‍ നല്ല സമീപനത്തിലാണ്. അത് പക്ഷെ ചിലപ്പോള്‍ അവരുടെ അജണ്ടയുടെ ഭാഗമാകാം. തെറ്റിനെ തെറ്റിനെകൊണ്ട് ന്യീയീകരിക്കാനാവില്ല. എന്നിരുന്നാലും ഇക്കാര്യത്തില്‍ പോലീസ് പുലര്‍ത്തുന്ന അനാസ്ഥ വളരെ വലുതാണ്. സമൂഹങ്ങള്‍ക്കിടയില്‍ പോലിസ് നടത്തുന്ന നീതിനിഷേധമാണ് വലിയൊരളവോളം സംഘര്‍ഷങ്ങളിലെക്ക് നയിക്കുന്നത്. എന്നെന്നേക്കുമായി ഇത് പരിഹരിക്കാന്‍ ഉദാത്തമായ നടപടികളും സമീപനങ്ങളുമാണ് അധികാരി വര്‍ഗ്ഗം മുന്നോട്ട് വെക്കേണ്ട പോംവഴി....വെറും ചര്‍ച്ചകളും സമാധാന യോഗങ്ങളും ചേര്‍ന്നത്‌ കൊണ്ടായില്ല. അവ ഉപരിപ്ലവമായ മാറ്റങ്ങള്‍ക്കെ സഹായകരമാവൂ എന്ന് ഉണര്‍ത്തുന്നു. അക്രമികളെ ഒട്ടപ്പെടുതുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുക.

അഞ്ചു പേരുടെ നഷ്ട്ടം ദൈവത്തിന്റെ വിധിയെന്നോര്‍ത്തു സമാദാനിക്കുകയാണ് ഇവിടത്തുകാര്‍. എന്നാല്‍ ഇനി ആകെയുള്ള ഒരു പ്രതീക്ഷ തിരഞ്ഞെടുപ്പാണ് . ഒരു ഭരണ മാറ്റം അതും കൂടി ഇല്ലെങ്കില്‍ .......???????? കേരള ജനത ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ ഞങ്ങള്‍ നാദാപുരത്തുകാര്‍  . ഒരു വിഭാഗത്തിന്റെ സംരക്ഷണമല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് . എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം . അതാണ്‌ ഞങ്ങള്‍ക്ക് വേണ്ടത്. രാപകല്‍ അധ്വാനിച്ച് നേടിയ വീട്ടില്‍ തന്റെ പ്രിയ മക്കളോടൊപ്പം സമാധാനത്തോടെ കിടന്നുറങ്ങണം .അതിനു കേരള ജനതയുടെ  സഹായം ഞങ്ങള്‍ക്ക് വേണം . അത് ഞങ്ങള്‍ തേടുന്നു ......




Monday, February 21, 2011

ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട


ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട.  തൊട്ടടുത്ത വീട്ടില്‍ പുതിയ വീടിന്റെ (ചാമാളിയില്‍ ഇസ്മായിലിന്റെ ) പ്രവേശന ചടങ്ങ് നടക്കുന്നിടത്ത് ചായ കൊടുത്ത് കൊണ്ടിരിക്കെ തന്റെ സുഹൃത്തിന്റെ    കൂടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വലീദ് മരണപെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ജനം അല്‍പ്പം ബുദ്ധിമുട്ടി  . എനിക്ക് ഇപ്പം ചായ തന്നിട്ടേ ഉള്ളൂ എന്ന്  ചിലര്‍ , എന്നോട് ചില തമാശകള്‍ ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളൂ എന്ന് ചിലര്‍ . എല്ലാം നിമിശ നേരം കൊണ്ട് അവസാനിച്ചു . സൗമ്യനും, സല്‍സ്വഭാവിയുമായിരുന്ന മീത്തല്‍ ഖാലിദിന്റെ മൂത്ത മകന്‍ വലീദ് പേരോട് ഹൈസ്കൂള്‍ പത്താം തരത്തിലാണ് പഠിച്ചിരുന്നത് . ബൈക്ക് ഓടിച്ചിരുന്ന വലീദിന്റെ സുഹൃത്ത്  മിര്‍സ കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍  അപകടനില തരണം ചെയ്തുവരികയാണ് .മരണ വാര്‍ത്തയറിഞ്ഞു ആയിരങ്ങളാണ് പാറക്കടവിലെത്തിയത്  .മയ്യിത്ത് നമസ്കാരം മൂന്നു തവണയായി നടന്നു . പാറക്കടവ് അങ്ങാടി ഹര്‍ത്താല്‍ ആചരിച്ചു .

ഖത്തറിലായിരുന്ന വലീദിന്റെ പിതാവ് തിങ്കളാഴ്ച രാവിലെ 11 നു നാട്ടിലെത്തി . മൂത്ത മകന്റെ വേര്‍പാടറിഞ്ഞു തളര്‍ന്ന നിലയിലായിരുന്നു അദ്ദേഹം .മാതാപിതാക്കളും ,ഒപ്പം പഠിക്കുന്ന കൂട്ടുകാരും മയ്യിതിനരികെ വാവിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല .


കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ പാമ്പ് കടിയേറ്റു മരിച്ച നാദാപുരം പേരോട് സ്കൂളിലെ വലീദിന്റെ സുഹൃത്ത് മുഹമ്മദിന്റെ കബറിടത്തില്‍ നിത്ത്യ സന്ദര്‍ശകനായിരുന്നു വലീദ്  രാവിലെ അഞ്ചു മണിക്ക് ഖബര്‍ സിയാരത്തിനു വരുന്നത് ശ്രദ്ധയില്‍പെട്ട പള്ളിയിലെ ഉസ്താദ്  ഈ സമയത്ത് വരുന്നത്  വിലക്കിയിരുന്നു. വലീദുമായി പിണങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മുഹമ്മദിന്റെ മരണം . മുഹമ്മദിന്റെ മരണ ശേഷം വലീദ് മരണത്തിനു വേണ്ടി ഒരുങ്ങിയ രീതിയില്‍ പെരുമാറിയിരുന്നെന്നു  വലീദിന്റെ ഉസ്താദ് 
.

വലീദ് മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്‍ ചിലര്‍ . പൊതു പരീക്ഷക്ക്‌ ഫീസ്‌ അടക്കാത്തതിനെക്കുറിച്ചു ഉസ്താദ് ചോദിച്ചപ്പോള്‍ അതൊക്കെ പരീക്ഷ എഴുതുന്നവര്‍ക്കല്ലേ എന്ന് വലീദ് പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉസ്താദ് . താന്‍ മരിച്ചാല്‍ മുഹമ്മദിനെ പോലെ തന്നെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതേ എന്ന് എന്നോട്  പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉമ്മ . 




ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍  ഒരു പുനരാലോചന നടത്തണമെന്ന് ജനപക്ഷം . ഉമ്മത്തൂര്‍ ഹൈ സ്കൂളില്‍ മാത്രം കുട്ടിക്കള്‍ക്ക് നൂറുക്കണക്കിനു ബൈക്കുകള്‍  ഉണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു .ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഡോക്ടോര്‍മാര്‍ക്കൊക്കെ  അത്ഭുതം  .

Friday, February 18, 2011

പഞ്ചായത്ത്‌ മുസ്ലിം ലീഗ് സമ്മേളനം ചരിത്രമായി

 പറക്കടവില്‍ നടന്ന ചെക്കിയാട് പഞ്ചായത്ത്‌  മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ജന പങ്കാളിത്തംകൊണ്ട് ചരിത്ര സംഭവമായി .പാറക്കടവ് അങ്ങാടി ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു

വൈകുന്നേരം അഞ്ചര മണിക്ക് ഉമ്മത്തൂര്‍ കോളേജ് പരിസരത്ത് നിന്ന്‍ ആരംഭിച്ച  ശക്തി പ്രകടനം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ശക്തി വിളിച്ചോതുന്നതായി

ശാഖാ അടിസ്ഥാനത്തില്‍ പ്രത്യേകം ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പറക്കടവിലെക്ക് നീങ്ങിയപ്പോള്‍ ജനം ശരിക്കും അമ്പരന്നു 

ആവേശം അലതല്ലിയ ശക്തി പ്രകടനം പാറക്കടവ് ടൌണ്‍ വലയം വെച്ച് ഹരിത പതാകകളാലും തോരണങ്ങളാലും അലങ്കരിച്ച മര്‍ഹും കരക്കുളത്തു ഹസ്സനാജി നഗരിയില്‍ സമാപിച്ചു 
.
ഒരായിരം അപവാദ പ്രചാരണങ്ങള്‍ കൊണ്ടൊന്നും മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന താക്കീത് പ്രകടനത്തില്‍ മുയങ്ങി കേട്ടു. നബിയെ അപമാനിച്ച നാദാപുരത്തെ പോലീസിനുല്ല താക്കീതും പ്രകടനത്തില്‍ നിറഞ്ഞു നിന്നു. 
വളരെ ആവേശത്തോടെ   മഞ്ഞളാം കുഴി അലിയെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്ക് അലി എത്താത്തത് കൊണ്ട് അവസാനം നിരാശരായി മടങ്ങേണ്ടിയും വന്നു. അലിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ പടക്കം അവസാനം പൊട്ടിയതോടെ ജനം പിരിഞ്ഞു പോയി .