Pages

Wednesday, March 30, 2011

ഇന്ത്യന്‍ ടീമിന് പാറക്കടവ് ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍


വേള്‍ഡ് കപ്പ്‌ സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ച   ഇന്ത്യന്‍ ടീമിന്  പാറക്കടവ് ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . പാക്കിസ്താന്‍ പ്രധാന മന്ത്രി മുതല്‍ നമ്മുടെ പ്രധാന  മന്ത്രി അടക്കം , സോണിയ ഗാന്ധിയും ,മകന്‍ രാഹുലും ,നേരില്‍ കാണാന്‍ വന്ന കളിയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത പുലി അല്ല പുപ്പുലികള്‍ക്ക്‌ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങള്‍ . 


സമ്മദിച്ചു മക്കളെ സമ്മദിച്ചു ഇങ്ങള്‍ ബാല്ലതൊരു കളി തന്ന്യാ കളിച്ചത് .ഒരു ഒന്നൊന്നര കളി . ഇന്ത്യാ കീ ജൈ . ക്രിക്കറ്റ്‌ കളിച്ച ഇങ്ങക്ക് ജയ് . ഒരായിരം ജയ് 


ഉമ്മന്‍ ചാണ്ടി വന്നു സംസാരിച്ചു മടങ്ങി

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറക്കടവില്‍ വി എം ചന്ദ്രന്റെ  തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിച്ചു മടങ്ങി . ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് കളി നടക്കുന്നുണ്ടായിരുന്നിട്ടും അതിനെ ഒക്കെ അവഗണിച്ചു പറക്കടവില്‍ എത്തിയ ആയിരങ്ങളെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി അഭിസംഭോധന ചെയ്തു.


മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മായിന്‍ ഹാജി സംസാരിച്ചു കൊണ്ടിരിക്കെ പെടുന്നനെ വേദിയിലെത്തിയ  ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത് 


കഴിഞ്ഞ അഞ്ചു വരഷങ്ങള്‍ക്ക് മുമ്പ്  കേരളത്തിലെ ജനങ്ങള്‍ക്ക്‌ പറ്റിയ ഒരു തെറ്റിന്റെ ഫലമാണ്  ഇന്ന്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നത് . ഇടതു പക്ഷത്തിന്റെ പ്രലോഭനങ്ങളില്‍ വിശ്വസിച്ചു അന്ന്  ജനങ്ങള്‍ അങ്ങിനെ ചെയ്തു . എന്നാല്‍ അതിനു കേരളം കൊടുക്കേണ്ടി വന്നത് വിലപ്പെട്ട അഞ്ചു വര്‍ഷമാണ്‌ . കേരളത്തിന്റെ മുഖ്യ മന്ത്രി ഇന്ന്‍ പറയുന്നത്  യു ഡി എഫ് നേതാക്കളെ ജയിലില്‍ അടക്കുമെന്നാണ്. എന്തെ നാല് കൊല്ലവും ഒന്‍പതു  മാസവും കഴിഞ്ഞിട്ടും ജയിലില്‍ അടക്കാതിരുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍  തെറ്റ് ചെയ്‌താല്‍ കാണാതിരിക്കുന്ന  മുഖ്യ മന്ത്രി കേരളത്തിനു അപമാനമാണ് . കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോള്‍ , പട്ടിണി പാവങ്ങളുള്ള ഇന്ത്യയില്‍ എന്തിനു മൊബൈല്‍ ഫോണ്‍ എന്ന്  ചോദിച്ചു അതിനെ എതിര്‍ത്തവര്‍ ഇന്ന്‍ രണ്ടും മൂന്നും മൊബൈല്‍ ഫോണുമായാണ് നടക്കുന്നത് . ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ് . അതിനോടപ്പം നമുക്കും കുതിക്കണം . വിലക്കയറ്റം കൊണ്ട് കേരളം പൊറുതി മുട്ടുകയാണ് . 
ആക്രമ രാഷ്ട്രിയം കൊണ്ട് ജനങ്ങള്‍ക്ക്  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്  ഇന്ന്‍ .പോലിസ് സ്റ്റേഷന്‍ സഖാക്കള്‍ കൈയേറുന്നു .പൊതു ജനങ്ങള്‍ക്ക്‌ ഒരു നിയമം സഖാകള്‍ക്ക് മറ്റൊരു  നിയമം എന്ന സ്ഥിതിയാണ് ഇന്ന്‍ കേരളത്തില്‍ പത്രക്കാരെ പോലും അവര്‍ തല്ലി ഓടിക്കുന്നു . ഇതിനൊക്കെ ഒരു മാറ്റം വേണം അത് കൊണ്ട് യു ഡി എഫ് സ്ഥാനാര്‍ഥി വി എം ചന്ദ്രനെ വിജയിപ്പികണമെന്നു ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു .


 ചടങ്ങില്‍ എം സി മായിന്‍ ഹാജിയെ ക്കൂടാതെ  , ബീരാന്‍ കുട്ടി , പണാറത്ത് കുഞ്ഞി മുഹമ്മദ്‌ , ശാദുലി , പുന്നക്കല്‍ അഹമ്മദ്‌ , സി വി കുഞ്ഞി കൃഷ്ണന്‍ , സി കെ സുബൈര്‍, തുടങ്ങി യു ഡി എഫിന്റെ പല നേതാക്കളും സംസാരിച്ചു .


അതിനിടെ ഉമ്മതൂരില്‍ നിന്നും വിമത സ്ഥാനാര്‍ഥിയായി പത്രിക കൊടുത്ത ലത്തീഫ് പത്രിക പിന്‍വലിച്ചെന്ന വാര്‍ത്ത യു ഡി എഫ് പ്രവര്‍ത്തകരില്‍ സന്തോഷമുളവാക്കി .


യോഗത്തില്‍ വി എം ചന്ദ്രനെ ഉമ്മന്‍ ചാണ്ടി പൊതു ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി 





Tuesday, March 22, 2011

വോട്ടു തേടി സ്ഥാനാര്‍ഥി എത്തി

വോട്ടു തേടി യു ഡി എഫ്  നാദാപുരം മണ്ഡലം സ്ഥാനാര്‍ഥി വി. എം . ചന്ദ്രന്‍ പാറക്കടവ് ടൌണിലെത്തി .  രണ്ടു മണിക്കൂറോളം പാറക്കടവ് ടൌണില്‍ വോട്ടു അഭ്യര്‍ഥിച്ചു നടന്നു . എല്ലാ കടകളിലും കേറി വോട്ടു ചോദിച്ചു മടങ്ങി .

മറ്റു മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ എത്തുന്നതിനു മുമ്പ് ആദ്യമായി ടൌണില്‍ എത്തിയ സ്ഥാനാര്‍ഥിക്ക് നല്ല സ്വീകരണമാണ്  കിട്ടിയത് . ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി എത്തുന്നതിനു മുമ്പ് , ഇതുവരെ സ്ഥാനാര്‍ഥി പ്രക്യപനം ഔദ്യോകികമായി നടക്കാത്ത യു  ഡി എഫിന്റെ സ്ഥാനാര്‍ഥി ടൌണില്‍ പര്യടനം നടത്തിയത് പ്രവര്‍ത്തകരിലും , നാട്ടുകാരിലും , ആവേശമുണര്‍ത്തി.


കാക്കട്ട് സ്വദേശിയായ ചന്ദ്രന്‍ ഡി സി സി സെക്രട്ടറിയാണ് . ടൌണില്‍ കാണുന്നതല്ലാം പരിചയക്കാരാണെന്ന് ചന്ദ്രന്‍ . എന്നാല്‍ ചന്ദ്രനെ പരിചയം കുറവാണെന്ന് നാട്ടുകാര്‍ . സൗമ്യ സ്വഭാവിയാണെന്ന് ചിലര്‍ . യു ഡി എഫ്  നേതാക്കള്‍കൊപ്പം കണ്ണില്‍ കണ്ടവരോടൊക്കെ വോട്ടു ചോദിച്ചു വി എം ചന്ദ്രന്‍ മടങ്ങി.


ലീഗ് ഹൗസിന് പിന്നില്‍ വോളി ബോള്‍ കളിക്കുന്നവരോടും സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു.









കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന്  സ്ഥാനാര്‍ഥിയുടെ കൂടെ കൂടിയവര്‍ വാദിക്കുമ്പോള്‍ ചന്ദ്രന്‍ എന്ന കക്കട്ടുകാരന്‍ സൗമ്യനായി വോട്ടു ചോദിക്കുന്നു . നാദാപുരത്തുകാര്‍  ഈ തവണ തന്നെ തുണക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്ന് സ്ഥാനാര്‍ഥി പറഞ്ഞു  . 

Friday, March 4, 2011

സി. പി. എം, സി . പി. ഐ. തമ്മില്‍ തല്ല്. മുള സംസ്കരണ ഫാക്ടറി പൂട്ടി . യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

സി. പി. എം,  സി . പി. ഐ. തമ്മില്‍ തല്ല്. മുള സംസ്കരണ ഫാക്ടറി പൂട്ടി . യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. വളയത്തെ പൂങ്കുളത്ത്‌ സ്ഥാപിച്ച മുള സംസ്കരണ ഫാക്ടറിയില്‍ സി പി ഐ മണ്ഡലം നേതാവിന്റെ മകള്‍ക്ക് ജോലി നല്‍കിയതിനെ തുടര്‍ന്ന് ഫാക്ടറിയുടെ ഓഫീസുകള്‍ ഡിഫിക്കാര്‍ ഇന്നലെ പൂട്ടി. ഇതില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറക്കടവില്‍ പ്രതിഷേധ പ്രകടനം നടത്തി .

രാവിലെ ഒമ്പതരയോടെ തൊഴിലാളികള്‍ എത്തിയപ്പോള്‍ ഏതാനും ഡിഫിക്കാര്‍ ഫാക്ടറിയുടെ രണ്ടു മുറികളും മറ്റൊരു പൂട്ട്‌ ഉപയോഗിച്ച് പൂട്ടുകയായിരുന്നു . ഇവിടുത്തെക്ക് കറണ്ട് എത്തിച്ചിരുന്ന ട്രാന്‍സ്ഫോമാറിന്റെ ഫ്യൂസും ഇവര്‍ ഊറി കൊണ്ട് പോയി . ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു . സി പി ഐ മണ്ഡലം നേതാവ് എം ടി ബാലന്റെ മകളെയാണ് പ്രധാന തസ്തികയിലേക്ക് നിയമിച്ചത് .ജോലിക്കെത്തിയ പെണ്‍കുട്ടിയെ ഡിഫിക്കാര്‍ തടയുകയായിരുന്നു . ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി തിരക്കിട്ട് തുറന്ന മുള ഫാക്ടറി തമ്മില്‍ തല്ല് കാരണം പൂട്ടിയത് ജനങ്ങളില്‍ പരിഹാസമുളവാക്കി. പാറക്കടവില്‍ നടന്ന പ്രകടനത്തില്‍ നിരവധി യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

വികസന വിരോധി ശൈനിംഗ് മന്ത്രി ബിനോയ്‌ വിശ്വത്തെ ഒറ്റപ്പെടുത്തുക , തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങി കേട്ടു. ജുമാ നമസ്കാരത്തിനു ശേഷം പാറക്കടവ് ടൌണില്‍ നടന്ന പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കള്‍ നേത്രത്വം നല്‍കി. തുടര്‍ന്ന് ടൌണില്‍ നടന്ന പൊതുയോഗത്തില്‍  മണ്ഡലം ലീഗ് സെക്രട്ടറി പുന്നക്കല്‍ അഹമ്മദ്‌ സംസാരിച്ചു.

മണ്ഡലത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകടനം നടന്നു . നാദാപുരത്ത്  പോലീസ്‌ ആക്റ്റ് നിലനില്‍ക്കുന്നതിനാല്‍ പ്രകടനം നടന്നില്ല .

Thursday, March 3, 2011

ഈ നിലവിളി കേള്‍ക്കാന്‍ ആരുമില്ലേ .....???

നാദാപുരത്തെ ന്യൂനപക്ഷം കരയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളധികമായി . കുട്ടികള്‍ ഭയത്തോടെ നിലവിളിക്കുന്നു . കുഞ്ഞിനു ജന്മം നല്‍കിയ ഉമ്മമാര്‍ തന്റെ കുട്ടിയുടെ ഭാവിയോര്‍ത്ത് വ്യസനിക്കുന്നു. എങ്ങും ഒരു ഭയം . പരാതിപ്പെടാന്‍ ഒരിടമില്ല. പരാതി കേള്‍ക്കാന്‍ നിയോഗിച്ച പോലീസ് ഒരു വിഭാഗത്തിന്റെ പരാതി കേള്‍ക്കുന്നില്ല . തിരിച്ചടിക്കാത്തവനുമായി തല്ലുകൂടാന്‍ എന്താ ഒരു രസം എന്ന ചൊല്ലിനെ വെല്ലുവിളിച്ചു കൊണ്ടാണ് സിപിഎം കാര്‍ നാദാപുരത്ത് ആക്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നത് .മാസങ്ങളായി ഓരോ ദിവസവും പത്തും പതിനഞ്ചും  എന്ന തോന്നില്‍ ഒരു വിഭാഗത്തിന്റെ വീടുകള്‍ സിപിഎം കാരാല്‍ ആക്രമിക്കപ്പെട്ടു  കൊണ്ടിരിക്കുന്നു . എന്തിനുള്ള പുറപ്പാടാണ് എന്ന്  ആര്‍ക്കും അറിയില്ല . കൊള്ളക്ക് വേണ്ടി കോപ്പ് കൂട്ടുന്നു . പാറക്കടവ് നാദാപുരം മേഖലകളില്‍ നിന്നും പുറത്തു പോയ എല്ലാ വണ്ടികളും രാത്രി തിരിച്ചു വരുന്നത്  സിപിഎം കാരാല്‍  തകര്‍ക്കപ്പെട്ട നിലയിലാണ് . ഒരു പ്രൊകൊപനവുമില്ലതയാനു ഇവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നോര്‍ക്കണം . പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ  , സൂപ്പിമാരെ , കൊല്ലാന്‍ ശ്രമിച്ചിട്ടും പ്രതികരിക്കാന്‍ ശ്രമിക്കത്തവക്ക് നേരെ പിന്നെയും പിന്നെയും ആക്രമം. കേള്‍ക്കാന്‍ അറപ്പുള്ള, ആരയും പ്രോകൊപിപ്പിക്കുന്ന തരത്തിലുള്ള വാചക കസര്‍ത്തുകള്‍ . എല്ലാം കേട്ടും സഹിച്ചും പ്രോകൊപിതരാകാതെ നില്കുന്നവര്‍ക്ക് നേരെ പിന്നെയും പിന്നെയും ആക്രമം . ഇതിന്റെ പിന്നില്‍ എന്തോ ഒരു ലക്ഷ്യമുണ്ട്





.
"പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും" എന്നു പറയുന്ന അഭ്യന്തരനും, ബോംബു നിര്‍മാണം കുടില്‍ വ്യവസയമാക്കിയ കമ്മ്യൂണിസ്റ്റ്‌ അനുയായികളും, അക്രമം അഴിച്ചു വിട്ടു അഴിഞ്ഞാടുന്ന സഖാക്കളുമാണ് നാദാപുരത്തെയും കണ്ണൂരിലെയും ഇന്നത്തെ അവസ്ഥക്ക് കാരണം...വെറുതെ ഇരിക്കുന്നവരെ ആയുധമെടുപ്പിക്കുന്നത് സഖാക്കള്‍ തന്നെ.. അള മുട്ടിയാല്‍ ചേരയും കടിക്കും. ഇപ്പോഴത്തെ ഈ സംഘര്‍ഷവും ബോംബേറും തുടങ്ങിയതും സഖാക്കള്‍ തന്നെ.. തലേ ദിവസം CPM നടത്തിയ വീട്ടിനു നേരെയുള്ള ബോംബേറും അക്രമങ്ങളും, ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കി. അതിലെ അന്വേഷണം ഈ സംഭവത്തോടെ പോലീസും മുക്കി... നാദാപുരത്തെ ജനങ്ങളില്‍ വിശിഷ്യ മുസ്ലിം സമൂഹത്തില്‍ അരക്ഷിദാവസ്ഥ സൃഷ്ട്ടിക്കുന്നതിലും സംഘപരിവാറിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നതിലും CPM-ന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരിവാര്‍ ശക്തികളുടെ സാന്നിധ്യവും അവിടെ പ്രകടമല്ല. ഉണ്ടെങ്കില്‍ തന്നെ മുസ്ലിമ്കളുമായി അവര്‍ നല്ല സമീപനത്തിലാണ്. അത് പക്ഷെ ചിലപ്പോള്‍ അവരുടെ അജണ്ടയുടെ ഭാഗമാകാം. തെറ്റിനെ തെറ്റിനെകൊണ്ട് ന്യീയീകരിക്കാനാവില്ല. എന്നിരുന്നാലും ഇക്കാര്യത്തില്‍ പോലീസ് പുലര്‍ത്തുന്ന അനാസ്ഥ വളരെ വലുതാണ്. സമൂഹങ്ങള്‍ക്കിടയില്‍ പോലിസ് നടത്തുന്ന നീതിനിഷേധമാണ് വലിയൊരളവോളം സംഘര്‍ഷങ്ങളിലെക്ക് നയിക്കുന്നത്. എന്നെന്നേക്കുമായി ഇത് പരിഹരിക്കാന്‍ ഉദാത്തമായ നടപടികളും സമീപനങ്ങളുമാണ് അധികാരി വര്‍ഗ്ഗം മുന്നോട്ട് വെക്കേണ്ട പോംവഴി....വെറും ചര്‍ച്ചകളും സമാധാന യോഗങ്ങളും ചേര്‍ന്നത്‌ കൊണ്ടായില്ല. അവ ഉപരിപ്ലവമായ മാറ്റങ്ങള്‍ക്കെ സഹായകരമാവൂ എന്ന് ഉണര്‍ത്തുന്നു. അക്രമികളെ ഒട്ടപ്പെടുതുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുക.

അഞ്ചു പേരുടെ നഷ്ട്ടം ദൈവത്തിന്റെ വിധിയെന്നോര്‍ത്തു സമാദാനിക്കുകയാണ് ഇവിടത്തുകാര്‍. എന്നാല്‍ ഇനി ആകെയുള്ള ഒരു പ്രതീക്ഷ തിരഞ്ഞെടുപ്പാണ് . ഒരു ഭരണ മാറ്റം അതും കൂടി ഇല്ലെങ്കില്‍ .......???????? കേരള ജനത ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ ഞങ്ങള്‍ നാദാപുരത്തുകാര്‍  . ഒരു വിഭാഗത്തിന്റെ സംരക്ഷണമല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് . എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം . അതാണ്‌ ഞങ്ങള്‍ക്ക് വേണ്ടത്. രാപകല്‍ അധ്വാനിച്ച് നേടിയ വീട്ടില്‍ തന്റെ പ്രിയ മക്കളോടൊപ്പം സമാധാനത്തോടെ കിടന്നുറങ്ങണം .അതിനു കേരള ജനതയുടെ  സഹായം ഞങ്ങള്‍ക്ക് വേണം . അത് ഞങ്ങള്‍ തേടുന്നു ......