Pages

Monday, February 21, 2011

ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട


ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട.  തൊട്ടടുത്ത വീട്ടില്‍ പുതിയ വീടിന്റെ (ചാമാളിയില്‍ ഇസ്മായിലിന്റെ ) പ്രവേശന ചടങ്ങ് നടക്കുന്നിടത്ത് ചായ കൊടുത്ത് കൊണ്ടിരിക്കെ തന്റെ സുഹൃത്തിന്റെ    കൂടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വലീദ് മരണപെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ജനം അല്‍പ്പം ബുദ്ധിമുട്ടി  . എനിക്ക് ഇപ്പം ചായ തന്നിട്ടേ ഉള്ളൂ എന്ന്  ചിലര്‍ , എന്നോട് ചില തമാശകള്‍ ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളൂ എന്ന് ചിലര്‍ . എല്ലാം നിമിശ നേരം കൊണ്ട് അവസാനിച്ചു . സൗമ്യനും, സല്‍സ്വഭാവിയുമായിരുന്ന മീത്തല്‍ ഖാലിദിന്റെ മൂത്ത മകന്‍ വലീദ് പേരോട് ഹൈസ്കൂള്‍ പത്താം തരത്തിലാണ് പഠിച്ചിരുന്നത് . ബൈക്ക് ഓടിച്ചിരുന്ന വലീദിന്റെ സുഹൃത്ത്  മിര്‍സ കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍  അപകടനില തരണം ചെയ്തുവരികയാണ് .മരണ വാര്‍ത്തയറിഞ്ഞു ആയിരങ്ങളാണ് പാറക്കടവിലെത്തിയത്  .മയ്യിത്ത് നമസ്കാരം മൂന്നു തവണയായി നടന്നു . പാറക്കടവ് അങ്ങാടി ഹര്‍ത്താല്‍ ആചരിച്ചു .

ഖത്തറിലായിരുന്ന വലീദിന്റെ പിതാവ് തിങ്കളാഴ്ച രാവിലെ 11 നു നാട്ടിലെത്തി . മൂത്ത മകന്റെ വേര്‍പാടറിഞ്ഞു തളര്‍ന്ന നിലയിലായിരുന്നു അദ്ദേഹം .മാതാപിതാക്കളും ,ഒപ്പം പഠിക്കുന്ന കൂട്ടുകാരും മയ്യിതിനരികെ വാവിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല .


കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ പാമ്പ് കടിയേറ്റു മരിച്ച നാദാപുരം പേരോട് സ്കൂളിലെ വലീദിന്റെ സുഹൃത്ത് മുഹമ്മദിന്റെ കബറിടത്തില്‍ നിത്ത്യ സന്ദര്‍ശകനായിരുന്നു വലീദ്  രാവിലെ അഞ്ചു മണിക്ക് ഖബര്‍ സിയാരത്തിനു വരുന്നത് ശ്രദ്ധയില്‍പെട്ട പള്ളിയിലെ ഉസ്താദ്  ഈ സമയത്ത് വരുന്നത്  വിലക്കിയിരുന്നു. വലീദുമായി പിണങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മുഹമ്മദിന്റെ മരണം . മുഹമ്മദിന്റെ മരണ ശേഷം വലീദ് മരണത്തിനു വേണ്ടി ഒരുങ്ങിയ രീതിയില്‍ പെരുമാറിയിരുന്നെന്നു  വലീദിന്റെ ഉസ്താദ് 
.

വലീദ് മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്‍ ചിലര്‍ . പൊതു പരീക്ഷക്ക്‌ ഫീസ്‌ അടക്കാത്തതിനെക്കുറിച്ചു ഉസ്താദ് ചോദിച്ചപ്പോള്‍ അതൊക്കെ പരീക്ഷ എഴുതുന്നവര്‍ക്കല്ലേ എന്ന് വലീദ് പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉസ്താദ് . താന്‍ മരിച്ചാല്‍ മുഹമ്മദിനെ പോലെ തന്നെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതേ എന്ന് എന്നോട്  പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉമ്മ . 




ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍  ഒരു പുനരാലോചന നടത്തണമെന്ന് ജനപക്ഷം . ഉമ്മത്തൂര്‍ ഹൈ സ്കൂളില്‍ മാത്രം കുട്ടിക്കള്‍ക്ക് നൂറുക്കണക്കിനു ബൈക്കുകള്‍  ഉണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു .ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഡോക്ടോര്‍മാര്‍ക്കൊക്കെ  അത്ഭുതം  .

Friday, February 18, 2011

പഞ്ചായത്ത്‌ മുസ്ലിം ലീഗ് സമ്മേളനം ചരിത്രമായി

 പറക്കടവില്‍ നടന്ന ചെക്കിയാട് പഞ്ചായത്ത്‌  മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ജന പങ്കാളിത്തംകൊണ്ട് ചരിത്ര സംഭവമായി .പാറക്കടവ് അങ്ങാടി ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു

വൈകുന്നേരം അഞ്ചര മണിക്ക് ഉമ്മത്തൂര്‍ കോളേജ് പരിസരത്ത് നിന്ന്‍ ആരംഭിച്ച  ശക്തി പ്രകടനം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ശക്തി വിളിച്ചോതുന്നതായി

ശാഖാ അടിസ്ഥാനത്തില്‍ പ്രത്യേകം ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പറക്കടവിലെക്ക് നീങ്ങിയപ്പോള്‍ ജനം ശരിക്കും അമ്പരന്നു 

ആവേശം അലതല്ലിയ ശക്തി പ്രകടനം പാറക്കടവ് ടൌണ്‍ വലയം വെച്ച് ഹരിത പതാകകളാലും തോരണങ്ങളാലും അലങ്കരിച്ച മര്‍ഹും കരക്കുളത്തു ഹസ്സനാജി നഗരിയില്‍ സമാപിച്ചു 
.
ഒരായിരം അപവാദ പ്രചാരണങ്ങള്‍ കൊണ്ടൊന്നും മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന താക്കീത് പ്രകടനത്തില്‍ മുയങ്ങി കേട്ടു. നബിയെ അപമാനിച്ച നാദാപുരത്തെ പോലീസിനുല്ല താക്കീതും പ്രകടനത്തില്‍ നിറഞ്ഞു നിന്നു. 
വളരെ ആവേശത്തോടെ   മഞ്ഞളാം കുഴി അലിയെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്ക് അലി എത്താത്തത് കൊണ്ട് അവസാനം നിരാശരായി മടങ്ങേണ്ടിയും വന്നു. അലിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ പടക്കം അവസാനം പൊട്ടിയതോടെ ജനം പിരിഞ്ഞു പോയി .

















Thursday, February 10, 2011

ഞങ്ങള്‍ക്കതൊക്കെ പുല്ലാണ്

സാമ്പത്തിക മാന്ദ്യവും ,വിലക്കയറ്റവും . അതൊക്കെ ഞങ്ങള്‍ക്ക് പുല്ലാണ് . ലോകം സാമ്പത്തിക മാന്ദ്യത്തിലും , വിലക്കയറ്റത്തിലും  പെട്ട് പുളയുന്ന കഥ കഴിഞ്ഞ കുറെ മാസങ്ങളായി നാം കേട്ട്കൊണ്ടിരിക്കുന്നതാണ് .  പല രാഷ്ട്രങ്ങളും മാന്ദ്യത്തില്‍ തകര്‍ന്നപ്പോള്‍   മാന്ദ്യത്തിനു  വലിയ തോതില്‍ പിടികൊടുക്കാതെ പിടിച്ചു നിന്ന ചില രാഷ്ട്രങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട് . ഇന്ത്യ , ഒമാന്‍ തുടങ്ങിയവ . ഇത്തരം രാഷ്ട്രങ്ങള്‍ വലിയ തോതില്‍ വിയര്‍ത്തില്ലെങ്കിലും, അവരും  വളരെ ബെജാറിലായിരുന്നു  എന്നത്തായിരുന്നല്ലോ സത്ത്യം  .......എന്നാല്‍ എല്ലാ മാന്ദ്യവും ഞങ്ങള്‍ക്ക് പുല്ലാണ് എന്ന മുദ്രാവാക്ക്യവുമായി  ഞങ്ങള്‍ പറക്കടവുകാര്‍ മുന്നോട്ടേക്ക് കുതിക്കുകയാണ് . 
ഞങ്ങള്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല .ഞങ്ങള്‍ വിയര്‍ക്കാന്‍ പോയിട്ട്  ഒന്ന്‍ കിതച്ചിട്ടു പോലുമില്ല 
പൊന്നിന്‍ വില കൂടിയപ്പോള്‍  മകളുടെ കല്യാണത്തിനു അമ്പതു പവന്‍  സ്വര്‍ണം കൊടുത്തിരുന്ന ഇടത്തരക്കാര്‍ ഇന്ന്  നാല്‍പത്,നാല്‍പത്തിഅഞ്ചു ,പവന്‍  ആക്കി ചുരുക്കിയിട്ടുണ്ടെങ്കിലും നൂറു പവന്‍ കൊടുത്തിരുന്ന പണക്കാര്‍ സ്വര്‍ണത്തിന്റെ അളവ് നൂറ്റിപത്ത്‌,നൂറ്റി ഇരുപത് എന്നാക്കി ഉയര്‍ത്തുകയാണ്  ചെയ്തിരിക്കുന്നത് .
നിത്യോപയോക സാധനങ്ങള്‍ക്ക് വില കൂടിയാല്‍ സല്‍ക്കാരങ്ങളുടെ തോത് കുറയുമെന്ന് കരുതിയവര്‍ക്ക് തെറ്റി .കല്യാണ നിശ്ചയം , കല്യാണം,  അത്തായൂട്ടു , വിളി ,സല്‍ക്കാരം , പുരയില്‍ കൂട്‌ , എന്നിങ്ങനെ ഓരോ പരിപാടികള്‍ക്കായി മത്സരിക്കുകയാണ് . ഇനി ഈ വക കാരണങ്ങളൊന്നും ഒത്തുവന്നില്ലെങ്കില്‍ വെറുതെ ഒരു ഫുഡ്‌ എന്ന്‍ പറഞ്ഞു ഒരു പരിപാടി ഒപ്പിക്കുകയാണ് ചിലര്‍ . കല്യാണ സല്‍ക്കാരം ബിരിയാണി കൊണ്ട് നടത്തിയിരുന്നിടത്തു , ബിരിയാണിയുടെ കൂടെ വിഭവങ്ങളുടെ ഒരു നിര തന്നെ  ഇന്ന്‍ കാണാം .ബിരിയാണിയുടെ കൂടെ പൊറോട്ട , നൂല്‍പുട്ട് , ചപ്പാത്തി , വെള്ളാപ്പം, കാട പൊരിച്ചത് , ചിക്കെന്‍ പൊരിച്ചത് , ബീഫ് ചില്ലി , ഫിഷ്‌ മസാല , ചെമ്മീന്‍ ഫ്രൈ , മട്ടന്‍ കുറുമാ , എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങളുടെ നീണ്ട നിര . ചുരുക്കി പറഞ്ഞാല്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കേറിയ പ്രതീതി . ഇരുപത് ആട്ടിന്‍ തല ആവശ്യമുള്ള ഒരു വിളി സല്ക്കാരത്തിനു ആട്ടിന്‍ തല കിട്ടാതിരുന്നതിനാല്‍ ഇരുപത് ആട്ടിനെ അറുത്തു തല ശേഖരിച്ചു വിളി സല്‍ക്കാരം കേമാമാക്കിയ ചരിത്രം പറക്കടവിനുണ്ട് .ഒരു കല്യാണത്തിനു 3500 കാടയെ അറുത്തു സല്കാരം കഴിച്ചു  എന്ന്‍ മേനി പറയുന്നവരെയും പറക്കടവില്‍ കാണാം. വീട്ടില്‍ ആരേലും വിരുന്നു വന്നാല്‍ ടൌണിലെ ഷവര്‍മ കടയില്‍ വിളിച്ചു ഷവര്‍മയും ജൂസും വരുത്തി വന്നവരെ സ്വീകരിക്കുന്നിടത്തോളം എത്തി ഞങ്ങള്‍ .  വില ക്കയറ്റം ഞങ്ങള്‍ക്ക് പുല്ലാണ് പുല്ലാണ് ... 
വീട് നിര്‍മ്മാണത്തില്‍ മത്സരമാണ് നടക്കുന്നത് . എല്ലാം ഒന്നിനൊന്നു മെച്ചം , ഒറ്റ നില വീട് ഉള്ളവന്‍ രണ്ടാമത്തെ നില കൂടി എടുക്കാന്‍ മത്സരിക്കുന്നു .രണ്ട് നില  പണ്ടേ ഉള്ളവന്‍ ഗേറ്റ്  മതില്‍ , മുറ്റം , തുടങ്ങിയവ മോഡി പിടിപ്പിക്കാന്‍ മത്സരിക്കുന്നു . നല്ല വീടുള്ളവന്‍ ആ വീട് തല്ലിപോളിച്ചു എന്തേലും മാറ്റം വരുത്താന്‍ നെട്ടോട്ടമോടുന്നു .


ബൈക്കില്‍ കറങ്ങിയിരുന്ന ഞങ്ങള്‍ക്കിന്നു  ബൈക്കില്‍ കറങ്ങുന്നവരോട് ഒരു മാതിരി പുച്ഛമാ .കാരണം ഞങ്ങളിന്നു കാറുകളുടെ പിന്നാലെ ഓടുകയാ. വീടിന്റെ കാര്യത്തിലെന്നപോലെ ഞങ്ങള്‍ കാറുകളുടെ കാര്യത്തിലും മത്സരിക്കുകയാ. ഏത് ഇല്ലാത്തവനും ഒരു കാറുണ്ട്.ചിലര്‍ക്കൊക്കെ രണ്ടും , പാറക്കടവ് ടൌണില്‍ കാര്‍ പാര്‍ക്കിങ്ങിനു  സ്ഥലമില്ലാത്ത അവസ്ഥയാണിപ്പോള്‍. 


നാടോടുമ്പോള്‍ കൂടെ ഓടണമെന്നല്ലേ ചൊല്ല് . അത് കൊണ്ട് തന്നെ ഏത് ഇല്ലാത്തവനും എങ്ങിനെയെങ്കിലും കൂടെ ഓടാനുള്ള ശ്രമത്തിലാണിപ്പോള്‍. ഈ ഓട്ടം എവിടം വരെ എത്തുമെന്ന് നമുക്ക് കാത്തിരുന്നു കാണാം .



Sunday, February 6, 2011

ചെക്കിയാട് പച്ചയണിഞ്ഞു

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അല്‍പം മടി തോന്നിയിരുന്ന ഈസ്റ്റ്‌ ചെക്കിയാട് . ബാങ്ക് ഏരിയ എന്ന്‍ പറയുമ്പോള്‍ സിപിഎം ഏരിയ എന്ന തോന്നല്‍ മാറി ഇന്ന്‍ ലീഗ് ഏരിയ എന്നായി മാറിയിരിക്കുന്നു . പാരമ്പര്യമായി സിപിഎം ല്‍  പ്രവര്‍ത്തിച്ചവരുടെ കൂടെ ലീഗ് പ്രവര്‍ത്തകര്‍ നടക്കുന്ന കാഴ്ച . ചെറുപ്പക്കാരുടെ ആവേശം എങ്ങും കാണാം . എങ്ങും പച്ച തോരണങ്ങള്‍ പച്ച കൊടി. സഖാക്കളില്‍ പലരും ലീഗ് കാര്‍ . അതും പാരമ്പര്യമായി സിപിഎം ല്‍ പ്രവര്‍ത്തിച്ചവര്‍ .മുസ്ലിം ലീഗിന്റെ മനോഹരമായ ഓഫിസ് കെട്ടിടം തല പൊക്കി നില്കുന്നു .
പുന്നക്കലാണ് താരം 
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പറക്കടവിന്റെ അഭിമാന താരം പുന്നക്കല്‍ അഹമ്മദ്‌ സാഹിബ്  മണ്ഡലം മുസ്ലിം ലീഗിന്റെ  സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു .ലീഗ് പ്രവര്‍ത്തകര്‍ ശെരിക്കും ആസ്വദിക്കുകയാണ് . പുന്നക്കലിനു വലിയ സ്വീകരണമാണ് ചെക്ക്യാട് ഒരുക്കുന്നത് . നാദാപുരം മണ്ഡലം തന്നെ പുന്നക്കലിലൂടെ അറിയപ്പെട്ടിരുന്ന കാലം ,പറക്കടവും ചെക്ക്യാടും പുന്നക്കളിലൂടെ അറിയപ്പെട്ടിരുന്ന കാലം 
സ്വപ്നം കണ്ട്‌ ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണ സ്ഥലത്തേക്ക് ഒഴുകുന്നു 







പഞ്ചായത്ത്‌ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് സ്വീകരണം ചെക്കിയാട്ട് ഒരുക്കിയിട്ടുണ്ട് . പ്രസിഡണ്ട്‌ ആമിന ടീച്ചര്‍ , ചെയര്‍മാന്‍ പുന്നക്കല്‍ , തുടങ്ങി എല്ലാം ഒന്നിനൊന്നു മെച്ച പെട്ട മെമ്പര്‍ മാര്‍. കേരളത്തിലെ പല ചുവപ്പ് കോട്ടകളും പച്ചയണിയുമ്പോള്‍ കൂടെ ഈസ്റ്റ്‌ ചെക്കിയാടും പച്ചയണിയുന്നു. പ്രവര്‍ത്തകരുടെ ആവേശം വാനോളം