Pages

Sunday, January 30, 2011

അതൊരു സംഭവമായിരുന്നു

പണ്ടെങ്ങാനൊരിക്കല്‍ ഒരു കോപ്റ്റര്‍ വഴിതെറ്റി ഉമ്മത്തൂരില്‍ ഇറങ്ങിയതിനു ശേഷം ഇന്നിതാ  ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന അരീക്കരകുന്നില്‍ ഒരു ഇമ്മിണി വല്യ കോപ്റെര്‍ ഇറങ്ങിയിരിക്കുന്നു . അന്ന്‍ ഉമ്മത്തൂരില്‍ കോപ്റെര്‍ ഇറങ്ങിയത് മുന്നറിയിപ്പൊന്നുമില്ലാതെ ആയതിനാല്‍ ഏല്ലാവര്‍ക്കും ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല  .എന്നാലിന്ന്‍ കുന്നില്‍ കോപ്റെര്‍ ഇറങ്ങിയത് എല്ലാ മുന്നറിയിപ്പോടും കൂടി ആയതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ ശരിക്കും ആസ്വദിച്ചു .

കാട്ട്പൂച്ച ഇറങ്ങിയത് കണ്ടിട്ട്  പുലിയൊ പുലി എന്ന്‍ വിളിച്ചോതി  ഓടി ഒളിച്ച  ബംഗ്ലാദേശ് എന്ന കുറുവന്തെരിയില്‍ കോപ്റ്റര്‍  ഇറങ്ങിയതൊടപ്പം , നിരവധി വി ഐ പി കള്‍ കൂടി വന്നപ്പോള്‍ കുറുവന്തേരിയും പരിസരവും ഉത്സവ ലഹരിയിലായി .

ബി എസ് എഫ് കേന്ദ്രത്തിനു തറക്കല്ലിടാന്‍ നിശ്ചയിച്ച ദിവസത്തിന് ദിവസങ്ങള്‍ക് മുമ്പേ ജനങ്ങള്‍ അരീക്കരകുന്നിലേക്ക് ഒഴുകുന്നുണ്ടായിരുന്നു .പ്രായമായ ഉപ്പാപ്പമാര്‍, കുട്ടികളയും ചുമന്നു ഉമ്മമാര്‍ ,സ്കൂള്‍ കട്ട്ചെയ്തു കുട്ടികള്‍ . ഒന്നര കിലോ മീറ്റെറോളം കുത്തനയുള്ള മല കേറി മുകളിലെത്തി  എല്ലാം കണ്ടു മടങ്ങി .
ചിലര്‍ പട്ടാളക്കാരുമായി ചേര്‍ന്ന് നിന്നു ഫോട്ടോ എടുത്തു , മറ്റു ചിലര്‍  കോപ്റെരിനടത്തു നിന്നു ഫോട്ടോ എടുത്തു , മറ്റുചിലര്‍ വി ഐ പി കള്‍ കരികില്‍  നിന്നും ഫോട്ടോ എടുത്തു. എല്ലാം ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു .

 കുന്നിനു മുകളിലെത്തിയ ജനങ്ങളെ കണ്ടപ്പോള്‍ വന്ന വി ഐ പി കള്‍ക്കും,പല സംസ്ഥാനങ്ങളില്‍  നിന്നായി എത്തിയ ബി എസ് എഫ് കാര്‍ക്കും അതിശയം .ചിലര്‍ മുകളിലെത്താനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു മടങ്ങി മറ്റു ചിലര്‍ മുകളിലെത്തിയെ മതിയാകൂ എന്നുറച്ചു മുകളിലെത്തി 

മുല്ലപ്പള്ളി തന്നെ താരം 
നിരവധി വി ഐ പികള്‍ എത്തിയ കൂട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ  മുല്ലപ്പള്ളി എന്ന വടകരയുടെ സ്വന്തം എം പി ക്ക് നേരെ  തന്നെ . മറ്റു വി ഐ പി കള്‍ എല്ലാം വാഹനങ്ങളില്‍ എത്തിയപ്പോള്‍ മുല്ലപ്പള്ളി , ബി എസ് എഫ് ഡയറക്ടര്‍ രമണ്‍ ശ്രീ വസ്തവയുടെ കൂടെ കോപ്റെരില്‍ എത്തി താരമായി . കേരളത്തിലെ രണ്ടാമത്തെ ബി എസ് എഫ് കേന്ദ്രത്തിനാണ്  മുല്ലപള്ളി തറക്കല്ലിട്ടത്.കേന്ദ്രിയ വിദ്യാലയം അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വേണ്ടി ഇവിടെ 130  കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മുല്ലപ്പള്ളി പ്രക്യാപിച്ചു .
മൂന്നു മാസത്തിനകം നാലര കോടി രൂപ കുന്നില്‍ മുടക്കും .മെഡിസിറ്റിയും ആയുര്‍വേദ മെഡി കോളേജും ഉള്‍പെടെ കുന്നില്‍ തുടങ്ങുമെന്ന പ്രക്യാപനം ജനങ്ങള്‍  ആവേശത്തോടെ വരവേറ്റു 
കുന്നില്‍ ബി എസ് എഫ്  ഭടന്മാര്‍ എത്തിതുടങ്ങിയപ്പോള്‍ പാറക്കടവ് ടൌണിലെ കച്ചവടക്കാര്‍ക്ക് ചെറിയ തോതില്‍ കച്ചവടം വര്‍ദ്ധിച്ചതിന്റെ ആഹ്ലാദം . ഹോട്ടല്‍ ,മെഡിക്കല്‍ ശോപുകള്‍ , സിംകാര്‍ഡ്‌  വില്‍പന  കേന്ദ്രങ്ങള്‍ എന്നിവര്‍ക്കാണ് ഇതിന്റെ ഫലം ലഭിച്ചത് . തറക്കല്ലിടല്‍ ദിവസം കുന്നിനു മുകളില്‍ എത്തിയവര്‍ക്ക് വത്തക്ക വെള്ളം വിതരണം ചെയ്തു കാശ് കൊയ്തവരും കുറവല്ല 



പല എതിര്‍പ്പുകളെയും അവഗണിച്ചു കുന്നില്‍ കേന്ദ്രം സാക്ഷാല്കരിച്ച മുല്ലപ്പള്ളിക്ക് അഭിവാദ്യം ചെയ്ത ഫ്ലക്സ് കള്‍  റോഡരികില്‍ ധാരാളം കാണാം . ഇതിനെ പ്രതിരോധിക്കാനെന്ന വണ്ണം മുഖ്യ മന്ത്രിയുടെ  പടം വെച്ച ഫ്ലെക്സുകളും അങ്ങിങ്ങ് തൂക്കിയിട്ടുണ്ട് 
.
കുന്നിനു മുകളില്‍ കേന്ദ്രത്തിനു തറക്കല്ലിട്ടതോടെ നാദാപുരത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയിലാണ്..
കാത്തിരിക്കാം കുന്നില്‍ പ്രതീക്ഷയര്‍പിച്ചു നമുക്ക് .......









Wednesday, January 12, 2011

അങ്ങിനെ അരീക്കര കുന്നിലും അതിറങ്ങാനൊരുങ്ങുന്നു

അങ്ങിനെ അരീക്കര കുന്നിലും അതിറങ്ങാനൊരുങ്ങുന്നു
കാലമേറെ താമസിയാതെ അരീക്കര കുന്നില്‍ ബി എസ് എഫുകാര്‍ ബിമാനമിറങ്ങുമെന്നാണ് കേള്‍കുന്നത് . മുല്ലപള്ളിക്ക് സ്തുതിയോതി നമുക്ക് കാത്തിരിക്കാം ..                                                 ഹെലിപാഡ് നിര്‍മാണം തുടങ്ങി എന്നാണറിവ് .

വികസനം അരീക്കര കുന്നിലും എത്തിയാലേ കിയമാത്തുനാള്‍(അവസാന നാള്‍ ) ഉണ്ടാവുകയുള്ളൂ എന്ന്‍ പണ്ടാരോ പറഞ്ഞിരുന്നു.  ചുരുക്കി പറഞ്ഞാല്‍ അതും എത്തി എന്നാണ് തോന്നുന്നത് ... കരിപ്പൂരില്‍ എയര്‍പോര്‍ട്ട് ....കണ്ണൂരില്‍ എയര്‍പോര്‍ട്ട് അടുത്തു തന്നെ തുറക്കും . അപ്പം പിന്നെ പാറക്കടവ് കാര്‍ എവിടെ വിമാനമിറങ്ങണമെന്ന് തീരുമാനിക്കണമെങ്കില്‍ നെറുക്കിനെ ആശ്രയിക്കേണ്ടി വരുമെന്ന് ഇപ്പം തന്നെ ഒരു ചൊല്ലുണ്ട് ... ഇനി അത്യാവശ്യ ഘട്ടത്തില്‍ മുല്ലപ്പള്ളിയെ ഒന്ന്‍ പൊക്കിയാല്‍ അരീക്കര കുന്നിലും വിമാനമിറങ്ങാം. 
പണ്ട് പുന്നക്കല്‍ അഹമ്മദ്‌ കെല്‍ട്രോണിന്റെ ടി വി കുന്നിനു മുകളില്‍ കൊണ്ട് വെച്ചതിനു ശേഷം പിന്നെ കൂടുതലാരും, കൂടുതലൊന്നും കൊണ്ടാക്കാതിരുന്ന കുന്നിനു മുകളില്‍ കോപ്ടര്‍ ഇറങ്ങുമ്പോള്‍ , പാറക്കടവ് കാരുടെ മനസ്സില്‍ വികസന സ്വപ്നത്തിന്റെ ഒരായിരം വിത്തുകളാണ് പൊട്ടിമുളക്കുന്നത് .
ഇത് വന്നാല്‍ പറക്കടവിനു എന്ത് നേട്ടമെന്ന് വലിയ ധാരണയൊന്നും പാറക്കടവുകാര്‍ക്കില്ലേലും  , റോഡ്‌ വികസിക്കുമെന്നും , ആശുപത്രി സമുച്ചയം വരുമെന്നും , കൂടാതെ പാറക്കടവ് ടൌണില്‍ കച്ചവടം കൂടുമെന്നും , കുറച്ചുപേര്‍ക്ക്‌ ജോലി ലഭിക്കുമെന്നും മറ്റുമാണ് വിശ്വാസം .
ഇനി ഒന്നുമില്ലേലും , ടൌണില്‍ കൂടി വി .ഐ . പി .കള്‍ പോകുന്നത് കാണുകയും , കോപ്ടര്‍ പറക്കുമ്പോള്‍ അത് കണ്ടു രസിക്കുകയുമെങ്കിലും  ചെയ്യാലോ എന്നോര്‍ത്ത് കാത്തിരിക്കുകയാണ് പാറക്കടവ് ഇപ്പോള്‍  ......

എന്തായാലും കിടക്കട്ടെ  മുല്ലപ്പള്ളിക്ക് രണ്ട് സിന്ദാബാദ് ...

മുല്ലപള്ളി സിന്ദാബാദ് 
സിന്ദാബാദ് സിന്ദാബാദ് 
മുല്ലപള്ളി സിന്ദാബാദ് 
അഭിവാദ്യം അഭിവാദ്യം 
മുല്ലപള്ളിക്ക് അഭിവാദ്യം 

Saturday, January 8, 2011

ചില നല്ല ഭായിത്തരങ്ങള്‍

ചിലരങ്ങിനയാ 
ഒടുക്കത്തെ തമാശ ....വായിലെ നാവെടുത്താല്‍ തമാശയെ വരൂ ....
ഗള്‍ഫില്‍ നിന്നും കടം പിടിച്ചു നാട്ടില്‍ വന്നു രാപകല്‍ വിശ്രമാമില്ലത്തെ ഉറങ്ങുന്ന 
ഭായിയോട് ഒരാള്‍ ചോദിച്ചു ............. 
അല്ല ഭായീ ഇങ്ങിനെ ഉറങ്ങിയാല്‍ മതിയോ ...???
 ഉടനെ വന്നു മറുപടി ..
ഹെ ,,, ഈ ഉറക്കിനോന്നും ഒരു ഇതില്ല .... ദുഫായില്‍  പോയിട്ട് ജോലിക്ക്   കേറിയിട്ട് ലീവേടുത്തിട്ടൊന്നുറങ്ങണം ......
ഒരുപാട് സ്ഥിരം ശ്രോതാക്കളുണ്ട്‌  ഭായിക്ക് ..... ടെന്‍ഷന്‍ കുറയ്ക്കുന്ന സിദ്ധൌഷധം സുലൈമാനിയാണെന്ന് വാദിക്കുന്നവരുണ്ടാവും... എന്നാല്‍ ഭായിയെ  കേള്‍ക്കലാണ് ടെന്‍ഷന്‍ പോകാനുള്ള നമ്പര്‍ വണ്‍ മരുന്നെന്നാണ്  ഞങ്ങളുടെ പക്ഷം.

നാട്ടില്‍ റിലയന്‍സുകാര്‍ കാബിള്‍ ഇടാന്‍ വേണ്ടി  നിരത്തായ നിരത്തോക്കെ കുത്തിക്കീറുന്ന കാലം ..റോഡിലാകെ കുഴിയാണ്  .....മഴയും കൂടി ആയപ്പോള്‍ മൊത്തം ടോട്ടല്‍ ചെളി .
പലരും കുഴിയില്‍  വീണെങ്കിലും കാല്‍ ഒടിഞ്ഞത് പ്രായമായ ഒരു സ്ത്രീയുടെത് ...
അത് കൊണ്ടുതന്നെ നാട്ടുകാരെല്ലാവരും ചേര്‍ന്ന് റിലയന്‍സിനെതിരെ ഒരു കേസ് കോടുത്തു..
കേസിന്റെ വിധി വന്നപ്പോള്‍ കാലൊടിഞ്ഞ സ്ത്രീക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ,കൂടാതെ ആശുപത്രിചിലവും .
ഇതറിഞ്ഞ ഭായി  ഓടിക്കൊണ്ട്‌  ടൌണിലെത്തി  ....
എന്നിട്ട്  പലരോടുമായി തിരക്കി 
ഏതോ ഒരു കുണ്ടില്‍ വീണാല്‍ ഒരു ലക്ഷം കിട്ടുമെന്ന് കേട്ടല്ലോ ..????
അതേതാ ആ കുണ്ട് ...???
ഹെ അതെന്താ ആ കുണ്ട് എനിക്കാരും കാണിച്ചു തരാതിരുന്നത് ...കേട്ടവരൊക്കെ ചിരിച്ചു.......
ഗള്‍ഫിലായിരുന്നപ്പോള്‍ .......
മൊബൈലില്‍ ഭാര്യയുമായി സംസാരിച്ച് എന്തോ ആലോചിച്ചു കിടക്കുന്ന ഭായിയോട്  ഒരിക്കല്‍ ഒരാള്‍  ചോദിച്ചു: എന്തു പറ്റി.. വല്ലത്ത ഒരു ക്ഷീണം പൊലെ..? ഉടനടി വന്നു മറുപടി. 'രണ്ട് റിയാലിന് ഭാര്യയുമായി ഒന്നു ബന്ധപ്പെട്ടു. അതിന്റെ ക്ഷീണാ..
പുതിയപുതിയ വിറ്റുകള്‍ സാന്ദര്‍ഭികമായി ചുട്ടെടുക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു ഭായിക്ക് .

ഭായിയുടെ കൂടെ മീന്‍ പിടിക്കാന്‍ പോയാല്‍ മീന്‍ കിട്ടിയില്ലേലും , ഭായിയെ കേള്‍ക്കാലോ 
എന്നൊരു ചൊല്ലുണ്ട് ....
രാത്രി പന്ത്രണ്ട് മണി 
ടൌണില്‍ ആരുമില്ല , കടകളൊക്കെ പൂട്ടിയിരിക്കുന്നു . ഭായിയും മറ്റു രണ്ടുപേരും  അങ്ങാടിയുടെ ഒരു തലക്ക് കൂടിനിന്നു ബണ്ടലടിക്കുന്നു .. 
അതാ  വരുന്നു ഒരു കാര്‍ ...കാറിലുള്ളവര്‍ സൈഡ് ഗ്ലാസ് തായ്തി ചോദിച്ചു ..
ഇത് വഴി നേരെ പോയാല്‍ എവിടയാ എത്തുക ....????
അതാ വന്നു ഭായി വക മറുപടി .... നേരെ പോയാല്‍ മുന്നില്‍ കാണുന്ന തനിമ റെഡിമൈട്സിനു തട്ടി തിരിഞ്ഞു നില്‍ക്കും ,കുറച്ചു ഇടത്തോട്ടു വളഞ്ഞു പോയാല്‍ നിങ്ങള്‍ക്ക്‌ നാദാപുരത്ത് എത്താം ....കാറിലുള്ളവരും, കൂടെ നിന്നവരും ചിരിച്ചു.
ബട്ട്‌ ഭായി മാത്രം ചിരിച്ചില്ല ..............
അങ്ങിനെ എത്ര  എത്ര  ഭായിത്തരങ്ങള്‍ ..............
ഭായി ഞങ്ങളുടെ  ഇഷ്ടപ്പെട്ട ഭായിയാ ...ഭായ് ഭായ് ...ഓ. കെ .........(ഇതിലെ കഥാപാത്രങ്ങള്‍ ആരോടെങ്കിലും സാമ്യം തോന്നുന്നെങ്കില്‍ അതൊരു വെറും തോന്നല്‍ മാത്രം )


Saturday, January 1, 2011

മണ്മറയുന്ന നാട്ടുപദങ്ങള്‍


കീ... കീ
കിയ്യാ... കിയ്യാ
ബേംകീ... ബേംകീ
ബൂം... ബൂം

ഇത്  വായിച്ചാല്‍  ആര്‍ക്ക്  എന്തു  മനസിലാകാന്‍.
എന്നാല്‍  നാദാപുരം , ചെക്ക്യാട് ,  പാറക്കടവ് ,   പ്രദേശത്തുകാര്‍ക്ക്    മനസ്സിലാവും .

പാറക്കടവ്   അങ്ങാടിയില്‍  ബസ്സിറങ്ങുമ്പോള്‍   വൃദ്ധരായ  ഒരു  കാക്കായും  കെട്ട്യോളും  തമ്മിലുള്ള സംഭാഷണമായി  ഇത്  വായിക്കാം .
                     
     സംഭാഷണം  അതിന്റെ  നീട്ടിക്കുറക്കലുകളോടെ  കേട്ടാല്‍  നിങ്ങള്‍  വാപൊളിച്ച്  ഇരുന്നു   പോകും.
ഫ്രഞ്ചോ,  ജര്‍മനോ  കേട്ടത്  പോലെയുണ്ടാകും.


കാക്കാ:   കീ...കീ  (ഇറങ്ങ് ഇറങ്ങ്)

കെട്ട്യോള്‍: കിയ്യാ...കിയ്യാ  (ഇറങ്ങാം ഇറങ്ങാം)
കാക്കാ: ബേംകീ, ബേംകീ  (വേഗം ഇറങ്ങ്, വേഗം ഇറങ്ങ്)
കെട്ട്യോള്‍: ബൂം ബൂം  (വീഴും വീഴും)

ബൂം എന്നതിന് ബ് ഉ് ഉം എന്നാണ് ഉച്ചാരണം.
കീ എന്നത് കിയ്യ് എന്നും. യകാരം സംഭാഷണത്തില്‍ ഒഴിവാക്കുക സര്‍വസാധാരണം. കിയ്യുക എന്നാല്‍ ഇറങ്ങുക.
കിയ്യാ എന്നാല്‍ കിയ്യാം എന്ന്.
ബേം എന്നാല്‍ വേഗം എന്ന്.

ഇത്    പോലെ   ധാരാളം  നാട്ടു പദങ്ങളുണ്ടായിരുന്നു   പറക്കടവിലും  പരിസര  പ്രദേശങ്ങളിലും ....
നാട്ടില്‍  സുലഭമായിരുന്ന   കാട്ടപ്പപോലും  കാണാതാവുന്ന   ഈ കാലത്ത്  കാണാതാവുന്ന കൂട്ടത്തില്‍   പല  നാട്ടു  പദങ്ങളും  കാണാതാവുകയാണ് ....

പുതിയ തലമുറ തങ്ങളുടെ സംസാരഭാഷ പലതും  മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും  , ഇപ്പോയും സംസാരത്തിനിടയില്‍  നാട്ടു പടങ്ങള്‍ കടന്നുവരുന്നു എന്നതാണ് സത്ത്യം ....

മിന്നം മിന്നം ബന്നക്കളി കളിക്കല്ലേ ...................... ആദ്യമായിട്ട്  മടിച്ചു കളിക്കല്ലേ 
കുഞ്ഞന്‍ ബൂം .........................കുട്ടി വീഴും 
ഓന്‍ കീഞ്ഞു പാഞ്ഞു ...................... അവന്‍ ഇറങ്ങി ഓടി 
ബെടക്ക്‌ ......................ചീത്ത 
പക്കേ  .................പക്ഷെ 
ബൈരം വിളി ..................... ഉച്ചത്തില്‍ കരയല്‍
മൈമ്ബിനു ............  സന്ധ്യാ സമയം 
ഔത്താവൂല ............... നന്നാവൂല 
കവറാക്കണേ...............സൂക്ഷിക്കണേ 
ചരൈക്കണേ..............സൂക്ഷിക്കണേ 
തുടങ്ങിയവ  നാട്ടുഭാഷകളില്‍ ചിലത് മാത്രം ............

പറങ്കി ,  ബലാല്‍,   ജന്തു .........
തുടങ്ങിയവ  നാട്ടുഭാഷകളില്‍  ശകാര  വാക്കുകളായും  ഉപയോകിക്കുന്നു .....

അഭിമാനത്തിന്റെ പേര്    പറഞ്ഞു  ഇത്തരം  നാട്ടുപദങ്ങള്‍  തങ്ങളുടെ 
സംസാര  ശീലങ്ങളില്‍  നിന്നു   മാറ്റി  നിറുത്താന്‍   ചിലര്‍   ശ്രമിക്കുന്നുണ്ടെങ്കിലും .    മറ്റു ചിലര്‍ തങ്ങളുടെ    പൂര്‍വികര്‍  ഉപയോകിച്ചിരുന്ന    പ്രയോകങ്ങള്‍   മഹത്തരമായി  കാണുന്നുമുണ്ട് ................. (സ്വന്തം ലേഖകന്‍ )